Wednesday 24 August 2011

ഇത് വെറും കഥയാണോ?!


ഇത് വെറും കഥയാണോ?!

ഞാന്മാര്കറ്റിലൂടെ വലിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണു ഒരു കടയുടെ മുന്നില്വില്പനക്കാരനും ചെറിയൊരു പയ്യനുമായുള്ള സംഭാഷണം ശ്രദ്ധിക്കാനിടയായത്. ഒറ്റ നോട്ടത്തില്‍ 5 വയസ്സു തോന്നിക്കുന്ന ഒരാണ്കുട്ടി. ഇടതുകൈയില്ഒരു ഡോള്ഭദ്രമായി പിടിച്ച് വലതുകൈയിലെ പണം കാട്ടി അവന്വില്പനക്കാരനോട് വാശിപിടിക്കുന്നതായി എനിക്കു തോന്നി
മോനേ... മോന്റെ കൈയിലെ പണം ഡോള്വാങ്ങാന്തികയില്ലല്ലോ” 
വില്പനക്കാരന്വാത്സല്യത്തോടെ തന്നെയാണ് പറയുന്നത്. എന്താണു കാര്യമെന്ന് തിരക്കാന്ഞാന്അവരുടെ അടുത്തേക്ക് നടന്നു.
അടുത്തേക്കെത്തും മുംബ് തന്നെ കുട്ടി എന്നിലേക്ക് തിരിഞ്ഞു ചോദിച്ചു.
 “അങ്കിള്‍, എന്റെ കൈയിലെ പണം ഡോള്വാങ്ങാന്തികയില്ലേ?”
ഞാന്വെറുതെ കുട്ടിയുടെ കൈയിലെ പണം എണ്ണി നോക്കി. ഒപ്പം കുട്ടിയുടെ പോക്കറ്റുകളും പരിശോധിച്ചു. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഇല്ല മോനേ... മോന്റെ കൈയിലെ പണം ഡോള്വാങ്ങാന്തികയില്ലല്ലോ

അതുവരെ നിറഞ്ഞു നിന്നിരുന്ന അവന്റെ കണ്ണുകളില്നിന്ന് കണ്ണുനീര്കവിളിലൂടെ താഴ്ന്നിറങ്ങി. കണ്ണുനീരിന്റെ മറവിലൂടെ അവന്പറയുന്നുണ്ടായിരുന്നു.

അങ്കിള്‍, ഞാന്എനിക്ക് വേണ്ടിയല്ല ഡോള്വാങ്ങുന്നത്, എന്റെ പുന്നാര പെങ്ങള്ക്ക് വേണ്ടിയാണു. അവള്ഒരുപാട് ഇഷ്ടപ്പെട്ട ഡോളാണിത്. അവളുടെ ബര്ത്ത്ഡേക്ക് ഗിഫ്റ്റ് നല്കാനാണു ഞാനിത് വാങ്ങുന്നത്. ഇത് കിട്ടാന്അവള്ഒരുപാട് കൊതിച്ചിരുന്നു. അതിനിടയില്അവള്ദൈവത്തിന്റെ അടുത്തേക്ക് പോയി. എന്റെ അമ്മയും ഉടന്ദൈവത്തിന്റെ അടുത്തേക്ക് പോകുമെന്നും അച്ഛന്എന്നോട് പറഞ്ഞിരുന്നു. അതാണു ഞാന്ഇതു വാങ്ങാന്ഓടി വന്നത്. അമ്മയുടെ കൈയ്ല് പെങ്ങള്ക്കായി കൊടുത്തയക്കാനാണിത്ഞാന്ഡോളുമായി തിരിച്ചുവരുന്നത് വരെ അമ്മയെ ദൈവത്തിന്റെ അടുത്തേക്ക് പോകാനയക്കരുതെന്ന് അച്ഛനെ പറഞ്ഞു നിര്ത്തിയിട്ടാ ഞാന്വന്നിരിക്കുന്നത്. എനിക്കീ ഡോള്വേണം...”

ഒരു നിമിഷം എന്റെ ശ്വാസം നിശ്ചലമായി. അറിയാതെ കണ്ണുനിറഞ്ഞു. പൊടുന്നനെ എന്റെ മനസ്സിലേക്ക് രണ്ടുദിവസം മുന്നിലെ പത്രവാര്ത്ത ഫ്ളാഷ് ചെയ്തു.

മദ്യപിച്ചോടിച്ച ട്രക്ക് കാറിലിടിച്ച് കാര്യാത്രക്കാരി പിന്‍-ജു ബാലിക തല്ക്ഷണം മരിച്ചു. യുവതിയായ കാര്ഡ്രൈവര്ഗുരുതരാവസ്ഥയില്‍’

മരിച്ച ബാലികയുടെ സഹോദരനായിരിക്കുമോ ഇത്? ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധംകോമയില്വീണുപോയ പാവം യുവതിയുടെ മകനായിരിക്കുമോ ഇത്? അതെ എന്ന് മനസ്സ് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നുമുഖത്തിലൂടെ ഊറിയിറങ്ങിയ കണ്ണുനീര്തുടച്ചുകൊണ്ട് ഞാന്എന്റെ പോക്കറ്റിലേക്ക് കൈയിട്ടു. കിട്ടിയ പണമെടുത്ത് ബാലനു നല്കിക്കൊണ്ട് പറഞ്ഞു.

"ഇതാ... മോനു ഡോള്വാങ്ങാനുള്ള പണം അങ്കിളിന്റെ കൈയിലുണ്ട്."

സന്തോഷത്തോടെ കണ്ണുനീര്തുടച്ചുകൊണ്ട് അവന്സംസാരം തുടര്ന്നു.

അങ്കിള്‍, ഇന്നലെ രാത്രി ഉറങ്ങുന്ബോള്എന്റെ പെങ്ങള്ക്ക് വേണ്ടി ഡോള്വാങ്ങാനുള്ള പണം തരണേ എന്ന് ഞാന്ദൈവത്തോട് പ്രാര്ത്ഥിച്ചിരുന്നു. എന്റെ അമ്മയ്ക്ക് വൈറ്റ് റോസ് വളരെ ഇഷ്ടമായിരുന്നു. അതുംകൂടി വാങ്ങാനുള്ള പണം ഞാന്ദൈവത്തോട് ചോദിച്ചില്ല. ആവശ്യത്തില്കൂടുതല്ദൈവത്തോട് ചോദിക്കുന്നത് നല്ലതല്ലെന്ന് കരുതിയാണ്   ചോദിക്കാതിരുന്നത്. ദൈവം എന്റെ പ്രാര്ത്ഥന കേട്ടു. വൈറ്റ് റോസ് അടക്കം വാങ്ങാനുള്ള പണം ദൈവം എനിക്ക് തന്നു.”

ഒരു കൈയില്ഡോളും മറുകൈയില്വൈറ്റ് റോസുമായി കുട്ടി വീട്ടിലേക്ക് ഓടി

അടുത്ത ദിവസം തന്നെ പുതിയ വാര്ത്ത പത്രത്തില്വന്നു.

നാലു ദിവസം മുംബ് കാറപകടത്തില്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണപ്പെട്ടു

എനിക്ക് കണ്ണുനീര്തുടക്കാന്കഴിയുന്നില്ലായിരുന്നു. എല്ലാ കാര്യപരിപാടികളും മാറ്റിവച്ച് ഞാന്രണ്ട് വൈറ്റ് റോസുമായി മരണവീട്ടിലേക്ക് നടന്നു.

മരണത്തിന്റെ മൌനം വീടിനെ പിടികൂടിയിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ആളുകള്കൂട്ടം കൂട്ടമായി നില്ക്കുന്നു. വലതുകയില്ഒരു വൈറ്റ് റോസുമായി യുവതിയുടെ ചേതനയറ്റ ശരീരം നിലത്ത് പ്രദര്ശനത്തിനു വച്ചിരിക്കുന്നു. അവരുടെ നെന്‍-ജില്ഭംഗിയുള്ള ഡോള്കിടക്കുന്നുണ്ട്. മ്ര്തശരിരത്തിനടുത്ത് നിന്ന് കണ്ണുനീര്വറ്റി ഏങ്ങലടിച്ച് കരയുന്ന സുന്ദരനായ ഒരു യുവാവിരിക്കുന്നു. അച്ഛാ, അച്ഛാ എന്നു വിളിച്ച്, അമ്മയെയും പെങ്ങളെയും ഇനിയും ഞാനൊരുപാട് സ്നേഹിക്കുന്നുവെന്ന് വിളിച്ച് പറയുന്നതുപോലെ എന്റെ ബാലന്ആളുകളെയൊക്കെ നോക്കി നില്ക്കുന്നു.

പക്ഷെ, സ്നേഹിച്ചതും സ്നേഹിക്കുന്നതും മുഴുവനും  മദ്യപാനിയായ ട്രക്ക്ഡ്രൈവര്എടുത്തുകൊണ്ടുപോയിരിക്കുന്നുവെന്ന് നിഷ്കളങ്കനായ എന്റെ ബാലനോട് ആരുപറഞ്ഞുകൊടൂക്കും???!!!

പാഠം : മദ്യപിച്ച് വാഹനമോടിക്കരുത്,
മദ്യപിച്ച് വാഹനമോടിക്കരുത്,
മദ്യപിച്ച് വാഹനമോടിക്കരുത്.

No comments:

Post a Comment