tag:blogger.com,1999:blog-44090835359436792292024-03-12T18:52:12.177-07:00ഞാന്‍ കണ്ട കഥകള്‍Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.comBlogger63125tag:blogger.com,1999:blog-4409083535943679229.post-52852286877514125732021-08-28T10:13:00.005-07:002021-08-28T10:13:50.990-07:00മങ്ങിയ നീല പൊട്ട്. (The Pale Blue Dot)<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-hkVKHdbUtqY/YSpuOw6rckI/AAAAAAAAAfY/0LtJlCrllqcF1L9PP-hJVI5N0MtaQZZHQCLcBGAsYHQ/s895/WhatsApp%2BImage%2B2021-08-28%2Bat%2B8.49.10%2BPM.jpeg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" height="320" data-original-height="895" data-original-width="792" src="https://1.bp.blogspot.com/-hkVKHdbUtqY/YSpuOw6rckI/AAAAAAAAAfY/0LtJlCrllqcF1L9PP-hJVI5N0MtaQZZHQCLcBGAsYHQ/s320/WhatsApp%2BImage%2B2021-08-28%2Bat%2B8.49.10%2BPM.jpeg"/></a></div>
ഈ ചിത്രം കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല, അല്ലേ? ഇതാണ് വിശ്വ വിഖ്യാതമായ THE PALE BLUE DOT (മങ്ങിയ നീല പൊട്ട്) എന്ന ചിത്രം.<br /><br />
1977 - ല്‍ നാസ വിക്ഷേപിച്ച വോയേജര്‍ എന്ന ബഹിരാകാശ പേടകം 14 ഫെബ്രുവരി 1990-ല്‍ ഭൂമിയില്‍ നിന്നും 600 കോടി കിലോമീറ്റര്‍ അകലെ നിന്നും എടുത്ത ഒരു ചിത്രം ഉണ്ട്. സൌരയൂഥത്തിന്റെ ഒരു ഫാമിലി ഫോട്ടോ. അതില്‍ വെറും 0.12 പിക്സല്‍** മാത്രം വലിപ്പം ഉള്ള ഒരു കൊച്ചു നീല പൊട്ട്. അതാണ് നമ്മുടെ ഭൂമി.<br /><br />
ഈ കൊച്ചു പൊട്ടിനുള്ളിലാണ് രണ്ടു ലോക മഹായുദ്ധങ്ങളും മറ്റനേകം യുദ്ധങ്ങളും നടന്നിട്ടുള്ളത്. ഈയൊരു പൊട്ടിന്റെ ഉള്ളിലാണ് സമ്പത്തിനും പേരിനും മറ്റും വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി നുറുക്കിയിട്ടുള്ളത്. ഈ കൊച്ചു പൊട്ടിന്റെ ഉള്ളിലാണ് രണ്ട് ആറ്റംബോംബുകള്‍ പൊട്ടിത്തെറിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ ചാരമായത്. <br /><br />
ദൈവം സൃഷ്ടിച്ച ഈ ലോകം എത്ര മഹത്തരവും ആഴവും പരപ്പും ഉള്ളതാണെന്ന് അറിയാന്‍ ഈ ഒരു ചിത്രം നോക്കിയാല്‍ മതി. ഈ പ്രപഞ്ചത്തില്‍ നമ്മുടെ നിസ്സാരത എത്ര മാത്രമാണെന്ന് നമുക്ക് ഈയൊരു ചിത്രത്തില്‍ നിന്ന് മനസ്സിലാകും. ഈ മനുഷ്യരാണ് ദൈവത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധം എടുത്തിറങ്ങുന്നത്. ഈ മനുഷ്യര്‍ക്ക് നല്ല ബുദ്ധി ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.<br /><br />
വോയേജര്‍ പദ്ധതിയിലെ പ്രധാന അംഗമായിരുന്ന കാള്‍ സാഗന്‍ (Carl Sagan) രചിച്ച THE PALE BLUE DOT എന്ന പുസ്തകം പൂര്‍ണമായും ഒരു ശസ്ത്ര ഗ്രന്ഥമാണെങ്കിലും ലോകത്തിലെ മറ്റൊരു മത ഗ്രന്ഥത്തിനും നല്‍കാനാകാത്ത തത്വ ചിന്തയാണ് അത് നല്‍കുന്നത്. <br /><br /><br /><br /><br />
<i>(** ഒരു മെഗാ പിക്സല്‍ ചിത്രം എന്നാല്‍ ആ ചിത്രം ഉണ്ടാക്കിയിരിക്കുന്നത് പത്ത് ലക്ഷം കൊച്ചു പൊട്ടുകള്‍ ഉപയോഗിച്ചാണ്. അതില്‍ ഒരു പൊട്ടിന്റെ വെറും 0.12 മാത്രം വലിപ്പം ഉള്ള പൊട്ട് എന്ന് പറയുമ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാമല്ലോ. ഇന്ന് ഏതൊരു സാധാരണ മൊബൈലിലും അഞ്ചോ പത്തോ മെഗാ പിക്സല്‍ ഉള്ള കാമറകള്‍ സാധാരണമാണ്.)</i>Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com1tag:blogger.com,1999:blog-4409083535943679229.post-8799204956939290892021-07-27T22:52:00.001-07:002021-07-27T23:15:03.661-07:00ചരിത്ര മഴ<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-2zXi7XYi9VE/YQD0p5KajPI/AAAAAAAAAec/Qanf4aaDLckd9TymkaRRI17VDMScj6fNACLcBGAsYHQ/s620/Mumbai%2BFlood.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="412" data-original-width="620" src="https://1.bp.blogspot.com/-2zXi7XYi9VE/YQD0p5KajPI/AAAAAAAAAec/Qanf4aaDLckd9TymkaRRI17VDMScj6fNACLcBGAsYHQ/s320/Mumbai%2BFlood.jpg"/></a></div>
“ഡാ, അടുത്ത ആഴ്ച മുംബൈയില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്.” പ്രിയ സുഹൃത്ത് ആഷിഫിന്റെ SMS
സന്ദേശം. അന്നൊന്നും ഇന്നത്തെ പോലെ വാട്ട്സ്ആപ്പും മറ്റും ഇല്ലല്ലോ.<br /><br />
“നീ ധൈര്യമായി ഇങ്ങ് പോന്നേക്ക്. എന്റെ കൂടെ എത്ര നാള് വേണമെങ്കിലും താമസിക്കാം.
എവിടെയാ സ്ഥലം എന്ന് പറഞ്ഞാല്‍ മതി. അങ്ങോട്ട് ആക്കി തരാം.” നാളുകള്‍ക്ക് ശേഷം
സുഹൃത്തിനെ കാണാന്‍ പോകുന്ന സന്തോഷം. ആ സന്തോഷം പങ്ക് വെക്കാനെന്ന പോലെ മുംബൈ
മഹാനഗരത്തിന്റെ മുകളില്‍ മണ്‍സൂണ്‍ കോരിചൊരിഞ്ഞു കൊണ്ടിരുന്നു. എന്റെ സന്തോഷം
അണപൊട്ടി ഒഴുകിയൊന്നുമില്ലെങ്കിലും മണ്‍സൂണ്‍ അങ്ങ് അണപൊട്ടി ചൊരിയാനുള്ള
തയ്യാറെടുപ്പിലാണ് എന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.<br /><br />
2005 ജൂലൈ 25. നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു ഞാന്‍. നല്ല മഴ.
മൂടിപ്പുതച്ചു കിടക്കാന്‍ നല്ല സുഖം. എഴുന്നേല്ക്കാന് തോന്നുന്നില്ല. പക്ഷേ
ഇന്ന് ക്ലയന്റുമായി ഒരു മീറ്റിംഗ് ഉണ്ട്. പോയേ പറ്റൂ. ഞാന്‍ അങ്ങോട്ട് വിളിച്ചു.
രോഗി ഇച്ചിച്ചതും വൈദ്യം കല്പ്പിച്ചതും എന്ന് പറഞ്ഞ പോലെ ഇന്ന് ചില അസൌകര്യങ്ങള്‍
ഉള്ളതിനാല്‍ ഇന്നത്തെ മീറ്റിംഗ് നടക്കില്ല എന്നും അത് നാളെ നടത്താം എന്നും അവര്‍
അറിയിച്ചു. സന്തോഷത്തോടെ ഞാന്‍ പിന്നെയും കുറെ നേരം കൂടി മൂടിപ്പുതച്ചു കിടന്നു. 26
നേരം പുലര്‍ന്നു എന്ന് ഭംഗിവാക്കായി പറയാമെന്ന് മാത്രം. ആകാശം കറുത്തിരുണ്ട് തന്നെ
നില്ക്കുന്നു. സൂര്യപ്രകാശം ഒട്ടും തന്നെ ഭൂമിയില്‍ പതിക്കുന്നില്ല. ശ്ശൊ! ഇന്ന്
നല്ല മഴയായിരിക്കുമെന്ന് തോന്നുന്നു. ഇന്നലെ തന്നെ പോയാല്‍ മതിയായിരുന്നു എന്നൊരു
ആത്മഗതവും വിട്ട് ഞാന്‍ റെഡിയായി. അവരെ വിളിച്ചപ്പോള്‍ ഇന്നത്തെ മീറ്റിംഗ് OK
എന്നറിയിച്ചു. അങ്ങനെ ഞാന്‍ പുറപ്പെട്ടു.<br /><br />
ഞാന്‍ ബസില്‍ കയറാന്‍ കാത്തിരുന്നെന്ന പോലെ മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങി.
എന്തായാലും ബസിനുള്ളില്‍ ആയത് ഭാഗ്യം. മഴ കൊള്ളേണ്ട, എന്നാല്‍ തകര്‍ത്ത് പെയ്യുന്ന
മഴ ആസ്വദിച്ച് ഇരിക്കുകയും ചെയ്യാം. അങ്ങനെ മഴ ആസ്വദിച്ച് കൊണ്ട് ഞാന്‍ യാത്ര
തുടര്‍ന്നു. ഗോവന്തി എന്ന സ്ഥലത്തേക്കാണ് എനിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്.
Govandi എന്ന് ഇംഗ്ലീഷില്‍ എഴുതുന്ന ഈ സ്ഥലത്തെ ഗോവണ്ടി അഥവാ പശുക്കളുടെ വണ്ടി
എന്നൊക്കെ ഞങ്ങള്‍ കളിയാക്കി പറയാറുണ്ടായിരുന്നു.<br /><br />
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-E5mkdTW6pPQ/YQD01pF7aOI/AAAAAAAAAeg/tfANF6O8JWwCicqgPnd6xFL5hj08KWaVwCLcBGAsYHQ/s800/Mumbai%2BFlood%2BPeople.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="448" data-original-width="800" src="https://1.bp.blogspot.com/-E5mkdTW6pPQ/YQD01pF7aOI/AAAAAAAAAeg/tfANF6O8JWwCicqgPnd6xFL5hj08KWaVwCLcBGAsYHQ/s320/Mumbai%2BFlood%2BPeople.jpg"/></a></div>
ബസില്‍ കയറുമ്പോള്‍ കാണിച്ച ദയ പക്ഷേ ഇറങ്ങുമ്പോള്‍ മഴ എന്നോട് കാണിച്ചില്ല.
അതിശക്തമായി പെയ്യുന്ന മഴയില്‍ ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങി. അവിടെ നിന്ന്
ക്ലയന്റിന്റെ സ്ഥാപനത്തില്‍ എത്തിയപ്പോഴേക്കും ആകെ നനഞ്ഞു കുളിച്ചിരുന്നു.
കെട്ടിടത്തിന്റെ അകത്തെ എ സി വല്ലാതെ തണുപ്പിച്ചപ്പോള്‍ ഞാന്‍ വിറച്ചു പോയി.
സ്നേഹപൂര്‍വ്വം അവര്‍ നല്കിയ ചൂട് ചായ കുടിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം. ഞങ്ങള്‍
ചര്‍ച്ച തുടങ്ങി. ചര്‍ച്ച എന്തായാലും വിജയകരമായിരുന്നു. മോശമില്ലാത്ത ഓര്‍ഡറുമായി
സന്തോഷത്തെടെ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ആ SMS ശ്രദ്ധിച്ചത്. ആഷിഫാണ്. കുറേ
നേരമായി എന്നെ വിളിക്കുന്നു, വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ഇതായിരുന്നു അതിന്റെ
ഉള്ളടക്കം. പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ കേട്ടു. ഒരുപക്ഷേ
അടച്ചു പൂട്ടിയ ഈ കെട്ടിടത്തിന്റെ ഉള്ളിലായത് കൊണ്ട് സിഗ്നല്‍
കിട്ടാത്തതായിരിക്കും. ഞാന്‍ അവനെ തിരിച്ച് വിളിച്ചു. ഇല്ല, കിട്ടുന്നില്ല. SMS
അയച്ചു നോക്കി. ഇല്ല പോകുന്നില്ല. എന്ത് പറ്റി?? എന്തോ ഒരു ശങ്ക എന്റെ മനസിനെ
അലട്ടാന്‍ തുടങ്ങി.<br /><br />
പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ട കാഴ്ച വരാന്‍ പോകുന്ന ദുരന്തത്തിന്റെ ഒരു
ട്രെയിലര്‍ ആയിരുന്നു. അതി ശക്തമായി പെയ്യുന്ന മഴ. റോഡില്‍ കൂടി കുത്തിയൊഴുകുന്ന
വെള്ളം. റോഡ് ഏതാണ്ട് വിജനമാണ്. വെള്ളത്തിലേക്കിറങ്ങിയ ഞാന്‍ വീഴാതിരിക്കാന്‍ പാട്
പെട്ടു. മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ അവിടെ മൊത്തം വെള്ളക്കെട്ട്. വണ്ടികള്‍
ഒന്നും വരുന്നില്ല. കുറേ നേരം കാത്തിരുന്നിട്ടും ഒന്നും കാണാതെയായപ്പോള്‍ മനസ്സില്‍
ആശങ്ക വര്‍ധിച്ചു. ചുറ്റും കുറെ ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ മാത്രമല്ലല്ലോ
കഷ്ടപ്പെടുന്നത്. അതോര്‍ത്തപ്പോള്‍ ഒരു സമാധാനം കിട്ടിയ പോലെ. ബസില്‍ പോയാല്‍
താമസിക്കുന്ന കെട്ടിടത്തിന്റെ അടുത്ത് വരെ പോകാം. ലോക്കല്‍ ട്രെയിനില്‍ ആണെങ്കില്‍
വാശി സ്റ്റേഷനില്‍ ഇറങ്ങി പിന്നെ വേറെ ബസ് പിടിക്കണം. അത് കൊണ്ടാണ് ബസ്
തിരഞ്ഞെടുത്തത്. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് കാരണം ബസ് ഒന്നും ഇപ്പോള്‍ വരുന്ന
ലക്ഷണമില്ല. എന്നാല്‍ പിന്നെ ലോക്കല്‍ ട്രെയിന്‍ തന്നെ ശരണം പ്രാപിക്കാം എന്ന്
കരുതി സ്റ്റേഷന്റെ നേര്‍ക്ക് നടന്നു. എന്നാല്‍ നടക്കുന്തോറും വെള്ളത്തിന്റെ
ഒഴുക്കിന്റെ ശക്തി കൂടി കൂടി വന്നു. സ്റ്റേഷന്റെ നേര്‍ക്ക് വെള്ളം കുലംകുത്തി
ഒഴുകുകയാണ്. പ്രതീക്ഷ കൈവിടാതെ ഞാന്‍ സ്റ്റേഷനില്‍ കയറിപ്പറ്റി. അവിടെ പാളം
മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. “ട്രെയിനുകള്‍ എല്ലാം ഒരു അറിയിപ്പ്
ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചിരിക്കുന്നു” സ്റ്റേഷനില്‍ നിന്ന് അറിയിപ്പ്
കിട്ടി. ആഹാ ബെസ്റ്റ്. ഇനി??<br /><br />
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-c0mxi5gV-as/YQD09MuPcQI/AAAAAAAAAek/A0jQYSbDZKcW_s4OhGHqbqr2uU0kppayQCLcBGAsYHQ/s647/Mumbai%2BFlood%2BBus.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="398" data-original-width="647" src="https://1.bp.blogspot.com/-c0mxi5gV-as/YQD09MuPcQI/AAAAAAAAAek/A0jQYSbDZKcW_s4OhGHqbqr2uU0kppayQCLcBGAsYHQ/s320/Mumbai%2BFlood%2BBus.jpg"/></a></div>
വീണ്ടും റോഡിലേക്ക് നടന്നു. ഇത്തവണ വെള്ളത്തിന്റെ ഒഴുക്ക് വളരെ കൂടിയിരിക്കുന്നു.
എന്തോ മുന്‍വൈരാഗ്യം ഉള്ളത് പോലെ മഴ കലിപൂണ്ട് പെയ്യുന്നു. അപരിചിതരായ ഏതോ രണ്ട്
മനുഷ്യരുടെ കൈയും പിടിച്ച് ഞാന്‍ നടന്നു. റോഡിലെ വെള്ളം പൊങ്ങി ഫുട്പാത്തിന്റെ
അത്രയും എത്തിയിരിക്കുന്നു. ബസ് സ്റ്റോപ്പില്‍ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ
എന്ന് നോക്കി കുറേ ആളുകള്‍ നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ ഞാനും കൂടി. വെള്ളം
പിന്നെയും പൊങ്ങുന്നു. വണ്ടികള്‍ ഒന്നും വരുന്ന മട്ടില്ല. അഥവാ വന്നാല്‍ തന്നെ
വെള്ളക്കെട്ടില്‍ എപ്പോ കുടുങ്ങി എന്ന് ചോദിച്ചാല്‍ മതി. ഇനി കാത്ത്
നില്ക്കുന്നതില് അര്‍ത്ഥമില്ല എന്ന് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം മനസിലായി.
ഇനി പതിയെ നടക്കാം. എത്തുന്നിടം വരെ നടക്കാം. അല്ലാതെന്ത്! എന്നാലും ഏകദേശം പതിനാല്
കിലോമീറ്റര്‍ ദൂരെയുള്ള എന്റെ താമസസ്ഥലത്തേക്ക് നടക്കുക എന്ന് വെച്ചാല്‍!!!
അപ്പോഴാണ് കൂടെയുള്ള ഒരാള്‍ പറഞ്ഞത്. അയാള്‍ വരുന്നത് പനവേലില്‍ നിന്നാണ്. ഏകദേശം
ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരെ നിന്നും. ഹാവൂ ആശ്വാസം. തന്നെക്കാള്‍
വിഷമിക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടെന്നറിയുമ്പോള്‍ എന്തൊരു ആശ്വാസം.<br /><br />
റോഡിന്റെ നടുക്കുള്ള മീഡിയന് ആണ് ഞങ്ങളുടെ വിശ്വസനീയ പാത. റോഡ് സൈഡില്‍ കൂടി
പോയാല്‍ ചിലപ്പോള്‍ കാലെടുത്ത് വെക്കുന്നത് തുറന്ന് കിടക്കുന്ന ഏതെങ്കിലും
ചാലിലേക്കായിരിക്കും. പിന്നെ ശവം കിട്ടിയാല്‍ ഭാഗ്യം. ഒരു പരിചയവും ഇല്ലാത്തവര്‍
സ്വന്തക്കാരായി, സഹോദരന്മാരായി. കൈകോര്‍ത്ത് പിടിച്ച് ഞങ്ങള്‍ പതിയെ നടന്നു. പല
കഥകളും മറ്റും പറഞ്ഞ് അങ്ങനെ രസിച്ച് ഞങ്ങള്‍ നടന്നു. പലയിടത്തും ശക്തിയായി
ഒഴുകുന്ന വെള്ളത്തില്‍ ഒഴുകി പോകാതെ പരസ്പരം കെട്ടിപ്പുണര്‍ന്നു കൊണ്ട് ഞങ്ങള്‍
നടന്നു. പണവും ലാപ്ടോപ്പും അടങ്ങിയ ബാഗുകളും വിലയേറിയ വസ്തുക്കളും കുട്ടികളേയും ഒരു
ശങ്കയും കൂടാതെ അപരിചിതരെ ഏല്‍പ്പിച്ചു. ഇവിടെ എല്ലാവരും പച്ചയായ മനുഷ്യര്‍ മാത്രം.
കുത്തിയൊഴുകുന്ന വെള്ളത്തില്‍ അടുത്ത ചുവട് മരണത്തിലേക്കോ എന്നറിയാതെ പതിയെ
നീങ്ങുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമല്ലാത്ത പഞ്ചാബിയും മറാഠിയും
മലയാളിയും തമിഴനും തെലുങ്കനുമല്ലാത്ത വെളുത്തവനും കറുത്തവനുമല്ലാത്ത പണക്കാരനും
പാവപ്പെട്ടവനുമല്ലാത്ത ഉദ്യോഗസ്ഥനും കൂലിപ്പണിക്കാരനുമല്ലാത്ത വെറും പച്ചയായ
മനുഷ്യര്‍ അങ്ങനെ പരസ്പരം കൈകോര്‍ത്ത് പിടിച്ച് വരിവരിയായി നടന്നു.<br /><br />
എത്ര നേരം അങ്ങനെ നടന്നു എന്ന് കൃത്യമായി ഒരു പിടിയും ഇല്ല. അപ്പോഴാണ് വലിയൊരു
ട്രക്ക് അത് വഴി വന്നത്. നല്ല ഭീമാകാരനായ ആ ട്രക്കിന് ഈ വെള്ളപ്പൊക്കമൊന്നും ഒരു
കൂസലില്ലാ എന്ന് തോന്നി. ഞങ്ങള്‍ ആ ട്രക്കിന് കൈ കാണിച്ചു. ഞങ്ങളുടെ ദയനീയാവസ്ഥ
കണ്ട അവര്‍ വണ്ടി നിര്‍ത്തി ഞങ്ങളെ കയറ്റി. എവിടെ വരെ എത്തും എന്നൊരു ഉറപ്പും
ഇല്ലാട്ടോ – പോകുന്നിടത്തോളം ഒന്നിച്ച് പോകാം എന്ന് പറഞ്ഞ് അവര്‍ വണ്ടിയെടുത്തു.
വണ്ടിയില്‍ കയറിക്കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്.
അതൊരു കോഴി വണ്ടിയായിരുന്നു. കോഴികളെ ഇറക്കി തിരിച്ച് പോകുകയാണ്. വണ്ടിയില്‍ നിറയെ
കോഴിക്കാട്ടം. സഹിക്കാനാകാത്ത നാറ്റം. ചിലര്‍ക്കൊന്നും അത്രയ്ക്ക് സഹിക്കാനായില്ല.
അവര്‍ ഛർദ്ദി തുടങ്ങി. കോഴിക്കാട്ടവും ഛർദ്ദിയും. നല്ല പഷ്ട് കോമ്പിനേഷന്‍. എന്ത്
ചെയ്യാം. സ്വജീവന്‍ ആണല്ലോ പ്രധാനം. എല്ലാം സഹിച്ച് ഞാനങ്ങനെ നിന്നു. ഞാനല്ല -
ഞങ്ങള്‍. ഇടയ്ക്ക് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വണ്ടി ആടിയുലഞ്ഞു. കൂട്ടനിലവിളി
ഉയര്‍ന്നു. അടുത്ത് നിന്ന ഒരപ്പൂപ്പന്‍ നരച്ച താടിയുള്ള മുഖത്ത് മനോഹരമായ ഒരു
പുഞ്ചിരി വരുത്തി പറഞ്ഞു, മരിക്കുകയാണെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാം. പറഞ്ഞത്
ഒരു തമാശ ഒന്നുമല്ലായിരുന്നെങ്കിലും വണ്ടിയില്‍ കൂട്ടച്ചിരി മുഴങ്ങി. അതിനിടയില്‍
ആഷിഫിന്റെ SMS വീണ്ടും വന്നു. താന്‍ മുംബൈയിലേക്കുള്ള ടിക്കറ്റ് ബുക്ക്
ചെയ്യാന്‍ പോകുകയാണ് അതിന് മുന്‍പ് ചിലതൊക്കെ ചോദിക്കാനുണ്ട്. വിളിച്ചിട്ട്
കിട്ടുന്നില്ലല്ലോ. തിരിച്ച് വിളിക്കൂ. അത്യാവശ്യമാണ്. ഇതായിരുന്നു അവന്റെ
SMSന്റെ ഉള്ളടക്കം. തിരിച്ച് വിളിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒരു SMS
അയച്ചാല്‍ പോകുന്നില്ല. ഈ അവസ്ഥയില്‍ ഞാന്‍ എന്ത് ചെയ്യാന്‍!<br /><br />
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-1DcnXcr5zmk/YQD1FKrMkVI/AAAAAAAAAeo/f3Hun-8ZDTY9_URYQIwNMlJ-dDq5lEsxACLcBGAsYHQ/s641/Mumbai%2BFlood%2BTrain.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="481" data-original-width="641" src="https://1.bp.blogspot.com/-1DcnXcr5zmk/YQD1FKrMkVI/AAAAAAAAAeo/f3Hun-8ZDTY9_URYQIwNMlJ-dDq5lEsxACLcBGAsYHQ/s320/Mumbai%2BFlood%2BTrain.jpg"/></a></div>
എങ്ങനെയോ നിരങ്ങി നീങ്ങി വണ്ടി വാശിയിലെത്തി. ഞാനും വേറെ ചിലരും അവിടെ ഇറങ്ങി.
ഞങ്ങള്‍ നല്കിയ പണം ഡ്രൈവര്‍ സ്നേഹത്തോടെ നിരസിച്ചു. ഞങ്ങള്‍ക്ക് ദൈവാനുഗ്രഹം
ഉണ്ടാകട്ടെയെന്ന് ആശംസിച്ച് അയാള്‍ വണ്ടിയെടുത്തു. ട്രക്കിന്റെ പിറകില്‍
നിന്നിരുന്ന സഹോദരങ്ങള്‍ക്ക് നേരെ ഞങ്ങള്‍ കൈവീശി യാത്ര പറഞ്ഞു. എന്ത് കൊണ്ടോ,
ഒരുപാട് നാളായി അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ യാത്ര പറഞ്ഞു പിരിയുന്ന വേദനയാണ്
ഹൃദയത്തില്‍ ആ നിമിഷം ഉണ്ടായത്. അടുത്ത ഏതാനും സമയത്തിനുള്ളില്‍ ഞങ്ങളില്‍
ആരൊക്കെയാണ് അവസാന യാത്ര പറയുന്നത് എന്നൊരു പിടിയുമില്ല.<br /><br />
വാശിയില്‍ ഇറങ്ങിയ ഞങ്ങള്‍ വീണ്ടും കൈകോര്‍ത്ത് പിടിച്ച് നടത്തം തുടര്‍ന്നു. ഇവിടെ
കുത്തൊഴുക്കിന് സ്വല്പം കുറവുണ്ട്. ഓരോരുത്തരും അവരവരുടെ സ്ഥലം എത്തിയപ്പോള്‍ യാത്ര
പറഞ്ഞ് പിരിഞ്ഞു. ഒറ്റയ്ക്ക് പോകേണ്ട എന്ന് പറഞ്ഞ് പലരേയും അവരുടെ ഫ്ലാറ്റിന്റെ
കവാടം വരെ കൊണ്ട് വിട്ടു. ചിലര്‍ ടാറ്റാ പറഞ്ഞ് കൈകോര്‍ത്ത് നടക്കുന്ന മറ്റ്
സംഘങ്ങളില്‍ ചേര്‍ന്നു. ഒരു വിധം ഞാന്‍ എന്റെ മുറിയില്‍ എത്തി. കറന്റ് ഇല്ല.
എത്തിയപാടെ ഒന്ന് കുളിച്ച് ഒരു ചായയിട്ട് കുടിച്ചു. വീട്ടിലേക്ക് ഒന്ന് വിളിക്കാം
എന്ന് കരുതി. മൊബൈല്‍ എടുത്ത് നോക്കിയപ്പോള്‍ റേഞ്ച് നഹി നഹി. പിന്നെ നോക്കാം.
കറന്റ് ഇല്ലാത്തതാണ്. വെറുതേ ചാര്‍ജ് കളയണ്ട. ഞാന്‍ ഫോണ്‍ ഓഫാക്കി വെച്ചു.
ലാന്‍ഡ്ലൈന്‍ ഫോണില്‍ നിന്നും വിളിച്ചു നോക്കി. അതിനും ജീവന് നഹി നഹി. ഇനി ഒന്നും
ചെയ്യാനില്ല. കുറെ നേരം അങ്ങനെയിരുന്നു. പിന്നെ എന്തൊക്കെയോ കഴിച്ച്
ഉറങ്ങിപ്പോയി.<br /><br />
നേരത്തേ ഉറങ്ങിയത് കൊണ്ടായിരിക്കും, അതിരാവിലെ തന്നെ എഴുന്നേറ്റു. നേരം പുലര്‍ന്നു
വരുന്നതേയുള്ളൂ. കറന്റ് ഇല്ല. വേഗം തന്നെ കുളിച്ച് നന്നായി പ്രാര്‍ത്ഥിച്ചു.
പിന്നെ പുറത്തേക്ക് ഒന്നിറങ്ങി. വാച്ച്മാന് ചവാന് വാതില്ക്കല് തന്നെയുണ്ട്.
“പുറത്ത് പോകേണ്ട സാബ്, സ്ഥിതി വളരെ മോശമാണ്.” അയാള്‍ പറഞ്ഞു. “ഇല്ലാ, ദൂരെയെങ്ങും
പോകുന്നില്ല.” ഞാന്‍ പതിയെ പുറത്തേക്കിറങ്ങി നോക്കി. മഴക്ക് തെല്ലൊരു ശമനമുണ്ട്.
റോഡ് മുഴുവന്‍ ചളിയും ചപ്പ്ചവറുകളും നിറഞ്ഞിരിക്കുന്നു. എന്തോ വലിയത് തന്നെ കടന്ന്
പോയിട്ടുണ്ട്. “ഭയങ്കര സ്ഥിതിയായിരുന്നു സാര്‍. പക്ഷേ പെട്ടെന്ന് തന്നെ
വെള്ളമിറങ്ങി. മറ്റ് സ്ഥലങ്ങളില്‍ മോശമായിരിക്കും സ്ഥിതി. എന്തൊക്കെയാണാവോ ഇനി
കാണാനും കേള്‍ക്കാനും പോകുന്നത്. സാറ് വേഗം ബക്കറ്റില്‍ വെള്ളം പിടിച്ച് വെച്ചോ.
കറന്റ് ഇല്ല. ഇനി വെള്ളം പമ്പ് ചെയ്യാന്‍ പറ്റില്ല. അണ്ടര്‍ഗ്രൗണ്ട് ടാങ്കില്‍
വെള്ളമുണ്ട്. പക്ഷേ മുകളിലേക്ക് അടിച്ച് കയറ്റാന്‍ പറ്റില്ല.” അയാള്‍ പറഞ്ഞു. ഞാന്‍
വേഗം മുറിയിലേക്ക് തിരിച്ച് പോയി കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു
വെച്ചു.<br /><br />
പ്രതീക്ഷിച്ചത് പോലെ ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളം തീര്‍ന്നു. പിന്നെ ആളുകള്‍ താഴെ
ടാങ്കില്‍ നിന്നും വെള്ളം കോരി നിലകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. അടുത്ത
ദിവസമായപ്പോഴേക്കും അതും തീര്‍ന്നു. കൊടും മഴ പെയ്ത് വെള്ളം പൊങ്ങിയ നാട്ടില്‍
ജീവിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥ! ഇടയ്ക്ക് പെയ്ത മഴയില്‍ ടെറസില്‍
നിന്നും വീഴുന്ന വെള്ളം ശേഖരിക്കാനായി പിന്നത്തെ ഉന്തും തള്ളും. ബക്കറ്റില്‍
വെള്ളവും എടുത്ത് പടി കയറാന്‍ ബുദ്ധിമുട്ടിയ ഒരാളെ ഒന്ന് സഹായിച്ചു. ഒടുവില്‍ ഒരു
മുറിയുടെ വാതില്ക്കല് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, “ഇതാണ് എന്റെ മുറി.” ഞാന്‍
പറഞ്ഞു, “തൊട്ടപ്പുറത്താണ് എന്റെ മുറി.” ഏറെ നാളായി ഇവിടെ താമസമെങ്കിലും
തൊട്ടയല്‍ക്കാരനെ പരിചയപ്പെടാന്‍ ഒരു വെള്ളപ്പൊക്കം വേണ്ടി വന്നു. തൊട്ടു
മുന്നിലുള്ള ഫ്ലാറ്റിലെ എല്ലാവരും ദാദി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന
അമ്മൂമ്മയെ മാത്രം അറിയാം. ദാദിയെ അറിയാത്തവരായി അവിടെ ആരും ഇല്ലായിരുന്നു എന്ന്
പറയാം. ചുറ്റും പറക്കുന്ന കാറ്റിനോട് പോലും വാത്സല്യപൂര്‍വ്വം പെരുമാറുന്ന ദാദിയെ
എല്ലാവര്ക്കും ഇഷ്ടമായിരുന്നു. <br /><br />
മൂന്ന് ദിവസങ്ങള്‍ കടന്ന് പോയി. കറന്റില്ല ഫോണില്ല പത്രമില്ല വാഹനമില്ല ഒന്നുമില്ല.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അവിടെ നിന്നും ഇവിടെ നിന്നും അതുമിതും
കേള്‍ക്കുന്നതല്ലാതെ ഒന്നും ശരിക്കും അറിയുന്നില്ല. എന്തായാലും നാട്ടില്‍ ഈ
പറഞ്ഞതോക്കെയുണ്ട്. ഇവിടത്തെ മഹാ മഴയെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചും മരണങ്ങളെ
കുറിച്ചും പൊലിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ടാകും ചാനലുകളും പത്രങ്ങളും. വീട്ടില്‍
അമ്മയും അച്ഛനും മാമനും വലിയമ്മയുടെയുമൊക്കെ അവസ്ഥ എന്താണാവോ! എന്നെ കുറിച്ച് ഒരു
വിവരവും ഇല്ലാതെ വിഷമിക്കുകയയിരിക്കും. ഒരു SMS എങ്കിലും അയക്കാന്‍
പറ്റിയിരുന്നെങ്കില്‍! വെറുതേ ആശിച്ചുപോയി.<br /><br />
വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്നപ്പോള്‍ നമ്മുടെ ദാദിയും കൂടെ വേറൊരാളും. രണ്ട്
പേരേയും ഞാന്‍ അകത്തേക്ക് ക്ഷണിച്ചു ഇരിക്കാന്‍ കസേര നല്കി. സ്വതസിദ്ധമായ
വാത്സല്യത്തോടെ ദാദി എന്നോട് ക്ഷേമം അന്വേഷിച്ചു. പിന്നെ സ്വല്പം ശങ്കയോടെ
ചോദിച്ചു. “ഇവിടെ ഭക്ഷണം വല്ലതുമുണ്ടോ?”. ദാദി തുടര്‍ന്നു. “ഇങ്ങനെ ഒരു അവസ്ഥ
ഉണ്ടാകുമെന്ന് നമ്മള് ആരും കരുതിയില്ലല്ലോ. കടകള്‍ ഒന്നും തുറന്നിട്ടില്ല. അത്
കൊണ്ടാണ്. മോന് ഞങ്ങള്‍ കാശ് തരാം. അല്ലെങ്കില്‍ കട തുറക്കുമ്പോള്‍ സാധനങ്ങള്‍
വാങ്ങി തരാം. ഞങ്ങള്‍ അവിടെ എട്ട് പേരുണ്ടല്ലോ. ഭക്ഷണമൊക്കെ പെട്ടെന്ന്
തീര്‍ന്നു.”<br /><br />
“എട്ട് പേരോ!!” ഞാന്‍ അത്ഭുതപ്പെട്ടു. ഈ കൊച്ചു ഒറ്റമുറി ഫ്ലാറ്റില്‍ എട്ട് പേര്
എങ്ങനെ താമസിക്കുന്നു!<br /><br />
“ഞാനും ഭര്‍ത്താവും. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി. പിന്നെ മോനും
മരുമകളും മൂന്ന് കുട്ടികളും. പിന്നെ എന്റെ മോളും. അവളുടെ കല്യാണമൊന്നും
കഴിഞ്ഞിട്ടില്ല.”<br /><br />
“മോള്‍ക്ക് കല്യാണം അന്വേഷിക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.<br /><br />
“ഇല്ല,എന്റെ മോള്‍ക്ക് അതിനുള്ള യോഗമില്ല. അവളൊരു രോഗിയാണ്. ഇനി എത്ര കാലം
ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയില്ല.” ദാദിയുടെ കണ്ണില്‍ കണ്ണീര് പൊടിഞ്ഞു. ഞാന്‍
കൂടുതലൊന്നും ചോദിക്കാന്‍ പോയില്ല.<br /><br />
“ഞാന്‍ ഒറ്റയ്ക്കല്ലെയുള്ളൂ ദാദി. അത്രയധികമൊന്നുമില്ല. കുറച്ച് അരി കാണും. ആട്ട
ഒരു പാക്കറ്റ് വാങ്ങിയത് പകുതിയേ കാണൂ. സ്വല്പം പരിപ്പും മുളക് പൊടിയും മറ്റും
ഉണ്ടാകും. കുറച്ച് പച്ചക്കറിയും മീനും ഫ്രിഡ്ജില്‍ കാണും.” ഞാന്‍ പറഞ്ഞു.<br /><br />
“ഞങ്ങള്‍ മീന്‍ കഴിക്കില്ല. ഞങ്ങള്‍ ബ്രാഹ്മണരാണ്." ദാദി പറഞ്ഞു.<br /><br />
“സാരമില്ല, ഉള്ളത് എടുത്തോളൂ.” ഞാന്‍ പറഞ്ഞു. അരി നമ്മുടെ നാടന്‍ പുഴുക്കല്ലരിയാണ്.
ഇവര്‍ ഇതൊന്നും കഴിക്കാത്തവരല്ലേ. പച്ചരിയാണ് പഥ്യം. പക്ഷേ കഴിക്കാന്‍ ഒന്നും
ഇല്ലാത്ത അവസ്ഥയില്‍ എന്ത് പുഴുക്കല്ലരി എന്ത് പച്ചരി!!! എനിക്ക് വേണ്ടി സ്വല്പം
മാറ്റി വെച്ചിട്ട് ബാക്കി സാധനങ്ങള്‍ അവര്‍ക്ക് നല്കി. എട്ട് പേരടങ്ങിയ
കുടുംബത്തിന് കഷ്ടിച്ച് രണ്ട് നേരം കഴിക്കാന്‍ ഉണ്ടാകും. അത്രതന്നെ. ദാദിയുടെ മകന്
ഒന്നും സംസാരിച്ചില്ല. ഇറങ്ങാന്‍ നേരം ഒരു താങ്ക്സ് മാത്രം പറഞ്ഞു. കുറച്ച്
കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്ന് നോക്കിയപ്പോള്‍ ദാദിയുടെ
മകന്. ഞങ്ങള്‍ പരിചയപ്പെട്ടു. അങ്ങനെ വെള്ളപ്പൊക്കം എനിക്ക് ഒരു അയല്‍ക്കാരനെ കൂടി
പരിചയപ്പെടുത്തി തന്നു. അയാള്‍ എന്റെ കൈയ്യില്‍ കുറച്ച് പൈസ വെച്ച് തന്നു. ഞാനത്
സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. “എന്തായിത്? ഇതൊന്നും ശരിയല്ല.” പക്ഷേ അയാള്‍
പറഞ്ഞു, “അച്ഛന് പറഞ്ഞു നിങ്ങള്‍ക്കിത് തരാന്‍. മറ്റൊന്നും തോന്നരുത്. അച്ഛന് ഒരു
പ്രത്യേക ടൈപ്പാണ്.”<br /><br />
“എനിക്ക് ഈ കാശ് തന്നെന്ന് അച്ഛനോട് പറഞ്ഞേക്കൂ.” ഞാന്‍ അയാളോട് പറഞ്ഞു.<br /><br />
“അച്ഛനോട് നുണ പറയുകയോ!” എന്തോ മഹാപരാധം കേട്ടത് പോലെ അയാള്‍ ഞെട്ടി. എനിക്ക്
പശ്ചാത്താപം തോന്നി. ഞാനാ പണം സ്വീകരിച്ചു.<br /><br />
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-HH7tnU5_exM/YQD1O-tlyBI/AAAAAAAAAew/QjmlpaMCZbwXJfp7L60EluiJNBVs9FxEACLcBGAsYHQ/s600/Mumbai%2BFlood%2Baeroplane.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="315" data-original-width="600" src="https://1.bp.blogspot.com/-HH7tnU5_exM/YQD1O-tlyBI/AAAAAAAAAew/QjmlpaMCZbwXJfp7L60EluiJNBVs9FxEACLcBGAsYHQ/s320/Mumbai%2BFlood%2Baeroplane.jpg"/></a></div>
ഇന്നെന്തായാലും വെയിലുണ്ട്. വാശിയില്‍ വെള്ളക്കെട്ടൊന്നും ഇല്ല. എന്നാല്‍ പിന്നെ
സാന്‍പാഡ വരെ ഒന്ന് പോയാലോ. ആത്മാര്‍ത്ഥ സുഹൃത്ത് പ്രിന്‍സ് അവിടെയാണ്. അവന്റെ
അവസ്ഥയെന്താണാവോ! അവനെയൊന്ന് കണ്ടിരുന്നെങ്കില്‍ ഒരു ആശ്വാസമായേനെ. അല്ലെങ്കിലും ഒരു ആപത്ഘട്ടത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് കൂടെയുണ്ടെങ്കില്‍ അതൊരു വല്ലാത്ത ആശ്വാസമല്ലേ. ഞാന്‍
നടപ്പാരംഭിച്ചു. വാശി സ്റ്റേഷന്റെ വശത്ത് കൂടി പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു
ചാക്കില്‍ നിറച്ച പച്ചക്കറി വില്ക്കാന് കൊണ്ട് പോകുകയാണ് ഒരു സ്ത്രീ. അവരുടെ
ചാക്കില്‍ നിന്നും എങ്ങനെയോ കുറെ പച്ചക്കറി റോഡില്‍ വീണുപോയിരിക്കുന്നു. അവരുടെ
ചെറിയ മകന് റോഡില്‍ അതൊക്കെ പെറുക്കി കൂട്ടുന്നുണ്ട്. അതിനിടയില്‍ അവന് അവന്റെ
അമ്മയെ നീട്ടി വിളിച്ചു, “അമ്മേ”. ആ വിളി എന്തോ ഒരു അനുഭൂതി എന്റെയുള്ളില്‍
ഉളവാക്കി. ഉടനെ ഫോണ്‍ എടുത്ത് ഓണ്‍ ചെയ്ത് നോക്കി. അതാ ഫോണില്‍ സിഗ്നല്‍
കാണിക്കുന്നു. വര്‍ധിച്ച ആഹ്ലാദത്തോടെ ഞാന്‍ വീട്ടിലേക്ക് വിളിച്ചു. “മോനേ...”
അമ്മയുടെ ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു കേട്ടത്. “എനിക്കൊരു കുഴപ്പവും ഇല്ല
അമ്മേ.” ഞാന്‍ സമാധാനിപ്പിച്ചു. “ഇവിടെ ഫോണും കറന്റും ഒന്നും ഇല്ലായിരുന്നു. അതാ
വിളിക്കാന്‍ പറ്റാതിരുന്നത്. അമ്മ പേടിക്കേണ്ട.” കുറേ നേരം അമ്മയോട് സംസാരിച്ചു.
അതോടെ സമാധാനമായി. റോഡിലെ അമ്മയും കുട്ടിയും പച്ചക്കറിയും പെറുക്കിയെടുത്തു
ചാക്കിലാക്കി യാത്രയായി. പ്രിന്‍സിനെ കണ്ടതോടെ ഒന്ന് കൂടി സമാധാനമായി. അല്ലെങ്കിലും
മനസറിയുന്ന ഒരു സുഹൃത്ത് കൂടെയുണ്ടെങ്കില്‍ ആര്‍ക്കാണ് സമാധാനം ഇല്ലാതെ
പോകുന്നത്!<br /><br />
ഒറ്റ ദിവസം കൊണ്ട് തൊണ്ണൂറ്റി നാല് സെന്റിമീറ്റര്‍ റെക്കോര്‍ഡ് മഴ, ആയിരത്തിലേറെ
മനുഷ്യര്‍ക്ക് ജീവഹാനി, പതിനായിരക്കണക്കിന് വാഹനങ്ങള്‍ വെള്ളം കയറി നശിച്ചു, കുറെ
കെട്ടിടങ്ങള്‍ തകര്‍ന്നു, വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുമെല്ലാം അടച്ചു,
സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചില്ല അങ്ങനെയങ്ങനെ വാര്‍ത്തകള്‍ ഒന്നൊന്നായി
ഞങ്ങളെ തേടി വരാന്‍ തുടങ്ങി. പക്ഷേ ഇത് മുംബൈയാണ്. ആര്‍ക്കും തളര്‍ത്താനാകാത്ത
മുംബൈ. മുംബൈ തളര്‍ന്നില്ല. വീണ്ടുമുണര്‍ന്നു. വീണ്ടുമുയര്‍ന്നു. സാധാരണമട്ടില്‍
വീണ്ടും ജീവിതം തുടര്‍ന്നു. രാഷ്ട്രത്തിലെ ഏറ്റവും വലിയ നഗരമായി ഏറ്റവും വലിയ
പ്രചോദനമായി മുംബൈ അങ്ങനെ തന്നെ നിന്നു.<br /><br />
****************************************************************
<br /><br /><br /><br />
(മുംബൈ വെള്ളപ്പൊക്കത്തെ കുറിച്ച് പിന്നീട് ഒരു ഹിന്ദി ചിത്രം ഇറങ്ങിയിരുന്നു.
വെള്ളപ്പൊക്കത്തില്‍ പെട്ട് ജീവനും കൊണ്ട് തിരിച്ച് വന്ന ആളെന്ന നിലയ്ക്ക് ആ ചിത്രം
കാണാന്‍ പ്രത്യേക താല്പര്യം തോന്നി. ആദ്യ ദിനം തന്നെ അത് പോയി കണ്ടു. പിന്നീട്
സുഹൃത്ത് പ്രിന്‍സിനോട് ഇതേ പറ്റി ചോദിച്ചു. അവനും ഇതേ മനോഭാവത്തോടെ ആ പടം പോയി
കണ്ടിരുന്നു. “എന്നിട്ട്?” ഞാന്‍ ചോദിച്ചു. “ഹോ! വേണ്ടായിരുന്നു” അതേ, എന്റെ മനസ്
വായിച്ചിട്ടെന്ന പോലെ അവന് പറഞ്ഞു.)
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com0tag:blogger.com,1999:blog-4409083535943679229.post-41387180401733490872021-07-24T00:42:00.007-07:002021-07-24T05:44:41.703-07:00വെള്ളം മോന്തുന്ന തെങ്ങുകള്‍!!<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-GEL1NV4wZ6o/YPvDRCD_-9I/AAAAAAAAAdo/KypcmJf8GL81-IS8akJWyQMPkSYHRbvVgCLcBGAsYHQ/s2048/IMG_20210722_104844.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="1944" data-original-width="2048" src="https://1.bp.blogspot.com/-GEL1NV4wZ6o/YPvDRCD_-9I/AAAAAAAAAdo/KypcmJf8GL81-IS8akJWyQMPkSYHRbvVgCLcBGAsYHQ/s320/IMG_20210722_104844.jpg"/></a></div><br /><br />
പണ്ട് മുതലേ നാട്ടിലും വീട്ടിലും കാണുന്ന ഒരു പ്രതിഭാസമാണ്. മഴക്കാലമായാല്‍ തെങ്ങിന്റെ ചുറ്റും വട്ടത്തില്‍ ഒരു കുഴി കുഴിക്കുന്നു. തെങ്ങിന് തടമെടുക്കുക എന്നാണ് ഇതിനെ പറയുന്നത്. മഴ പെയ്യുമ്പോള്‍ ഇതില്‍ വെള്ളം നിറയും. പതിയേ ഈ വെള്ളം വറ്റി പോകുന്നതും കാണാം. ആഹാ കൊള്ളാമല്ലോ. തെങ്ങ് ഈ വെള്ളം മുഴുവനും കുടിച്ചു വറ്റിക്കുന്നല്ലോ! ഹോ! എന്നാലും ഇത്രയും വെള്ളമൊക്കെ ഈ തെങ്ങ് കുടിക്കുമെന്ന് കണ്ടാല്‍ പറയില്ല കേട്ടോ. ആ വെള്ളമായിരിക്കും തേങ്ങയില്‍ നിറച്ച് നമുക്ക് തരുന്നത്. പക്ഷേ അത് വളരെ കുറച്ചല്ലേയുള്ളൂ! ബാക്കി വെള്ളമൊക്കെ എവിടെ പോയി? കൊച്ചു ചെറുപ്പത്തിലേ ഇങ്ങനെ നൂറുക്കണക്കിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. മിക്കതിനും ഇനിയും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം എന്റെ വലിയമ്മ തന്നിരുന്നു.<br /><br />
ഈ തെങ്ങ് അതിന് ആവശ്യമുള്ള വെള്ളം മുഴുവന്‍ വലിച്ചെടുക്കും. ബാക്കി വെള്ളം ഭൂമിയില്‍ ഇറങ്ങും. ആ വെള്ളമാണ് നമ്മുടെ കിണറ്റില്‍ നമുക്ക് കിട്ടുന്നത്. നമ്മുടെ വീട്ടിലെ വേസ്റ്റ് മുഴുവനും ചാരവും ചാണകവും ആ തെങ്ങിന്റെ് ചുവട്ടില്‍ നമ്മള് ഇടുന്നില്ലേ, അത് മണ്ണില്‍ കിടന്ന് അഴുകി തെങ്ങിന് വളമാകും. അങ്ങനെയല്ലേ നമുക്ക് നാളികേരം കിട്ടുന്നത്. എന്തായാലും ആ അറിവ് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. തെങ്ങും നന്നാകും നമ്മളും നന്നാകും.<br /><br />
എന്നാലും വേനല്‍ ആകുമ്പോള്‍ നമ്മുടെ കിണര്‍ വറ്റുമല്ലോ. അത് എന്ത് കൊണ്ടാണ്? പിന്നെയും സംശയങ്ങള്‍. ഇത്രയും വലിയ നാട്ടില്‍ നമ്മള് മാത്രം മൂന്ന് തെങ്ങിന് തടം എടുത്തിട്ട് കാര്യമില്ലല്ലോ മോനേ. എല്ലാവരും ഇക്കാര്യം ചിന്തിക്കണ്ടേ. നമ്മുടെ തെങ്ങിന്റെ തടത്തില്‍ കൂടി ഇറങ്ങുന്ന വെള്ളം നമ്മുടെ കിണറ്റില്‍ മാത്രമല്ലല്ലോ എത്തുന്നത്. ഹാ അത് ശരിയാ... നന്നാകണം എന്ന് എല്ലാവരും ചിന്തിക്കണം. എന്നാലെ നന്നാകൂ.<br /><br />
എന്തായാലും ഇത്തവണത്തെ ലോക്ക്ഡൌണ്‍ വെറുതെയാക്കിയില്ല. വീട്ടിലെ തെങ്ങിനൊക്കെ ഞാന്‍ തന്നെ തടമെടുത്തു. സംഗതി നല്ല വ്യായാമമാണ്, കാശ് ലാഭമാണ് എന്നൊക്കെ പറയാമെങ്കിലു സത്യം പറയാമല്ലോ മേലനങ്ങിയുള്ള ഈ പണിയുണ്ടല്ലോ – അത്ര സുഖമില്ല. ചുറ്റുമുള്ള അയല്‍ക്കാരും മോശമാക്കിയില്ല. എല്ലാവരും തടമെടുത്തിട്ടുണ്ട്. അല്ലാതെയു മഴവെള്ളം മണ്ണിലിറക്കാന്‍ മഴക്കുഴികളും ഉണ്ട്. അതിന്റെ ഗുണവും ഉണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേനലില്‍ കിണര്‍ വറ്റുന്നത് വിരളമാണ്. എന്നിരുന്നാലും ചിലതൊക്കെ പറയാതെ വയ്യ. കഴിഞ്ഞ ബ്ലോഗില്‍ ഞാന്‍ ഒന്ന് സൂചിപ്പിച്ചിരുന്നതായിരുന്നു, ഒന്ന് കൂടി ഇവിടെ പറയട്ടെ.<br /><br />
നാട്ടില്‍ പല പഴയ വീടുകളും പൊളിച്ചുമാറ്റി ആ സ്ഥാനത്ത് പുതിയ ഫാഷനില്‍ ഉള്ള വീടുകള്‍ പണിത് കണ്ടു. പഴയ വീടുകള്‍ക്കും പറയത്തക്ക കേടുപാടുകള്‍ ഒന്നുമില്ല. എന്നാലും നാട്ടുക്കാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ പുതിയ ഫാഷനില്‍ ഉള്ള വീട് പണിയാതെ പിന്നെങ്ങനെ! മുറ്റത്ത് നിന്നിരുന്ന മാവുകളും തെങ്ങുകളും പടം പോലും ഇല്ലാതെ അപ്രത്യക്ഷമായി. മുറ്റം നിറയെ ടൈല്‍സ് പാകിയിരിക്കുന്നു. പോരാത്തതിന് വീടിന്റെ മുകളിലും മുറ്റത്തും ട്രെസ്സ് പണിത് മഴവെള്ളം ഒരു തുള്ളി പോലും മുറ്റത്ത് വീഴാതെ പൈപ്പ് വഴി നേരെ റോഡിലേക്ക്. അത് കൊണ്ട് ഒരു തരി അഴുക്ക് പോലും മുറ്റത്തും വീടിന്റെ അകത്തും ആകില്ലല്ലോ. ജനുവരി ആകുമ്പോഴേക്കും വറ്റുന്ന കിണറുകളും പിന്നെ കോര്പ്പറേഷന് ലോറികളില്‍ വരുന്ന വെള്ളവും കാത്ത് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് മുറ്റം നിറയെ പാത്രങ്ങള്‍ നിരത്തി ഒരു ഇരുപ്പുണ്ട്. ഇരിക്കട്ടെ.<br /><br />
ഒരു തെങ്ങിന് തടം ഒരു മഴക്കാലത്ത് ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയിലേക്ക് ഇറക്കും എന്നാണ് കണക്ക്. അങ്ങനെ നോക്കിയാല്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയിലേക്ക് ഇറക്കാനുള്ള വക ഞാന്‍ ചെയ്തിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടെ തല്ക്കാലം നിര്‍ത്തട്ടെ.
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com0tag:blogger.com,1999:blog-4409083535943679229.post-41610724293756215632021-07-16T10:05:00.048-07:002021-07-16T20:25:43.740-07:00മലയാളി പൊളിയല്ലേ<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-xWvkNFDPw0I/YPG7yTRVm0I/AAAAAAAAAdQ/WY1nvwnJPcoxf8fTErO_nANKS138nNHQgCLcBGAsYHQ/s500/poli.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="400" data-original-height="500" data-original-width="500" src="https://1.bp.blogspot.com/-xWvkNFDPw0I/YPG7yTRVm0I/AAAAAAAAAdQ/WY1nvwnJPcoxf8fTErO_nANKS138nNHQgCLcBGAsYHQ/s400/poli.jpg"/></a></div>
എന്തിനോ വേണ്ടി തിളയ്ക്കുന്ന എ പ്ലസ്. <br /><br />
കേരളം നമ്പര്‍ വണ്‍. നൂറ് ശതമാനം സാക്ഷരത എന്ന് പറയുന്നതൊക്കെ പണ്ട്. ഇപ്പോള്‍ അത് ഏതാണ്ട് നൂറ് ശതമാനം ഡിഗ്രി എന്നാക്കേണ്ടിയിരിക്കുന്നു. അതേ, എല്ലാവര്ക്കും ഡിഗ്രിയുള്ള ലോകത്തെ ആദ്യത്തെ ജനത എന്ന റെക്കോര്‍ഡ് മലയാളി നേടാന്‍ അധികം സമയമില്ല എന്ന് തോന്നുന്നു. മലയാളി പൊളിയല്ലേ.<br /><br />
പണ്ടൊക്കെ ഞങ്ങള്‍ പത്തില്‍ പഠിക്കുന്ന സമയത്ത് കൂടി വന്നാല്‍ അമ്പത് ശതമാനം മാത്രം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇരുന്നൂറ്റി പത്ത് എന്ന കടമ്പ കടന്ന് പാസ് എന്ന് എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തി കിട്ടിയിരുന്നുള്ളൂ. ഇന്നിപ്പോള്‍ ചുമ്മാ പരീക്ഷാ ഹാളില്‍ ഒന്ന് പോയി വന്നാല്‍ മതിയെന്നായിരിക്കുന്നു. ഞങ്ങളുടെ കാലത്തെക്കാള്‍ വിജയശതമാനം കൂടുതല്‍ ആയതിന്റെ അസൂയ ആണെന്ന് കരുതിയെങ്കില്‍ അങ്ങനെ കരുതിക്കോ. എനിക്കൊരു ചുക്കുമില്ല. <br /><br />
പഠിച്ചിരുന്നത് സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നെങ്കിലും മലയാളവും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ പഠിപ്പിച്ചേ ടീച്ചര്മാര് വിടാറുള്ളൂ. അത് കൊണ്ട് പിന്നീട് ജോലി തേടി നാട് വിട്ടപ്പോള്‍ അധികം ബുദ്ധിമുട്ടാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ സാധിച്ചു. ഇന്ന് എ പ്ലസ് വാങ്ങിയ കുട്ടികളോട് ഇംഗ്ലീഷിലോ ഹിന്ദിയിലോ അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്ര പേര്‍ക്ക് കൃത്യമായി മറുപടി നല്കാന് സാധിക്കും? പോകട്ടെ – “ബ” യും “ഭ” യും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് എത്ര പേര്‍ക്ക് കൃത്യമായി പറയാന്‍ സാധിക്കും? ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനൊന്നാം ക്ലാസ്സില്‍ എത്തിയ കുട്ടികളോട് അവര്‍ പത്തില്‍ പഠിച്ച സ്കൂളിനെ കുറിച്ച് ഒരു പേജില്‍ എഴുതാന്‍ പറഞ്ഞിട്ട് അവര്‍ എഴുതി വെച്ചത് കണ്ട് കരഞ്ഞു പോയിട്ടുണ്ട്. യാതൊരു നിലവാരവും കാത്ത് സൂക്ഷിക്കാതെ ചുമ്മാ ജയിപ്പിച്ചു വിട്ടത് കൊണ്ട്, കുട്ടികള്‍ക്ക് ഇന്ന് പഠനം എന്നത് ഗൗരവമുള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. ടീച്ചര്‍മാരോട് പണ്ടത്തെ കുട്ടികള്‍ക്കുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ശരിക്കും ഉണ്ടോ? <br /><br />
ഇനി പഠിച്ചു കഴിഞ്ഞ് പൊളിയായ മലയാളികളെ ഒന്ന് നോക്കാം. വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി വഴിയരികിലും തോട്ടിലും പുഴയിലും എറിയുന്നതിന് ഇപ്പോഴും ഒരു കുറവും ഇല്ല. കാശ് മുടക്കി പണിത വീടിന് ഷോ കിട്ടുന്നില്ല എന്ന് പറഞ്ഞ് മുറ്റത്തെ മാവും പ്ലാവും മുറിച്ച് അവിടെ ടൈല്‍ പകുന്നവന്‍ മലയാളി. അതും പോരാഞ്ഞ് വീടിന്റെം മുകളിലും മുറ്റത്തും ട്രെസ്സ് അടിച്ച് വെള്ളം മുഴുവന്‍ ഒരു പൈപ്പിലൂടെ റോഡിലേക്ക് ഒഴുക്കുന്നവന് മലയാളി. ഒടുവില്‍ എന്തൊരു ചൂട് എന്തൊരു ജലക്ഷാമം എന്നൊക്കെ പറഞ്ഞ് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ലൈക്കടിക്കുന്നവനും മലയാളി. പട്ടിയെ അപ്പിയിടിക്കാന്‍ വൈകീട്ട് റോഡിലെക്കിറക്കുന്നവനും മലയാളി.<br /><br />
എച് ടു ഓയും, എച് ടു എസ് ഓ ഫോറും, പൈതഗോറം സിദ്ധാന്തവും, പ്ലാങ്ക്സ് കോണ്സ്റണ്ടും, എ പ്ലസ് ബി ഹോള്‍ സ്ക്വയറും ഒക്കെ നമ്മള് എന്തിനാണ് പഠിച്ചത്? ഇത് വല്ലതും നമ്മള് ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കുറച്ച് കാലം മുന്‍പ് കണ്ട സിനിമയിലെ ഒരു രംഗം ഓര്‍മ്മ വരുന്നു. ബി ടെക്ക് കഴിഞ്ഞ പുത്രനെ ബാങ്കില്‍ കൊണ്ട് പോകുന്ന പിതാവ്. അപ്പുറത്ത് ആരോടോ സംസാരിക്കുന്ന നേരം കൊണ്ട് ഡപ്പോസിറ്റ് സ്ലിപ് എഴുതാന്‍ മകനോട് എഴുതാന്‍ അച്ഛന് ആവശ്യപ്പെടുന്നു. എന്നാല്‍ ഒന്നും എഴുതാതെ നില്ക്കുന്ന മകനോട് എന്താണ് എഴുതാത്തത് എന്ന് ചോദിക്കുമ്പോള്‍ അവന് പറയുന്നത് എനിക്ക് അറിയില്ല എന്നാണ്. ഇത്രയും വലുതായിട്ടും ഇത്രയും പഠിച്ചിട്ടും നിനക്ക് ഇതൊന്നും അറിയില്ലേ എന്ന് ചോദിക്കുന്ന അച്ഛനോട് അവന് പറയുന്ന മറുപടിയുണ്ട്. ഇതൊന്നും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല എന്ന്. അതേ അതാണ് ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ജീവിതത്തില്‍ നേരിട്ട് ആവശ്യമുള്ളത് ഒന്നും പഠിപ്പിക്കുന്നില്ല.<br /><br />
ഇന്ന് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബാങ്കിന്റെ പ്രവര്‍ത്തനത്തെ പറ്റി അറിയാം? റോഡ് നിയമങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാം? ഒരു സ്ഥലമോ വീടോ വണ്ടിയോ വില്പന നടത്തുന്നത് എങ്ങനെയെന്ന് അറിയാം? സര്‍ക്കാരോഫീസിലെ സേവനങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ ഉപയോഗിക്കണം എന്നും അറിയാം? കമ്പ്യൂട്ടര്‍ നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേര്‍ഡും എക്സലും പഠിപ്പിക്കുന്നുണ്ടോ? ഒരു ബള്‍ബ് മാറ്റിയിടാന്‍, രണ്ട് വയറുകള്‍ കൂട്ടി പിരിക്കാന്‍ അങ്ങനെയങ്ങനെ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ടോ? സംശയിക്കേണ്ട. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റം തെറ്റാണ് സാര്‍. <br /><br />
<b>മലയാളി പൊളിയാണ് സാര്‍. (ഓര്‍ക്കുക. പൊളി എന്ന വാക്കിന് കള്ളം എന്ന് കൂടി അര്‍ത്ഥമുണ്ട്.) അതേ ഈ പ്രബുദ്ധമലയാളി എന്നും സാക്ഷര കേരളം എന്നുമൊക്കെ പറയുന്നത് വലിയ കള്ളമാണ് സാര്‍.<b>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com0tag:blogger.com,1999:blog-4409083535943679229.post-11158469909068725232021-06-18T22:07:00.000-07:002021-06-18T22:07:10.863-07:00ഇടുക്കിയിലെ മരണക്കയങ്ങള്‍ <div class="separator" style="clear: both;"><a href="https://1.bp.blogspot.com/--dSzymrg204/YM16sG6a6-I/AAAAAAAAAc0/5UNDsx9X7t8NL2vQqXOxowm_YE0vEBr4QCLcBGAsYHQ/s600/Idukki_dam_reservoir.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="600" data-original-width="600" src="https://1.bp.blogspot.com/--dSzymrg204/YM16sG6a6-I/AAAAAAAAAc0/5UNDsx9X7t8NL2vQqXOxowm_YE0vEBr4QCLcBGAsYHQ/s320/Idukki_dam_reservoir.jpg"/></a></div>
<br /><br />ഇടുക്കി ജലാശയത്തിൽ ഇന്നലെ രണ്ട് യുവ ജീവനുകൾ പൊലിഞ്ഞു എന്ന വാർത്ത വളരെ വേദനയോടെയാണ് വായിച്ചത്. ഇടുക്കിയോട് എന്തെന്നില്ലാത്ത ഒരു ആത്മബന്ധമുള്ള ഒരു തൃശ്ശൂർകാരൻ എന്ന നിലയിൽ ഇടുക്കി ജലശയത്തെ പറ്റിയും അവിടത്തെ മറഞ്ഞിരിക്കുന്ന അപകടത്തെ പറ്റിയും എന്തെങ്കിലും പറയണം എന്ന തോന്നലിലാണ് ഇത് എഴുതുന്നത്.<br /><br />
ഇടുക്കിയിലേത് യഥാർത്ഥത്തിൽ ഒരു പ്രകൃതി ദത്ത ജലാശയമല്ല. ഡാം പണിതപ്പോൾ കുത്തനെയുള്ള മലഞ്ചെരിവുകളുടെ ഇടയിൽ വെള്ളം കയറി ഉണ്ടായ വെള്ളക്കെട്ടാണ്. സാധാരണ ജലാശയങ്ങളിൽ കരയിൽ നിന്ന് വെള്ളത്തിലേക്ക് ഭൂമി ചരിഞ്ഞു കൊണ്ടാണ് ഇറങ്ങുന്നത്. എന്നാൽ ഇവിടെ കരയിൽ നിന്ന് വെള്ളത്തിലേക്ക് കുത്തനെയാണ് ഭൂമിയുടെ നിൽപ്പ്. അതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ അടുത്ത കാൽച്ചുവട് വെക്കുന്നത് അഗാധ ഗർത്തിലേക്ക് ആയിരിക്കും. എത്ര നന്നായി നീന്തൽ അറിയുന്നവരും ഈ വീഴ്ചയിൽ നില തെറ്റി പോകും. മാത്രമല്ല അവിടത്തെ ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടേയും പ്രത്യേകത കാരണം അടിഭാഗത്തെ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. ഇത് കൈകാലുകൾ കുഴഞ്ഞു പോകാനും ശരീരം പെട്ടെന്ന് തണുത്ത് തളർന്നു പോകുന്നതിനും കാരണമാകുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഇടുക്കി ജലാശയത്തിൽ പെട്ടാൽ മിക്കവാറും മരണം ഉറപ്പാണ്. സൂക്ഷിക്കുക.<br /><br />
2014-ൽ ആദ്യമായി ഇടുക്കിയിൽ എത്തിയ ഞാൻ പ്രസിദ്ധമായ ഇടുക്കി ഡാം കണ്ടതിന്റെ ആവേശത്തിൽ അതിന്റെ ജലാശയത്തിൽ ഒരടി എടുത്തു വെച്ചപ്പോൾ ദൈവദൂതനെ പോലെയെത്തിയ ഏതോ ഒരു നാട്ടുകാരൻ എന്നെ വിലക്കി. അദ്ദേഹം പറഞ്ഞു തന്ന അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. എന്റെ ആയുസ്സിന് പേരറിയാത്ത ആ നല്ലവനായ മനുഷ്യനോട് വലിയ കടപ്പാടുണ്ട്. നന്ദി ചേട്ടാ നന്ദി.<br /><br />
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-4qNjNB0tlTA/YM168BjfPVI/AAAAAAAAAc8/plTiMb2u77Ee_JiqDm76yXVtXyxgvV9DQCLcBGAsYHQ/s718/20141107_165642.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" height="320" data-original-height="718" data-original-width="539" src="https://1.bp.blogspot.com/-4qNjNB0tlTA/YM168BjfPVI/AAAAAAAAAc8/plTiMb2u77Ee_JiqDm76yXVtXyxgvV9DQCLcBGAsYHQ/s320/20141107_165642.jpg"/></a></div>
<b>മകളോടൊപ്പം ഇടുക്കി ജലാശയത്തിന്റെ അടുത്തുള്ള ഹില്‍ വ്യൂ പാര്‍ക്കില്‍ നിന്നും. ഒരു പഴയ ഫോട്ടോ.</b>Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com0tag:blogger.com,1999:blog-4409083535943679229.post-26565893088175253002021-06-04T22:29:00.002-07:002021-06-04T22:30:48.101-07:00ജൂണ്‍ 5 - ഒരു അഭ്യാസ ദിനം*ജൂണ്‍ 5.*<br /><br />
മറ്റൊരു അഭ്യാസ ദിനം കൂടി കടന്ന് വന്നിരിക്കുന്നു. കൊറോണ ആയത് കൊണ്ട് ഇത്തവണ അധികംഅഭ്യാസം കാണേണ്ടി വരില്ല എന്ന് കരുതുന്നു.<br /><br />
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-BnoG6SJBiVU/YLsLX3m15uI/AAAAAAAAAcU/5YM0DclDpfEcIy4BF-57NolpWrtmF8qdgCLcBGAsYHQ/s1934/WED.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="1177" data-original-width="1934" src="https://1.bp.blogspot.com/-BnoG6SJBiVU/YLsLX3m15uI/AAAAAAAAAcU/5YM0DclDpfEcIy4BF-57NolpWrtmF8qdgCLcBGAsYHQ/s320/WED.jpg"/></a></div>
<br /><br /> സംശയിക്കേണ്ട,ലോക പരിസ്ഥിതി ദിനത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. കഴിഞ്ഞ കുറെ വര്ഷങ്ങളായുള്ളഅഭ്യാസങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പറയാനുള്ളത്. എല്ലാ വര്‍ഷവും കൃത്യമായി ഈദിനത്തില്‍ ഒരു വൃക്ഷത്തൈ നടുന്നതായിരിക്കും. മഴയാണെങ്കിലും കുട പിടിച്ച് ചെടിക്ക്വെള്ളം ഒഴിച്ച് കൊടുക്കും. ഫോട്ടോ ഭംഗിയായി പത്രത്തില്‍ അച്ചടിച്ച് വരും. മതി.ഇത്രയും മതി. സന്തോഷം. പരിസ്ഥിതി ദിനാചരണം ഭംഗിയായി കൊണ്ടാടിയിരിക്കുന്നു. അടുത്തവര്‍ഷം ഇതേ കുഴിയില്‍ വീണ്ടും വൃക്ഷത്തൈ നടാവുന്നതാണ്. കേരളത്തില്‍ മാത്രംഇത്രയും കാലം നട്ട് പിടിപ്പിച്ച തൈകളുടെകണക്കെടുത്താല് ആമസോണ്‍ കാടുകളും ആഫ്രിക്കന്‍ കാടുകളും ഒരുപാട് പിന്തള്ളപ്പെട്ടുപോകും. മൂന്നാല് വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, സര്‍ക്കാര്‍ വക കേരളം മുഴുവന്‍ഒരു കോടി തൈകള്‍ നട്ട് പിടിപ്പിച്ചിരുന്നു. ഒരു തൈക്ക് പത്ത് രൂപ വെച്ച്കണക്കാക്കിയാല് മൊത്തം പത്ത് കോടി രൂപ. നേതാക്കന്മാര്ക്ക് തൈ നടാനുള്ള വരവിനുംപോക്കിനും വണ്ടിയും പെട്രോളും അകമ്പടിയും. പിന്നെ മൈക്ക് സ്റ്റേജ് ഫോട്ടോ നോട്ടീസ്അങ്ങനെ അങ്ങനെ. ചുരുക്കി പറഞ്ഞാല്‍ മിനിമം ഒരു പതിനഞ്ച് കോടി സ്വാഹ! എന്നിട്ട്എന്തെങ്കിലും ഗുണം?<br /><br />
എന്റെപ്രബുദ്ധ മലയാളീ............ പരിസ്ഥിതി എന്നാല്‍ മരം മാത്രമല്ല. പരിസ്ഥിതി സംരക്ഷണം ഈയൊരുദിവസം മാത്രം ഓര്‍ക്കാനുള്ളതല്ല. നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളില്‍ പരിസ്ഥിതിസംരക്ഷം ഉള്‍പ്പെടുത്താവുന്നതാണ്. ആവശ്യമില്ലാതെ കത്തി നില്ക്കുന്ന ബള്‍ബ് ഓഫ്ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണമാണ് എന്നറിയുക. നിങ്ങളുടെ വീട്ടിലെ മാലിന്യങ്ങള്റോഡരികിലും പുഴയിലും തോടിലും വലിച്ചെറിയാതിരിക്കുക. ചപ്പുചവറുകള്‍ കൂട്ടിയിട്ട്കത്തിക്കാതെ കുഴിച്ചിടുക. അവ മണ്ണില്‍ അലിഞ്ഞ് വളമാകും. മാത്രമല്ല മഴവെള്ളം ആഗിരണംചെയ്യാന്‍ മണ്ണിനെ പര്യാപ്തമാക്കും. മണ്ണിര പോലുള്ള ജീവികള്‍ക്ക് ആവാസവും ഒരുക്കും.പെയ്യുന്ന മഴവെള്ളം മൊത്തം ഒഴുക്കി കളയാതെ മണ്ണില്‍ ഇറങ്ങാന്‍ മഴകുഴികള്ഉണ്ടാക്കുക. ചെടികളും മരങ്ങളും പരിപാലിക്കുക. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ യഥാവിധി പുനച്ചംക്രമണം(Recycle) ചെയ്യുക. തനിക്ക് മാത്രമല്ല തുമ്പികള്ക്കുംപൂമ്പാറ്റകള്ക്കും തേനീച്ചകള്‍ക്കും പാമ്പിനും പട്ടിക്കും പൂച്ചക്കും പറവകള്ക്കുംആനയ്ക്കും പുലിക്കും മീനിനും നീല തിമിംഗലത്തിനും തുടങ്ങി ഒട്ടനേകം ജീവികള്ക്ക്കൂടി ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്ന തിരിച്ചറിവോടെ ഓരോ പ്രവര്‍ത്തിയും ചെയ്യുക. <br /><br />
പ്രകൃതിയുടെസ്പന്ദനങ്ങള് അറിയുന്ന ഉത്തമ പൗരനായി നമുക്ക് കഴിയാം. നളെയ്ക്കായി,എന്നെന്നേക്കുമായി ഈ ഭൂമിയെ നമുക്ക് കാക്കാം.Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com0tag:blogger.com,1999:blog-4409083535943679229.post-18023303459494504492021-05-04T22:53:00.001-07:002021-06-02T01:00:52.563-07:00<b>ക്വാറന്റൈൻ പുരാണം</b>
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-NZkF5Y3RXQg/YJIynbHqMZI/AAAAAAAAAbo/y0S3kvyz49AT44UJWFWPMFX7OPb3qiaHACLcBGAsYHQ/s1140/WhatsApp%2BImage%2B2021-04-30%2Bat%2B7.43.20%2BPM.jpeg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="655" data-original-width="1140" src="https://1.bp.blogspot.com/-NZkF5Y3RXQg/YJIynbHqMZI/AAAAAAAAAbo/y0S3kvyz49AT44UJWFWPMFX7OPb3qiaHACLcBGAsYHQ/s320/WhatsApp%2BImage%2B2021-04-30%2Bat%2B7.43.20%2BPM.jpeg"/></a></div>
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സയൻസ് പഠിപ്പിക്കുന്ന സൈമൺ മാഷ് നീൽ ആംസ്ട്രോങ്ങിന്റെ കഥ പറയുന്നത്. സയൻസിന്റെ ലോക കഥകൾ രസകരമായി പറഞ്ഞു തരുന്ന മാഷിനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. രണ്ട് മനുഷ്യർ ചന്ദ്രനിൽ പോയി ഇറങ്ങി തിരിച്ചു വന്നു എന്നല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാറിന്റെ വിവരണം ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.<br /><br />
പറഞ്ഞ് പറഞ്ഞ് സാർ അവസാന ഭാഗത്തേക്ക് കടന്നു. പോയി വന്നിട്ട് അങ്ങനെയൊന്നും ഉടനെ വീട്ടിൽ പോകാൻ പറ്റില്ല. നമ്മൾ അറിയാത്ത എന്തെങ്കിലും വൈറസോ മറ്റ് അണുക്കളോ ചന്ദ്രനിൽ നിന്നും അവരുടെ ദേഹത്ത് കയറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ പറ്റില്ല. മാത്രമല്ല ചന്ദ്രനിലെ പൊടി പടലങ്ങൾ അവർക്ക് എന്തെങ്കിലും അസുഖങ്ങൾ വരുത്തുമോ എന്നും അറിയേണ്ടിരിക്കുന്നു. അതിനാൽ അവരെയെല്ലാം ക്വാറന്റൈൻ ചെയ്തു. എങ്ങും പോകാൻ അനുവദിക്കാതെ ഒരു മുറിയിൽ അടച്ചിട്ടു കുറേ പരിശോധനങ്ങൾക്ക് വിധേയമാക്കി. എല്ലാം ഒ.ക്കെ. ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവരെ പുറത്ത് പോകാൻ അനുവദിച്ചത്. സൈമൺ മാഷ് വിശദീകരിച്ചപ്പോൾ ക്വാറന്റൈൻ എന്ന ആ വാക്ക് ചെവിയിൽ നിന്നും തലച്ചോറിലേക്ക് തൊണ്ട വഴിയാണോ പോയത് എന്ന് തോന്നുന്നു, പക്ഷെ ആ വാക്ക് എന്റെ തൊണ്ടയിലുടക്കി. ആ പ്രായത്തിൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് എത്ര ആലോചിച്ചിട്ടും ആ കൊടൂര വാക്ക് എനിക്ക് ഓർത്തെടുക്കാനുള്ള കെൽപ് ഉണ്ടായിരുന്നില്ല.<br /><br />
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
<!-- Start -->
<ins class="adsbygoogle"
style="display:block"
data-ad-client="ca-pub-1262758984719894"
data-ad-slot="7596350341"
data-ad-format="auto"
data-full-width-responsive="true"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>
പിന്നെയും കുറേ വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിംഗ് പഠനം ഒക്കെ തീർന്ന് ജോലിയൊക്കെ തുടങ്ങിയ കാലത്താണ് കമ്പ്യൂട്ടർ രംഗ പ്രവേശം ചെയ്ത് തുടങ്ങിയത്. അതോടൊപ്പം വൈറസും ആന്റി വൈറസും രംഗത്തെത്തി. അങ്ങനെയിരിക്കെ ഒരിക്കൽ ആന്റി വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്കാൻ ചെയ്തപ്പോൾ ചില ഫയലുകൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു എന്നൊരു സന്ദേശം കിട്ടി. എന്താണപ്പാ ഇത് എന്നൊരു സംശയം. പിന്നെ ഉത്തരം കിട്ടി.<br /><br />
കമ്പ്യൂട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ സംശയം തോന്നിയ ഫയലുകൾ എല്ലാം ക്വാറന്റൈൻ ചെയ്തു കൊണ്ടിരുന്നു. ഇപ്പോൾ കൊറോണ കാരണം ഈ പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലർക്കും വിശദീകരിച്ചു കൊടുത്തു. പിന്നീട് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായി കൊച്ചു കുഞ്ഞുങ്ങൾ വരെ സിമ്പിളായി ഉപയോഗിക്കുന്ന പദമായി. ഒടുവിൽ ഒരു ദിവസം അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും താങ്കൾ ഒരു കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതിനാൽ 10 ദിവസത്തെ ക്വാറന്റൈനിൽ പോകണം എന്നൊരു ഫോൺ വിളിയോട് കൂടി ഞാനും ക്വാറന്റൈനിൽ പോയി. ശരിക്കും പറഞ്ഞാൽ നീൽ ആംസ്ട്രോങ്ങിന്റെ പോലെ ഞാനും ക്വാറന്റൈൻ ആയി.<br /><br />
സ്വൽപം തത്വ ജ്ഞാനം പറഞ്ഞാൽ ഈ ജീവിതം തന്നെ ഒരു ക്വാറന്റൈൻ അല്ലേ.? ആണോ...??? ആ......Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-76677716457534951592021-05-04T22:50:00.003-07:002021-05-04T22:50:40.241-07:00<b>കൊറോണയും കൊറോണയും </b><div class="separator" style="clear: both;"><a href="https://1.bp.blogspot.com/-jg7_h42NKnQ/YJIx8dwpZrI/AAAAAAAAAbg/PZnSzdIGT6cIytO7UoaoWDxh7F14-wIbQCLcBGAsYHQ/s514/WhatsApp%2BImage%2B2021-05-04%2Bat%2B3.43.20%2BPM.jpeg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="227" data-original-width="514" src="https://1.bp.blogspot.com/-jg7_h42NKnQ/YJIx8dwpZrI/AAAAAAAAAbg/PZnSzdIGT6cIytO7UoaoWDxh7F14-wIbQCLcBGAsYHQ/s320/WhatsApp%2BImage%2B2021-05-04%2Bat%2B3.43.20%2BPM.jpeg"/></a></div>
"നിന്നെ ഗർഭം ഉണ്ടായിരിക്കുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടായത്" പഴമ്പുരാണം ഇടയ്ക്കിടെ എടുത്തിടുന്ന അമ്മയുടെ ഡയലോഗ്. "ചേച്ചി അന്ന് എന്നെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വലിയ ടെൻഷൻ ആയിരുന്നു. ഗ്രഹണം കഴിയുന്നത് വരെയും ഒരു മുറിയിൽ അടച്ചിരുന്നു" "എന്നിട്ടും ഇവൻ കരിഞ്ഞു പോയി" അച്ഛന്റെ ഈ ആപ്പ് ഡയലോഗ് എനിക്ക് തീരെ പിടിച്ചിരുന്നില്ല. വളരെ അപൂർവമായേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ സൂര്യന് ഗ്രഹണിക്കാൻ ഈ സമയമേ കിട്ടിയുള്ളൂ!!! പിന്നീട് സ്കൂളിൽ സോളാർ എക്ലിപ്സ് ലൂണാർ എക്ലിപ്സ് എന്നൊക്കെ പഠിച്ചപ്പോഴാണ് പിള്ളേരെ കരിച്ചു കളയുന്നതിൽ ഈ സൂര്യഗ്രഹണത്തിന് യാതൊരു പങ്കും ഇല്ലെന്ന് മനസിലാക്കുന്നത്. ഇതിനാണ് ശാസ്ത്രം പഠിക്കണം പഠിക്കണം എന്ന് പറയുന്നത്.<br /><br />
1995 ഒക്ടോബറിൽ ഭാരതത്തിൽ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ അന്നത്തെ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചു. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ മാതൃഭൂമിയും മനോരമയും മറ്റ് ഏതാനും പത്രങ്ങളും പിന്നെ നമ്മുടെ ദൂരദർശനും. ഗ്രഹണത്തെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഈ മാധ്യമങ്ങൾ മാറ്റിയെടുത്തു. ഗ്രഹണം കാണണം എന്നൊരു മോഹം എന്റെയുള്ളിലും നാമ്പെടുത്തു. അതിനായി അല്ലറ ചില്ലറ ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്നാൽ ഗ്രഹണ ദിവസം സകല വാതിലും ജനലും എന്തിന് വീടിൻ്റെ ഓടുകൾക്കിടയിൽ വെച്ചിരുന്ന ചില്ല് പോലും മറച്ച് ഞങ്ങൾ കുടുംബം ഒന്നായി ടിവിയുടെ മുന്നിലിരുന്നു ദൂരദർശനിലെ ലൈവ് കണ്ടു.<br /><br />
ആ ലൈവ് ഷോക്കിടയിലാണ് കൊറോണ എന്ന പദം ഞാൻ ആദ്യമായി കേൾക്കുന്നത്. കൊറോണയെന്നാൽ സൂര്യന്റെ അന്തരീക്ഷം. സാധാരണ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള തീവ്രപ്രകാശം കാരണം ഈ കോറോണയെ കാണാൻ സാധിക്കില്ല. (ഇപ്പോഴത്തെ കൊറോണയും അങ്ങനെ തന്നെ. അനുഭവിച്ചേ പഠിക്കൂ.) അപൂർവമായി ഉണ്ടാകുന്ന സമ്പൂർണ സൂര്യ ഗ്രഹണ സമയത്ത് മാത്രമാണ് കാണാൻ സാധിക്കുക എന്നതിനാൽ ഈ ഗ്രഹണത്തിന് ശാസ്ത്രത്തിൽ വലിയ പ്രാധ്യാന്യമുണ്ട് പോലും.<br /><br />
പിന്നീട് വർഷങ്ങൾക്കിപ്പുറം പെണ്ണുമ്പിള്ളയുമായി ഒരു സെക്കന്റ് ഹണിമൂണായി അബുദാബിയിൽ ചുറ്റിയടിക്കുമ്പോഴാണ് പത്രത്തിൽ കോറോണയെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടണ്ടിയത്. സത്യം പറയാലോ, വളരെ സന്തോഷമാണ് തോന്നിയത്. ചൈനയിൽ കൊറോണ എന്നൊരു വൈറസ് പടരുന്നു. അങ്ങനെ വേണം. ലോകം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അയച്ച് കഷ്ടപ്പെടുത്തുന്ന ചൈന. ഇടയ്ക്കിടെ നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ചൈന. അങ്ങനെ തന്നെ വേണം. എല്ലാം വൈറസ് പിടിച്ചു ചാകട്ടെ. പക്ഷെ ഈ വൈറസിന് പാസ്പോർട്ടും വിസയും ഒരു വിഷയമല്ല എന്നും അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നും ഭൂരിഭാഗം ജനങ്ങളെയും പോലെ ഞാനും മറന്നു. ഇതൊക്കെ അവർക്ക് മാത്രം ബാധകമായ കാര്യം എന്നോർത്ത് ഞാൻ സമാധാനിച്ചു. ആ ഒറ്റ ധൈര്യത്തിലാണ് അബുദാബി ബസ് ഡിപ്പോയിലെ കടയിലെ മലയാളിയോട് ഫ്രീയായി ഒരു ഉപദേശം ഞാൻ നൽകിയത്. "ഒരു മാസ്ക് വെച്ച് നിന്നു കൂടെ? ചൈനക്കാർക്കൊക്കെ കോറോണയാണ്. അവർ വന്നാൽ ചിലപ്പോൾ നിങ്ങൾക്കും പകരും കേട്ടോ. ഒരു മാസ്ക് വെയ്ക്കുന്നത് നല്ലതാണ്."<br /><br />
ഇപ്പോൾ ഡബിൾ മാസ്ക് വെച്ച് നടക്കുന്ന ഞാൻ. ഉപദേശത്തിന് കുറവൊന്നും ഇല്ല. അതും ഇപ്പോൾ ഡബിൾ തന്നെ. കമ്പനിയിൽ സഹപ്രവർത്തകർക്ക് ഉപദേശം കൊടുക്കുന്നത് ഇപ്പോൾ ജോലിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ അതിനെ ഫ്രീ ഉപദേശമെന്ന് വിളിക്കാനാകില്ല. വീട്ടിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമ്പോഴോ പോയി വരുമ്പോഴോ ഉപദേശങ്ങൾ ഫ്രീയായി നൽകാറുണ്ട്. ജീവിച്ചു പോകണമല്ലോ.<br /><br />
പൊരുതുക തന്നെ. അവസാനം വരെ പൊരുതുക. സംശയിക്കേണ്ട. കോറോണയുടെ അവസാനം എന്ന് തന്നെയാണ് പറഞ്ഞത്.Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-47951847750664086562021-04-28T23:02:00.002-07:002021-04-28T23:02:29.039-07:00<b>ലോകത്തെ ഒരു മനുഷ്യന് ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ.</b>
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-n_Cwe_WX-Dw/YIpKnW5XZgI/AAAAAAAAAbQ/5qQuG1c03zkF9cEF2DivcERfBcWkeJFNwCLcBGAsYHQ/s1600/Michael.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="1600" data-original-width="1600" src="https://1.bp.blogspot.com/-n_Cwe_WX-Dw/YIpKnW5XZgI/AAAAAAAAAbQ/5qQuG1c03zkF9cEF2DivcERfBcWkeJFNwCLcBGAsYHQ/s320/Michael.jpg"/></a></div>
<br />ചരിത്രം പലപ്പോഴും ഇങ്ങനെയാണ്. ശരിയായ നീതി പാലിക്കില്ല. നീല്‍ ആംസ്ട്രോങ്ങിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എഡ്വിന് ബുസ് ആല്‍ഡ്രിനെയും കുറെ പേര് അറിയുമായിരിക്കും. എന്നാല്‍ ഇവര്‍ രണ്ട് പേരും ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവരുടെ കമാന്‍ഡ് മൊഡ്യൂള്‍ നിയന്ത്രിച്ച് ചന്ദ്രനും ചുറ്റും കറങ്ങിയ മൈക്കല്‍ കോളിന്‍സ് എന്ന പൈലറ്റിനെ മിക്കവരും അറിയില്ല. അഥവാ അറിയാന്‍ മിനക്കെട്ടില്ല.<br /><br />
ആല്‍ഡ്രിനും ആംസ്ട്രോങ്ങും തങ്ങളുടെ ഈഗിള്‍ പേടകത്തില്‍ കയറി കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലക്കുള്ള ചരിത്ര യാത്ര തുടങ്ങിയപ്പോള്‍ കോളിന്‍സ് തന്റെ ക്യാമറയില്‍ ഭൂമിയെ പശ്ചാത്തലമാക്കി ആ ചിത്രം പകര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പാഞ്ഞു കയറുമെന്ന് അദ്ദേഹം കരുതി കാണില്ല. ആ ചിത്രമാണ് ലോകത്തെ ഒരു മനുഷ്യന് ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ. എന്ന പേരില്‍ ലോക പ്രശസ്തമായത്. അതേ, ചന്ദ്രനില്‍ മനുഷ്യന് ആദ്യമായി ഇറങ്ങിയപ്പോള്‍ ഉള്ള ചിത്രത്തില്‍ കോളിന്‍സ് ഇടം പിടിക്കാതെ പോയി.<br /><br />
ചന്ദ്രനില്‍ കാല് കുത്താന്‍ സുഹൃത്തുക്കള്‍ പോയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയുമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ അടക്കാനാവാത്ത ടെന്ഷനോടെ അദ്ദേഹം ഇരുന്നു. ഇടയ്ക്ക് റേഡിയോ ബന്ധം മുറിഞ്ഞുപോയപ്പോള്‍ തന്റെ സുഹൃത്തുക്കളെ ആകാശത്തിന്റെ അനന്തതയില്‍ മരിക്കാന്‍ വിട്ട് ഒറ്റയ്ക്ക് തിരിച്ച് പോരേണ്ടി വരുമോ എന്ന അവസ്ഥയില്‍ താന്‍ അനുഭവിച്ച കഠിന വേദന വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് സാധ്യമല്ല എന്നാണ് അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും അസഹനീയമായ ഏകാന്തത എന്നാണ് ആ സമയത്തെ നാസ തന്നെ വിശേഷിപ്പിച്ചത്. <br /><br />
ലോക ജനതയെ മുഴുവനായി ഇനിയൊരു ചിത്രം എടുത്താല്‍ അതില്‍ ഇനി കോളിന്‍സ് ഇല്ല. ഇനി ഒരു ചിത്രത്തിലും വരാത്ത വിധത്തില്‍ അദ്ദേഹം കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു. For the Mankind... മനുഷ്യരാശിക്ക് മുഴുവനായി സ്വജീവിതം സമര്‍പ്പിച്ച അങ്ങേക്ക് പ്രണാമം. വിട.Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-90147763037787073722021-04-23T21:21:00.002-07:002021-04-23T21:21:35.710-07:00<b>സുന്ദര വനത്തിലെ കടുവകള്‍</b>
<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-489uAA9YC8E/YIOcA_xzjbI/AAAAAAAAAbI/awPUl2RBl-0VyiF8DlnX8j_ZT-cLk8sqQCLcBGAsYHQ/s1200/1200px-Sundarban_Tiger.jpg" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="800" data-original-width="1200" src="https://1.bp.blogspot.com/-489uAA9YC8E/YIOcA_xzjbI/AAAAAAAAAbI/awPUl2RBl-0VyiF8DlnX8j_ZT-cLk8sqQCLcBGAsYHQ/s320/1200px-Sundarban_Tiger.jpg"/></a></div>
സുന്ദര്‍ബന്‍സ് അഥവാ സുന്ദര വനങ്ങള്‍. ബംഗാളിന്റെ തെക്ക് ഭാഗത്തായി ബംഗാള്‍ഉള്‍ക്കടലില്‍ ബ്രഹ്മപുത്ര, ഗംഗ, മേഘ്ന എന്നീ നദികള്‍ ചെന്നു ചേരുന്ന ഭാഗത്ത്കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി വന്നടിഞ്ഞ എക്കല്‍ മണ്ണും ചളിയും ചേര്‍ന്ന്ഫലഭൂയിഷ്ഠമായ നൂറുക്കണക്കിന് തുരുത്തുകള്‍. മണ്ണിന്റെ ഗുണം കൊണ്ട് ഇടതൂര്‍ന്നകാടാണ് ഇവിടെ. ഇവിടെയാണ് ലോക പ്രശസ്തമായ ബംഗാള്‍ കടുവകള്‍ വാണരുളുന്നത്.<br /><br />
ഇവിടെയുമുണ്ട് ഏതാനും ഗ്രാമങ്ങള്‍. ആദിവാസി ഗ്രാമങ്ങള്‍ എന്ന് വേണമെങ്കില്‍വിളിക്കാം. പണ്ടൊക്കെ ഇവിടത്തെ ആള്‍ക്കാരുടെ ജീവിതത്തെ പറ്റി പറഞ്ഞിരുന്നത് കടുവപിടിക്കുന്നത് വരെ ജീവിക്കുക എന്നായിരുന്നു. അതേ മുന്നൂറും നാനൂറും കിലോ ഭാരമുള്ളഏറ്റവും ശൌര്യമുള്ള കടുവകള്‍ ഇടയ്ക്ക് ഓരോ മനുഷ്യരെ തന്റെ ഇരയാക്കുമായിരുന്നു. അതിന്റെപിടിയില്‍ പെടുന്നത് വരെയും നന്നായി ജീവിക്കുക എന്നതായിരുന്നു അവരുടെ മുന്നിലുള്ളഒരേയൊരു ഓപ്ഷന്.<br /><br />
ഏതാണ്ട് ഇത്തരത്തിലാണ് ഇന്ന് നമ്മള് ജീവിക്കുന്നത്. കൊറോണയുടെ പിടിയില്‍അകപ്പെടുന്നത് വരെ നന്നായി ജീവിക്കുക. മുന്‍പ് ചൈനയിലെ ഏതോ ഒരു കുഗ്രാമത്തില്‍ഉണ്ടായ വൈറസ് എന്ന് കേട്ട്, അത് അവിടെയല്ലേ നമുക്കെന്താ എന്ന് കരുതി നടന്നനമ്മള്‍ ഇന്ന് നേരിട്ടറിയാവുന്ന പലരും സ്വന്തക്കാരും കൂട്ടുക്കാരും പരിചയക്കാരുംഓരോന്നായി കൊറോണയുടെ പിടിയില്‍ അകപ്പെടുന്നതും അവരില്‍ ചിലര്‍ മരണത്തിന്കീഴടങ്ങുന്നത് കാണുമ്പോഴും സ്വയം കൊറോണയുടെ പിടിയില്‍ അകപ്പെടുമ്പോഴും പണ്ടെങ്ങോവായിച്ച സുന്ദര വനത്തിന്റെ ഈ കഥയാണ് ഓര്‍മ്മ വന്നത്.<br /><br />
പതുങ്ങി വന്ന് ചാടി വീഴുന്ന കടുവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഒരു സര്‍ക്കാരുംനമ്മെ പഠിപ്പിക്കുന്നില്ല. എന്നാല്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്ന് പറഞ്ഞുമനസിലാക്കി തരുന്നുണ്ട്. അത് പാലിക്കുക. കടുവയുടെ ആക്രമണം പ്രതിരോധിക്കാന്‍സാധിച്ചില്ലെങ്കിലും കൊറോണയുടെ ആക്രമണം പ്രതിരോധിക്കാം. പണ്ടത്തെ ഒരു തമാശയുണ്ട്.കടുവയുടെ മുന്നില്‍ പെട്ടാല്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യേണ്ട. അതൊക്കെ കടുവചെയ്തോളും. പക്ഷേ കൊറോണയുടെ പിടിയില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യണം. ചെയ്യാന്‍പലതും ഉണ്ട്. മരണ നിരക്ക് വളരെ കുറവാണ്.<br /><br />
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.നമ്മള് ജാഗ്രത പാലിച്ചപ്പോഴൊക്കെ കൊറോണയുടെആക്രമണം കുറഞ്ഞിട്ടുണ്ട്. ജാഗ്രത മറന്നപ്പോള്‍ അത് വീണ്ടുമെത്തി. ഇവിടെരാഷ്ട്രീയവും മതവും ഒന്നും കൊറോണയ്ക്ക് പ്രശ്നമല്ല. നമ്മളും അത്കാര്യമാക്കേണ്ടതില്ല. ഇതിനായി ഗവര്‍മെന്റുകളെ കുറ്റം പറഞ്ഞിരിക്കാതെ നമ്മുടെ രക്ഷനമ്മള്‍ നോക്കുക. ലോകത്ത് ഒരു ഗവര്മെന്റിനും നിങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനാകില്ലഎന്ന കാര്യം മറക്കാതിരിക്കുക. സുന്ദര വനം സുന്ദരമായി തന്നെ എന്നെന്നും നില നില്ക്കട്ടെ. Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-65110274119597080222021-03-20T07:09:00.002-07:002021-03-20T07:09:40.064-07:00<div class="separator" style="clear: both;"><a href="https://1.bp.blogspot.com/-2Q28bicsqQ8/YFYB6H_wn6I/AAAAAAAAAao/BEZbrrRZppsxv0QOfrSzlPB4MJLcuFRWACLcBGAsYHQ/s894/image.png" style="display: block; padding: 1em 0; text-align: center; "><img alt="" border="0" width="320" data-original-height="576" data-original-width="894" src="https://1.bp.blogspot.com/-2Q28bicsqQ8/YFYB6H_wn6I/AAAAAAAAAao/BEZbrrRZppsxv0QOfrSzlPB4MJLcuFRWACLcBGAsYHQ/s320/image.png"/></a></div>
നിർഭയ പ്രതികളെ തൂക്കിലേറ്റിയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. അവരെ തൂക്കിലേറ്റിയ സമയം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയ ജനതയെ നമ്മൾ കണ്ടു. ഒന്നാലോചിച്ചാൽ സത്യത്തിൽ ആഹ്ലാദിക്കേണ്ട ഒരു അവസരമാണോ ശരിക്കും ഇത്?
ആറ് ചെറുപ്പക്കാരുടെ ജീവനാണ് ഒന്നിനുമല്ലാതെ വെറുതെ നഷ്ടമായത്. ഒന്നാമത് നിർഭയ തന്നെ. പിന്നെ കേസിലെ പ്രതികളിൽ ഒരാളായ റാം സിംഗ് - ഇയാൾ വിചാരണയ്ക്കിടെ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നെ തൂക്കിലേറ്റപ്പെട്ട നാല് പേർ - മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവർ. എന്തിന് വേണ്ടിയാണ് വിലയേറിയ ഈ മനുഷ്യനുകൾ ഇല്ലാതായത്?
മിടുമിടുക്കിയായി പഠിച്ചു ജീവിതത്തിൽ മുന്നേറാൻ കൊതിച്ച ഒരു പെൺകുട്ടി. നല്ല പോലെ ജോലി ചെയ്ത് കുടുംബം പോറ്റാനും നന്നായി ജീവിക്കാനും ആരോഗ്യവും കഴിവും അവസരവും ഉണ്ടായിരുന്ന ചെറുപ്പക്കാർ. എന്നിട്ടും ഈ ദുരന്തം എങ്ങനെ ഉണ്ടായി? നാം ആലോചിക്കണം. ശിക്ഷ നടപ്പാക്കിയതോടെ എല്ലാം അവസാനിച്ചിട്ടില്ല. നിർഭയക്ക് ശേഷം പിന്നെയും പീഡനങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട് ഇവിടെ.
ആ പ്രതികൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. മനുഷ്യ ജീവിതത്തിന്റെ മഹത്വവും മാനുഷിക മൂല്യങ്ങളും പറഞ്ഞ് മനസിലാക്കാൻ ആരും ഉണ്ടായില്ല, ലോകത്തെ സ്ത്രീകളെ സ്വന്തം അമ്മയായി കാണാൻ ആരും അവരെ പഠിപ്പിച്ചില്ല. പോരാത്തതിന് അവർക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന ലഹരികളും. ഇതെല്ലാം അവരെ മനുഷ്യനിൽ നിന്നും ചെകുത്താൻ എന്ന പരുവത്തിലേക്ക് മാറ്റിയെടുത്തു. നാളെ നിങ്ങളുടെ കുഞ്ഞുങ്ങളും ഇതേ പോലെ ചെകുത്താന്മാർ ആയേക്കാം. ജയിലിലെ തൂക്കുമരത്തിൽ അവരുടെ ജീവിതം ഒടുങ്ങിയേക്കാം. ഓർക്കുക, മക്കളെ നേർവഴിക്ക് നടത്തുക. പെൺകുട്ടികൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന നമ്മുടെ സമൂഹം ആൺകുട്ടികളെ സൗകര്യപൂർവം മറക്കുന്നു. ജീവിതമാണ് ലഹരി എന്നും അതിനായി മറ്റൊരു ലഹരി ആവശ്യമില്ല എന്നും അവരെ ചെറുപ്രായത്തിൽ തന്നെ ഉപദേശിക്കുക. ദൈവഭയമുള്ളവരായി വളർത്തുക. മറ്റേതൊരു സ്ത്രീയെയും അവരുടെ പ്രായത്തെ നോക്കാതെ അമ്മയായി കാണാൻ പഠിപ്പിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങൾ അങ്ങനെ ചെകുത്താനായി മാറാതെ കാത്ത് കൊള്ളുക.
പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക. ആണിനും പെണ്ണിനും ഒരേ നിയമവും പരിഗണനയുമാണ് ഈ നാട്ടിൽ ഉള്ളത്. എന്നാൽ ഈ പറഞ്ഞത് ഇപ്പോഴും നിറം മങ്ങാതെ നിയമ പുസ്തകത്തിൽ മാത്രമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഇരുട്ട് വീണ വഴികൾ ഇപ്പോഴും നിങ്ങൾക്ക് അപകടമാണ് കാത്ത് വെച്ചിട്ടുള്ളത്. അവകാശങ്ങൾ പറഞ്ഞു ഇറങ്ങുമ്പോൾ ലോകത്തെ യാഥാർഥ്യം മറക്കാതിരിക്കുക. സ്വയരക്ഷ എല്ലാ വിധത്തിലും ശ്രദ്ധിക്കുക.
സമൂഹത്തോട് ഒരു വാക്ക്. മാധ്യമങ്ങളോടും ഒരു വാക്ക്. പലപ്പോഴും വികാരത്തള്ളിച്ചയിൽ ഇറങ്ങി തിരിക്കുന്ന സമൂഹവും അതിന് മുൻപിൻ നോക്കാതെ റേറ്റിങ് മാത്രം നോക്കി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങളുടെ പ്രവർത്തികൾ സമൂഹത്തിന് കോട്ടമാണ് ഉണ്ടാക്കുന്നത്. പ്രതികളെ തൂക്കിലേറ്റുന്ന ദിവസം പുലർച്ചെ വലിയ ജനക്കൂട്ടമാണ് തീഹാർ ജയിലിന് മുന്നിൽ തടിച്ച് കൂടിയത്. പ്രതികളെ തൂക്കുന്നത് നേരിട്ട് കാണാനുള്ള അവസരമോ മറ്റോ ഒന്നും അവിടെയുണ്ടായിരുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ കൊറോണ കാലത്ത് ഇങ്ങനെയൊരു ഒത്ത് കൂടൽ? ഇതിനെ മഹത്വവൽക്കരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു, "കൊറോണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വക വെയ്ക്കാതെയാണ് ജനങ്ങൾ ഇവിടെ തിങ്ങിക്കൂടിയിരിക്കുന്നത്" എന്ന്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.....!!!!!
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-20641136750241839252019-05-10T22:14:00.001-07:002019-05-10T22:14:22.024-07:00<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<b><u>ഉയരങ്ങളില്‍ ഉയരെ</u></b></div>
<div style="text-align: center;">
<b><u><br /></u></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-UGJeFCI3GPM/XNZaG6aKkYI/AAAAAAAAAUg/TAblJnxO_a4zIvmNyStYZtolnMr7jzg-gCLcBGAs/s1600/uyare.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="330" data-original-width="220" height="320" src="https://1.bp.blogspot.com/-UGJeFCI3GPM/XNZaG6aKkYI/AAAAAAAAAUg/TAblJnxO_a4zIvmNyStYZtolnMr7jzg-gCLcBGAs/s320/uyare.jpg" width="213" /></a></div>
<div style="text-align: center;">
<b><u><br /></u></b></div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;">സാധാരണയായി അധികം സിനിമകള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> കാണുന്ന കൂട്ടത്തിലല്ല ഞാന്‍</span><span style="font-family: inherit;"></span><span style="font-family: inherit;">. സോഷ്യല്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മീഡിയയില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> അധികം പ്രവര്‍ത്തനങ്ങളും ഇല്ല. പക്ഷേ ഇത്തവണ ഈ രണ്ട് പതിവും തെറ്റിക്കുകയാണ്. തെറ്റിക്കാതെ വയ്യ എന്ന അവസ്ഥയില്‍ ആയി പോയാല്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> പിന്നെ എന്ത് ചെയ്യും?</span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;"><br /></span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;">പൊതുവേയുള്ള അഭിപ്രായം കേട്ടതിന് ശേഷമാണ് “ഉയരെ” എന്ന ചിത്രം കണ്ടത്. ഹോ! ഗംഭീരം, മനോഹരം, സൂപ്പര്‍ </span><span style="font-family: inherit;">എന്നൊന്നും പറഞ്ഞാല്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> പോര, ഇത് ഒരു ഒന്നൊന്നര അടാര്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> പടം തന്നെ. </span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;"><br /></span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;">സാധാരണ ചിത്രങ്ങളില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> അഭിനേതാക്കള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> അഭിനയിക്കുമ്പോള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ഈ ചിത്രത്തില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> അഭിനേതാക്ക</span>ളേ<span style="font-family: inherit;">യില്ല. ഉള്ളത് കുറെ കഥാപാത്രങ്ങള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മാത്രം. പാര്‍വതിയുടെ പ്രകടനം എടുത്തു പറയേണ്ടതാണെങ്കിലും, ഇതില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ഒരാളും മോശമാക്കിയിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. തന്റെ ഓരോ സൂക്ഷ്മ ചലനങ്ങളും അത്രയും പെര്‍ഫെക്റ്റ് ആയി ചെയ്ത പാര്‍വതിയെ എങ്ങനെ അഭിനന്ദിക്കണം? അല്ലെങ്കിലും ഇതിന് മുന്‍പ് മൊയ്തീനിലും ടേക്ക് ഓഫിലും മറ്റും അത് പണ്ടേ തെളിയച്ചതാണ്. തന്റെ വേദനകള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ചിത്രം കാണുന്ന പ്രേക്ഷകരുടെ വേദനയാക്കി മാറ്റുന്ന ആ മാജിക്. ഇതെങ്ങനെ സാധിക്കുന്നു? കിടക്കയില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മൂത്രം ഒഴിച്ചു എന്നൊരു മുതിര്‍ന്ന പെണ്‍കുട്ടി പറയുമ്പോള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> അത് കേള്‍ക്കുന്നവര്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ആരായാലും ചിരിച്ചു പോകും. എന്നാല്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ആ കുട്ടിയുടെ അവസ്ഥ വളരെ മോശമായിരിക്കും. ഈ ചിത്രത്തിലും അത്തരം ഒരു രംഗം ഉണ്ട്. താന്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> കിടക്കയില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മൂത്രം ഒഴിച്ചു എന്ന് പല്ലവി എന്ന കഥാപാത്രം പറയുമ്പോള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനും ചിരി വരില്ല, മറിച്ച് അവരും അവളുടെ വേദനയില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> പങ്ക് ചേര്‍ന്ന് പോകുന്നു. </span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;"><br /></span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;">അസിഫ് അലിയോട് ഒരു കാര്യം പറഞ്ഞോട്ടെ. ഒരു ഉപദേശമായി കരുതിയാല്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മതി. ഇനി കുറച്ച് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങണ്ട. നിന്നെ കണ്ടാല്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മലയാളികള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> പഞ്ഞിക്കിടാന്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> സാധ്യതയുണ്ട്. എങ്ങനെ നിനക്ക് ഇത്ര ക്രൂരന്</span><span style="font-family: inherit;"></span><span style="font-family: inherit;"> ആകാന്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> സാധിച്ചു? ഒരു കൊച്ചു നിഷ്കളങ്കനായ, കൊച്ചു കൊച്ചു തമാശകളും മണ്ടത്തരങ്ങളും ഒപ്പിച്ചു നടന്ന നീ എങ്ങനെ ഗബ്ബര്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> സിങ്ങിനെക്കാള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> വലിയ ക്രൂരനായി? നീ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രം. ഹോ! കിടിലന്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> എന്നല്ലാതെ വേറൊന്നും പറയാനില്ലെടാ. ഇനിയും മലയാള സിനിമ നിന്നില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഞങ്ങളെ നിരാശരാക്കല്ലെടാ.</span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;"><br /></span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;">വ്യത്യസ്തമായ പ്രമേയം, അവതരണം, ഹോ! ഒരു കൊച്ചു മലയാളം സിനിമയില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ഇങ്ങനെയൊക്കെ കാണിക്കാമോ എന്നത് ഒരു അത്ഭുതമായി തോന്നി. ഈ ചിത്രത്തിന്റെ സംവിധായകനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകരും അനസീമമായ അഭിനന്ദനം അര്‍ഹിക്കുന്നു. എന്റെ കുടുംബത്തിലെ എല്ലാവരോടും ഈ ചിത്രം കാണാന്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> ഞാന്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> റെക്കമന്റ് ചെയ്ത് കഴിഞ്ഞു. </span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;"><br /></span></div>
</div>
<div class="gmail-" style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; white-space: pre-wrap;">
<div class="gmail-_1mf gmail-_1mj" style="direction: ltr; font-family: inherit;">
<span style="font-family: inherit;">വല്ലപ്പോഴും വീണ് കിട്ടുന്ന ഇത്തരം ചിത്രങ്ങള്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> മലയാള സിനിമയുടെ മാലയില്‍</span><span style="font-family: inherit;"></span><span style="font-family: inherit;"> കോര്‍ത്ത മുത്തു മണികളാണ്. മലയാള സിനിമയുടെ അഭിമാനങ്ങള്‍</span><span style="font-family: inherit;"></span><span style="font-family: inherit;">!!! </span></div>
</div>
<div style="text-align: center;">
<b><u><br /></u></b></div>
<div style="text-align: center;">
<b><u><br /></u></b></div>
</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-59147582455358524002016-08-06T08:44:00.003-07:002016-08-06T08:44:55.824-07:00കാര്യം നിസ്സാരം; പ്രശ്നം ഗുരുതരം....<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മലയാളം ഉണ്ടായ കാലം മുതല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഒരു പഴഞ്ചൊല്ലാണിത് എന്ന് തോന്നുന്നു. നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ ഈ പഴഞ്ചൊല്ല് എത്ര ശരിയാണ് എന്ന് തോന്നി പോകുന്നു. ഇതേ പേരില്‍ പണ്ട് ഒരു ഹിറ്റ് സിനിമയും ഇറങ്ങിയിട്ടുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു സിഗരറ്റിന്റെ പേരില്‍ കൊല നടന്നു, അഞ്ചു രൂപ ബാക്കി കൊടുക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടയടിയിലും കൊലപാതകത്തിലും കലാശിച്ചു എന്നും മറ്റും പത്രത്തില്‍ സ്ഥിരമായി കാണുന്ന വാര്‍ത്തകളാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈയിടെ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.</div>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-EJb3l9E4Hto/V6XrdAd96EI/AAAAAAAAAPQ/WHUbppQuaTY98n_rH6KYDGoys-XXkRrnQCLcB/s1600/KNPG%2B%25281%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="187" src="https://2.bp.blogspot.com/-EJb3l9E4Hto/V6XrdAd96EI/AAAAAAAAAPQ/WHUbppQuaTY98n_rH6KYDGoys-XXkRrnQCLcB/s320/KNPG%2B%25281%2529.jpg" width="320" /></a></div>
<br />
<br />
<div style="text-align: justify;">
തൃശൂര്‍ K.S.R.T.C. സ്റ്റാന്‍ഡില്‍ നിന്നും തിരിച്ചു വന്ന പാടേ ബാബു പാപ്പന്. പറഞ്ഞ ഒരു സംഭവമാണ് ഇത്. പുതിയതായി തുടങ്ങിയ K.S.R.T.C. കൊറിയര്‍ സര്‍വീസിന്റെ പ്രധാന ഗുണഭോക്താവാണ് ഞങ്ങള്‍. കടയിലെ പല സാധനങ്ങളും അയക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോള്‍ ഇത് വഴിയാണ്. കൂടിയ വേഗം, കുറഞ്ഞ ചെലവ്. ഇതാണ് പ്രധാന ഗുണം. അങ്ങനെ ഒരു പാര്‍സല്‍ വാങ്ങാന്‍ പോയി വന്നതാണ് പാപ്പന്. അപ്പോഴാണ് സ്റ്റാന്‍ഡില്‍ നടന്ന ഒരു സംഭവം പാപ്പന് പറഞ്ഞത്.</div>
<br />
<div style="text-align: justify;">
തിരുവനന്തപുരത്ത് നിന്നോ മറ്റോ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് ബസാണ് പ്രശ്ന വേദി. ആമ്പല്ലൂരില്‍ നിന്നും ഒരാള്‍ ആ ബസില്‍ കയറി. സംഗതി സൂപ്പര്‍ ഫാസ്റ്റ് ആയതു കൊണ്ട് ചാര്‍ജും സ്വല്പം സൂപ്പര്‍ തന്നെ. പതിനെട്ട് രൂപ. എന്നാല്‍ കയറിയ കക്ഷിയുടെ കയ്യില്‍ അത്രയും രൂപ ചില്ലറയായില്ലായിരുന്നു. പിന്നെ ഉള്ളത് ഒരു അഞ്ഞൂറിന്റെ നോട്ട്. അത് കണ്ടക്ടര്‍ക്ക് നീട്ടിയതും ബസില്‍ കേള്‍ക്കുന്ന പതിവ് പല്ലവി തന്നെ കണ്ടക്ടര്‍ മൊഴിഞ്ഞു. "ചില്ലറയില്ല". തന്റെ കയ്യിലും ചില്ലറയില്ല എന്ന് യാത്രക്കാരനും പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ഡില്‍ ചെന്നിട്ട് ചില്ലറയാക്കി തരാം എന്ന് പറഞ്ഞ് പ്രശ്നത്തിന് ഒരു താത്കാലിക പരിഹാരം കണ്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാല്‍ സ്റ്റാന്‍ഡില്‍ എത്തിയതോടെ നിസ്സാര കാര്യം ഗുരുതര പ്രശ്നമാകാന്‍ തുടങ്ങി. താന്‍ പോയി ചില്ലറ കൊണ്ട് വാ, എന്നാല്‍ അഞ്ഞൂറ് തിരിച്ചു തരാം എന്ന് കണ്ടക്ടര്‍. തന്റെ കയ്യില്‍ വേറെ പണം ഇല്ല എന്നും ആ അഞ്ഞൂറ് തന്നാല്‍ ഏതെങ്കിലും കടയില്‍ പോയി വല്ലതും വാങ്ങി ചില്ലറയാക്കി കൊണ്ട് തരാം എന്ന് യാത്രക്കാരന്. അഞ്ഞൂറും വാങ്ങി താന്‍ അങ്ങ് പോയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും എന്നായി അപ്പോള്‍ കണ്ടക്ടര്‍. അങ്ങനെ പറ്റിച്ച് നടക്കുന്നവനല്ല താനെന്നും അങ്ങനെ പറ്റിച്ചിട്ട് വേണ്ട തനിക്ക് ജീവിക്കാന്‍ എന്ന് യാത്രക്കാരനും. അവിടെ പിന്നെ കുടുംബ മഹിമയും, തൊഴില്‍ മഹിമയും, തട്ടിപ്പ് ചരിത്രങ്ങളും മറ്റും മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി ആരുടേയും ക്ഷണമില്ലാതെ കയറി വന്നു. </div>
<div style="text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-Rbctr_4s0aQ/V6X-pkiMbeI/AAAAAAAAAPg/_0d3_kX7F_o15PrDRjhUMFdE8-QQvI6pgCLcB/s1600/KNPG%2B%25282%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="214" src="https://3.bp.blogspot.com/-Rbctr_4s0aQ/V6X-pkiMbeI/AAAAAAAAAPg/_0d3_kX7F_o15PrDRjhUMFdE8-QQvI6pgCLcB/s320/KNPG%2B%25282%2529.jpg" width="320" /></a></div>
<div style="text-align: center;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കാര്യം പിന്നീട് ചെറിയ കയ്യാങ്കളിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പന്തിക്കേട് മണത്ത കണ്ടക്ടര്‍ വേഗം ബസ് തൊഴിലാളികളുടെ സ്വന്തം ഓഫീസ് മുറിയില്‍ അഭയം തേടി. പുറമേ നിന്നുള്ളവര്‍ അകത്ത് കയറരുത് എന്ന് കര്‍ശന ഭാഷയില്‍ പറഞ്ഞു കൊണ്ട് മറ്റ് തൊഴിലാളികളും ഒപ്പം കൂടി യാത്രക്കാരനെ വിരട്ടി. യാത്രക്കാരന്റെ പക്ഷം പിടിച്ച് ഏതാനും യാത്രക്കാരും. ഇതെല്ലാം കണ്ടും മൊബൈലില്‍ പകര്‍ത്തിയും പൊതു ജനം എന്ന മറ്റൊരു വിഭാഗം കൂടിഅവിടെ തടിച്ചുകൂടി. അവയില്‍ ചില വിരുതന്മാര് എരിതീയില്‍ എണ്ണ എന്ന മട്ടില്‍ കുറെ ഡയലോഗുകളും. പോരേ പൂരം.!!!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അപ്പോഴേക്കും പാഞ്ഞെത്തി രണ്ടു പോലിസുക്കാര്‍. രംഗം ശാന്തമാക്കാന്‍ അവിടെ കൂടി നിന്ന പൊതു ജനത്തെ സ്ഥലത്ത് നിന്നും മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിന്നു. എന്നാല്‍ എത്രത്തോളം അവര്‍ അതിന് ശ്രമിച്ചോ, അതിനേക്കാള്‍ കൂടുതല്‍ ആള്ക്കാര് അങ്ങോട്ട് തള്ളി കയറി കൊണ്ടിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അപ്പോഴായിരുന്നു നമ്മുടെ കഥാ നായകന് കോണ്‍സ്റ്റബിളിന്റെ രംഗ പ്രവേശം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അയാള്‍ നേരിട്ട് ഓഫീസ് റൂമില്‍ കയറി എന്താ പ്രശ്നം എന്ന് ആരാഞ്ഞു. കണ്ടക്ടറും യാത്രക്കാരനും അവരവരുടെ ഭാഗങ്ങള്‍ ചുരുക്കി പറഞ്ഞു. എന്നാല്‍ ആ ചുരുക്കത്തിനിടയിലും പരസ്പരം ചാരുന്ന പഴികള്‍ക്ക് ഒരു ചുരുക്കവും ഉണ്ടായിരുന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട് കഴിഞ്ഞ കോണ്‍സ്റ്റബിള്‍ പോക്കറ്റില്‍ നിന്നും ഇരുപതിന്റെ ഒരു നോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് കൊടുത്തു. പതിനെട്ട് കിഴിച്ച് ബാക്കി രണ്ട് രൂപയും പിന്നെ യാത്രക്കാരന് കൊടുത്ത അഞ്ഞൂറ് രൂപയും കണ്ടക്ടറില്‍ നിന്നും തിരികെ വാങ്ങി. നിങ്ങളുടെ പ്രശ്നം തീര്‍ന്നല്ലോ, ഇനി നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകൂ എന്ന് കണ്ടക്ടറോട് അദ്ദേഹം പറഞ്ഞത് അനുസരിച്ച് കണ്ടക്ടര്‍ തന്റെ വഴിക്ക് പോയി. യാത്രക്കാരനെ വാത്സല്യ പൂര്‍വ്വം വിളിച്ച് തോളില്‍ കയ്യിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു. അഞ്ഞൂറ് രൂപ അയാളുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു, "ഇത് കൊണ്ട് പോയി ഏതെങ്കിലും കടയില്‍ നിന്ന് ചെയിഞ്ച് ആക്കി കൊണ്ട് വന്ന് എന്റെ ഇരുപത് രൂപ തന്നു കൊള്ളൂ. ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. ഇനി അഥവാ അത് താന്‍ കൊണ്ട് തരാതെ അങ്ങ് പോയാലും എനിക്ക് ഒരു ചുക്കും ഇല്ല. തന്നെ അന്വേഷിച്ച് വന്ന് പിടിക്കാന്‍ ഒന്നും ഞാന്‍ വരില്ല. വെറും ഒരു ചായയും കടിയും വാങ്ങുന്ന കാശല്ലേ ഉള്ളൂ" അങ്ങനെ ആ പ്രശ്നവും തീര്‍ന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആ യാത്രക്കാരന് പോലീസുക്കാരന്റെ കടം തീര്‍ത്തത് നേരിട്ട് കണ്ടില്ലെങ്കിലും അത് കൊടുത്ത് തീര്‍ത്ത് അതീവ കൃതജ്ഞതയോടെ ആ കരങ്ങള്‍ ഗ്രഹിച്ച് നന്ദി പ്രകടിപ്പിച്ചിട്ടായിരിക്കും ആ യാത്രക്കാരന് പോയിട്ടുണ്ടാകുക എന്ന കാര്യത്തില്‍ പാപ്പന് ഒട്ടും സംശയമേതും ഉണ്ടായിരുന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നത്തെ പത്രത്തില്‍ മറ്റൊരു ദുരന്ത കഥ വായിക്കേണ്ടി വരില്ലല്ലോ എന്നും വാട്സ്ആപ്പില്‍ ഒരു കൊലപാതകം ലൈവ് ആയി കാണേണ്ടി വരില്ലല്ലോ എന്നും ആശ്വസിച്ച് കൊണ്ട് തനിക്ക് എടുക്കാനുള്ള കൊറിയര്‍ എടുത്ത് പാപ്പന് തിരികെ വന്നു. </div>
<br />
<div style="text-align: justify;">
അല്ലാ പിന്നേ, ഒന്ന് ഓര്‍ത്താല്‍ നമുക്ക് ചുറ്റും ഉള്ള പ്രശ്നങ്ങളില്‍ ഭൂരിഭാഗവും ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ അല്ലേ? അത് എന്തിനാ ഇങ്ങനെ നിസ്സാര കാര്യങ്ങള്‍ ഗുരുതര പ്രശ്നമാക്കുന്നത് എന്ന് എപ്പോഴെങ്കിലും ഒന്ന് ഇരുന്ന് നമ്മള് ആലോചിച്ചിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.... അല്ലേ?</div>
</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-63374848396743090822016-06-02T22:21:00.002-07:002016-06-02T22:21:23.218-07:00അച്ഛന് നല്ല കുട്ടിയാണോ?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-hk7RlT678io/V1ETedj11MI/AAAAAAAAAO8/NJWkBgtL5J4QSjVs9BWWPqtOJNVGYGOXgCLcB/s1600/AXCG_73_K9J2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://3.bp.blogspot.com/-hk7RlT678io/V1ETedj11MI/AAAAAAAAAO8/NJWkBgtL5J4QSjVs9BWWPqtOJNVGYGOXgCLcB/s1600/AXCG_73_K9J2.jpg" /></a></div>
<div style="text-align: center;">
<br /></div>
<div style="text-align: justify;">
തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തില്‍ ഐതിഹ്യ പ്രകാരം ഭഗവാന് ശ്രീ രാമന്റെര മുന്നിലെ നമസ്കാര മണ്ഡപത്തില്‍ ശ്രീ ഹനുമാന്റെ സാന്നിധ്യം ഉണ്ട്. അതിനാല്‍ അവിടം വളരെ ശുദ്ധിയായി സൂക്ഷിക്കും. എപ്പോഴും ഒരു വിളക്ക് അവിടെ കത്തിച്ചു വച്ചിട്ടുണ്ടാകും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരിക്കല്‍ അമ്പാടിയെ കൊണ്ട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയതായിരുന്നു ഞാന്‍. മണ്ഡപത്തിലേക്ക് ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു, “അമ്പാടി, ഈ മണ്ഡപത്തില്‍ ഹനുമാന് ഉണ്ട്”. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അമ്പാടി സൂക്ഷിച്ചു നോക്കി. “ഇല്ലല്ലോ അച്ഛാ, ഞാന്‍ ആരെയും കാണുന്നില്ല.”</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞാന്‍ പറഞ്ഞു, “അങ്ങനെ ഇങ്ങനെ നോക്കിയാല്‍ ഒന്നും കാണില്ല. കുറുമ്പ് ഒന്നും കാട്ടാതെ നല്ല കുട്ടിയായി ചീത്ത ശീലങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്ക് മാത്രമേ ഹനുമാനെ കാണാന്‍ പറ്റൂ”</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉടനെയായിരുന്നു അമ്പാടിയുടെ ചോദ്യം, “അച്ഛാ, അച്ഛന് കാണാന്‍ പറ്റുന്നുണ്ടോ ഹനുമാനെ?</div>
</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-28749498037269049672016-03-07T19:35:00.001-08:002016-03-07T19:35:33.489-08:00ചിരിമണിയുടെ മരണമണി മുഴങ്ങിയോ?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-2jhLNOyH-PU/Vt5FvDANM3I/AAAAAAAAAOo/u9HpqVTvTwg/s1600/Kalabhavan-Mani-Bharat-Gopi-award.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://2.bp.blogspot.com/-2jhLNOyH-PU/Vt5FvDANM3I/AAAAAAAAAOo/u9HpqVTvTwg/s320/Kalabhavan-Mani-Bharat-Gopi-award.jpg" width="254" /></a></div>
<div style="text-align: center;">
<br /></div>
<br />
<br />
മണിയേ... മണി എത്രയായി എന്ന് ചോദിച്ച് നമ്മളെ ചിരിപ്പിച്ച ഈ അതുല്യ മനുഷ്യന് പക്ഷെ തിരികെ പോകാനുള്ള മണി ഇത്ര വേഗം അടിക്കും എന്ന് ആരും വിചാരിച്ചുകാണില്ല...<br />
<br />
അതേ, ഇനിയും അംഗീകരിക്കാന്‍ ആകാത്ത ആ സത്യം... ങ്ങ്യാ ഹ! ഹ!! ഹ!!! എന്ന ആ പൊട്ടിച്ചിരി ഇനി നമ്മുടെ കൂടെ ഇല്ല.<br />
<br />
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്ശന് മാത്രം കിട്ടിയിരുന്ന കാലത്ത് ഇറങ്ങിയ ഒരു കോമഡി സീരിയല്‍ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ടൈറ്റിലില്‍ തെളിഞ്ഞ ചില പേരുകള്‍ ഉണ്ട്. അതില്‍ ഒന്ന് എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖങ്ങള്‍ എന്ന് പറഞ്ഞ് എഴുതി കാണിച്ച ചില പേരുകളില്‍ ഒന്ന്. "കലാഭവന്‍ മണി".<br />
<br />
ആ സീരിയലിന്റെ പേരും കഥയും ഞാന്‍ പക്ഷെ ഓര്‍ക്കുന്നില്ല. എന്നാല്‍ മണിയുടെ ചില പ്രകടനങ്ങള്‍ മറക്കാന്‍ വയ്യ. എന്തൊക്കെയോ ഗുലുമാലുകള് ഒപ്പിച്ച് ഒരു പണക്കാരന്റെ വീട്ടില്‍, പാചകത്തിന്റെ എട്ടും പൊട്ടും തിരിയാത്ത മണി, ഒരു പാചകക്കാരനായി കയറി പറ്റുന്നു. മുതലാളി ഉണ്ടാക്കാന്‍ പറയുന്ന ഭക്ഷണങ്ങള്‍ സൂത്രത്തില്‍ ഹോട്ടലില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന് മുതലാളിക്ക് വിളമ്പുന്നു. തലയില്‍ നീളന്‍ തൊപ്പിയും, കയ്യില്‍ ചട്ടുകവും പിടിച്ച് കൊണ്ട് ചില പ്രത്യേക മുഖ ഭാവങ്ങള്‍ വിരിയിച്ച് കൊണ്ടുള്ള മണിയുടെ പ്രകടനം ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു.<br />
<br />
ചിരി ആയുസ്സ് കൂട്ടും എന്ന് പറയുന്നു. മലയാളികളുടെ ആയുസ്സ് നല്ല പോലെ കൂട്ടി കൊടുത്ത്, ആയുസ്സെത്താതെ മണി പോയല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. കാലം ആ വേദന മായ്കും എന്ന് പ്രതീക്ഷിക്കുന്നു.<br />
<br /></div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com4tag:blogger.com,1999:blog-4409083535943679229.post-74752588373808897912016-02-14T18:23:00.003-08:002016-02-14T18:23:50.339-08:00വിട!!! മഹാനുഭാവോ...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-62DCzKGmYDI/VsE2Q_NTxuI/AAAAAAAAAOY/8frHzVNavoo/s1600/L%2B125.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://4.bp.blogspot.com/-62DCzKGmYDI/VsE2Q_NTxuI/AAAAAAAAAOY/8frHzVNavoo/s320/L%2B125.jpg" width="256" /></a></div>
<div style="text-align: center;">
<br /></div>
<br />
<br />
<b><i>"ഒരു വട്ടം കൂടിയാ..................."</i></b><br />
<br />
അതേ, അറിയാതെ ആഗ്രഹിച്ചു പോകുന്നു,<br />
<br />
ഒരു വട്ടം കൂടി ആ പേന തുമ്പില്‍ നിന്നും ഒരു തുള്ളി മഷി കൂടി ഒരു വെള്ള കടലാസിലേക്ക് പകര്‍ന്നിരുന്നെങ്കില്‍!!!<br />
<br />
<b><i>"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും </i></b><br />
<b><i>വെറുതേ മോഹിക്കുവാന്‍ മോഹം"</i></b></div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-20493756768095037872015-10-01T07:26:00.001-07:002015-10-06T08:30:03.424-07:00ഓണപൂക്കള്‍ കൊഴിഞ്ഞപ്പോള്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-kPsV58yZdcQ/VfQwiaX4olI/AAAAAAAAAN0/nuaMOyt1nb4/s1600/thrikkarappan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="239" src="http://4.bp.blogspot.com/-kPsV58yZdcQ/VfQwiaX4olI/AAAAAAAAAN0/nuaMOyt1nb4/s320/thrikkarappan.jpg" width="320" /></a></div>
<div style="text-align: center;">
<br /></div>
<br />
"ഈ കൂതറ പിള്ളേരെ കൊണ്ട് ഇനി എങ്ങോട്ടും പോണില്ല. മതിയായി."<br />
<br />
അല്ലെങ്കിലും വീട്ടിലെ ചെറുതുങ്ങളെയും മക്കളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാല്‍ ഞാന്‍ മിക്കവാറും ഈ ഡയലോഗ് അടിച്ചു കൊണ്ടായിരിക്കും വീട്ടിലേക്ക് തിരിച്ചു കയറുന്നത്. അത് കൊണ്ട് തന്നെ ആരും മൈന്‍ഡ് ചെയ്തില്ല.<br />
<br />
പുലി കളി കണ്ട് വന്ന വിശേഷമാണ് പറഞ്ഞത്.<br />
<br />
ആകെ കൂടി വല്ലാത്ത ക്ഷീണം. ഐസ് ക്രീമും, കപ്പലണ്ടിയും, അല്പ സ്വല്പം കളിപ്പാട്ടങ്ങളും മറ്റും പോക്കറ്റിന്റെ കനം നന്നായി കുറച്ചത് കൊണ്ട് അത്രയും ഭാരം കുറച്ച് ചുമക്കേണ്ടി വന്നത് ഒരു ആശ്വാസം.<br />
<br />
ഒട്ടൊന്നു വൈകി വീട്ടിലേക്ക് തിരിച്ചു കയറിയപ്പോള്‍ കാണുന്നത് മുറ്റത്ത് പ്രതിഷ്ടിച്ച തൃക്കാക്കരയപ്പനെ എടുത്തു മാറ്റുന്ന അമ്മ !!!!<br />
<br />
ഓ! അപ്പൊ ഓണം കഴിഞ്ഞല്ലേ... ഉള്ളില്‍ ഒരു ചെറിയ വിഷമം.<br />
<br />
ഓര്‍മ്മച്ചെപ്പില്‍ നിന്നും ഒരു മങ്ങിയ കാഴ്ച എന്നില്‍ അപ്പോള്‍ എങ്ങിനെയോ കയറി വന്നു.<br />
<br />
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1989 - ല്‍ : ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്. ഞാന്‍ വല്യച്ഛന് എന്ന് വിളിക്കുന്ന എന്റെ അച്ചാച്ഛന് (അമ്മയുടെ അച്ഛന്) കാന്‍സര്‍ വന്ന് കിടപ്പിലായിരുന്നു. ശരീരം അനക്കാനാവാതെ കിടന്ന കിടപ്പില്‍ കിടന്നിരുന്നു അദ്ദേഹം.<br />
<br />
അതൊരു ഓണക്കാലം. ആവേശത്തോടെ, സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും ഓണത്തപ്പനെ വരവേറ്റു. മുറ്റത്ത് പൂക്കളവും തൃക്കാക്കയപ്പനും കൊച്ചു സദ്യയുമായി ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഒടുവില്‍ പുലിക്കളിയും കഴിഞ്ഞ് രാത്രിയായി.<br />
<br />
ഇറയത്ത് വച്ചിരുന്ന തൃക്കാക്കരയപ്പനെ എടുത്ത് മാറ്റാന്‍ വന്ന അമ്മ. അപ്പോള്‍ വല്യച്ഛന് പറഞ്ഞു, "കുറച്ച് കഴിഞ്ഞ് എടുക്കാം മോളേ." അമ്മ തിരിച്ചു പോയി. വല്യച്ഛന് തൃക്കാക്കരയപ്പനെ നോക്കി കിടന്നു. എന്റെ അന്നത്തെ പ്രായത്തില്‍ ആ നോട്ടത്തിന്റെ ആഴം ശരിക്ക് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ, എന്തോ എനിക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു. തൃക്കാക്കരയപ്പന് തിരികെ പോകുന്നതില്‍ എനിക്കും വിഷമം ഉണ്ടായിരുന്നു. എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു.<br />
<br />
കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പിന്നെയും വന്നു, "തൃക്കാക്കരയപ്പനെ എടുക്കട്ടെ അച്ഛാ?" അമ്മ വല്യച്ഛനോട് ചോദിച്ചു.<br />
<br />
"കുറച്ച് കൂടി കഴിയട്ടെ മോളേ" വല്യച്ഛന് പിന്നെയും പറഞ്ഞു.<br />
<br />
സത്യത്തില്‍ തൃക്കാക്കരയപ്പനെ എടുക്കുകയേ വേണ്ട എന്നാണ് എന്റെ മനസ്സില്‍. എന്നാല്‍ ആരോടും ഒന്നും തുറന്ന് പറഞ്ഞില്ല.<br />
<br />
"അച്ഛാ, സമയം പാതിരാത്രിയായി, ഇനി തൃക്കാക്കരയപ്പനെ എടുക്കാതെ എങ്ങനെയാ?" അമ്മ ചോദിച്ചു. വല്യച്ഛന് മറുപടിയൊന്നും പറഞ്ഞില്ല.<br />
<br />
തൃക്കാക്കരയപ്പനെ തൊഴുത് യാത്രയാക്കിയ ശേഷം ഇരുത്തിയിരുന്ന ഇലയോട് കൂടി തന്നെ തൃക്കാക്കരയപ്പനെ എടുത്ത് അമ്മ വേലിക്കും കിണറിന്റെ മറയുടേയും ഇടയില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു. എന്റെ ഉള്ളില്‍ എന്തെന്നില്ലാത്ത വേദന തോന്നി. മുറ്റത്ത് നിന്നും തിരിച്ചു കയറിയ അമ്മ ഉറങ്ങാതെ കണ്ണ് മിഴിച്ചു കിടക്കുന്ന എന്നെ കണ്ട്. "നീ ഇത് വരെ ഉറങ്ങിയില്ലേ?" മറുപടിയായി ഞാന്‍ എന്തോ പറഞ്ഞു എന്ന് തോന്നുന്നു.<br />
<br />
"പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കേ അച്ഛന് ഓണം കഴിഞ്ഞു എന്നും പറഞ്ഞ് തൃക്കാക്കരയപ്പനെ എടുക്കാന്‍ വരുമ്പോള്‍ കുറച്ച് കഴിഞ്ഞു മതി അച്ഛാ എന്ന് പറഞ്ഞ് ഞങ്ങള്‍ ചിനുങ്ങാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ അച്ഛന് ഞങ്ങളോട് അങ്ങനെ പറയാന്‍ തുടങ്ങിയിരിക്കുന്നു." പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കണം. തീര്‍ച്ച.<br />
<br />
തന്റെ ജീവിതത്തില്‍ ഇനി ഒരു ഓണം ഉണ്ടാകില്ല എന്ന തിരിച്ചറിവാണോ വല്യച്ഛന്റെ ആ അപേക്ഷയുടെ പിന്നില്‍? ആയിരിക്കണം.<br />
<br />
കൃത്യം ഒരു മാസം തികഞ്ഞപ്പോള്‍ അവസാനത്തെ ഓണവും ആഘോഷിച്ച്, മക്കളുടെ സ്നേഹപൂര്‍ണമായ പരിചരണവും ആസ്വദിച്ച് അദ്ദേഹം ഞങ്ങളെ വിട്ടു പോയി.<br />
<br />
വര്‍ഷങ്ങള്‍ ഏറെ മുന്‍പുള്ള ഈ ഒളി മങ്ങിയ ഓര്‍മ്മ പെട്ടെന്ന് എങ്ങനെ മനസിലേക്ക് വന്നെത്തി? ആവോ? ഒരു പക്ഷെ അന്ത്യ നിമിഷങ്ങള്‍ കാത്ത് അനങ്ങാനാവാതെ ഇപ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഞാന്‍ വല്യമ്മ എന്ന് വിളിക്കുന്ന എന്റെ അമ്മൂമ്മയോ, തൃക്കാക്കരയപ്പനെ എടുത്ത് മാറ്റുന്ന അമ്മയോ. എന്തോ. അല്ലെങ്കിലും ഈ മനസ്സിന്റെ കാര്യം അങ്ങനെയാണല്ലോ. ഒരു എത്തും പിടിയും തരില്ല!!!</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com3tag:blogger.com,1999:blog-4409083535943679229.post-69715349647904233872015-09-02T05:12:00.001-07:002015-09-02T05:12:31.261-07:00മലരേ..........<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-5NVBHOtwTuY/VeblqH8b_BI/AAAAAAAAANc/bDlwPnXQNVM/s1600/pr.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="232" src="http://1.bp.blogspot.com/-5NVBHOtwTuY/VeblqH8b_BI/AAAAAAAAANc/bDlwPnXQNVM/s320/pr.jpg" width="320" /></a></div>
<br />
<br />
ഓണാഘോഷത്തിന്റെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഒരു പാട്ട് മൂളാന്‍ തോന്നി.<br />
<br />
അപ്പോഴാണ് എന്റെ ശ്രീമതി ചിന്നുവിന്റെ വരവ്. എന്നാല്‍ പിന്നെ അവളെ കുറിച്ച് തന്നെ ആകട്ടെ പാട്ട് എന്ന് തീരുമാനിച്ചു. ഒരു പാട്ടങ്ങ്ട് കാച്ചി.<br />
<br />
"ചിന്നൂ നിന്നെ കാണാതിരുന്നാല്‍................"<br />
<br />
"ഊം, മനസിലായി മനസിലായി...."<br />
<br />
"എന്ത് മനസിലായി എന്നാ?"<br />
<br />
"ചേട്ടന് എന്താ പാടി വരുന്നേ എന്ന്"<br />
<br />
"എന്താ നീ തന്നെ പാടൂ"<br />
<br />
"അത് വേണോ ചേട്ടാ? നമ്മള് രണ്ടാളും അറിഞ്ഞ സ്ഥിതിക്ക് ഇനിയും പാടണോ?"<br />
<br />
"പാടൂ, ഇനി സംശയം വേണ്ടല്ലോ." ഞാന്‍ പറഞ്ഞു. ഒന്ന് കൂടെ പാടി, "ചിന്നൂ നിന്നെ കാണാതിരുന്നാല്‍............"<br />
<br />
അവള് അത് പൂരിപ്പിച്ചു, "എന്തൊരു സന്തോഷം, എന്തൊരു സമാധാനം"<br />
<br />
ഹോ! ഇതിനെയാണോ ഭര്‍ത്താവിന്റെ മനസ്സറിയുന്ന ഭാര്യ എന്നൊക്കെ പറയുന്നത്!!!???</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com4tag:blogger.com,1999:blog-4409083535943679229.post-70028230152402264182015-08-11T06:14:00.002-07:002021-07-27T01:55:22.457-07:00നമ്മുടെ "സ്വപ്ന മനുഷ്യന്" വിട വാങ്ങിയപ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<br /></div>
<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-nNyFmnza7TM/VcnqN_kCpkI/AAAAAAAAANI/0o3Nr3iCPpM/s1600/apj.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="246" src="http://4.bp.blogspot.com/-nNyFmnza7TM/VcnqN_kCpkI/AAAAAAAAANI/0o3Nr3iCPpM/s320/apj.jpg" width="320" /></a></div>
<br />
<br />
അന്ന്, 2015 ജൂലൈ 27 വൈകീട്ടാണ് ചെറുതോണിയില്‍ നിന്നും തൃശൂര്‍ക്ക് ഞാന്‍ വണ്ടി കയറിയത്. പോയിട്ട് പിടിപ്പത് ജോലിയുണ്ട്. പാപ്പനും മേമയും കടയില്‍ കാത്തിരിക്കുന്നു. ഞാന്‍ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍. എല്ലാം മനസ്സില്‍ കണക്കു കൂട്ടി ബസില്‍ ഇരിക്കുമ്പോള്‍ ഒന്ന് മയങ്ങാന്‍ പോലും സാധിച്ചില്ല.<br />
<br />
അതെ, "നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് എന്തോ, അതാണ് സ്വപ്നം" നമ്മുടെ സ്വപ്ന മനുഷ്യന് അബ്ദുല്‍ കലാം പറഞ്ഞത് എത്ര ശരി!!!<br />
<br />
തൃശ്ശൂരില്‍ എത്തിയപ്പോള്‍ രാത്രി എട്ടര. വേഗം സെന്‍ട്രല്‍ സര്‍ജിക്കല്‍സിലേക്ക് വിട്ടു. ഹ്രസ്വമായ സംഭാഷണങ്ങള്‍ക്ക് ശേഷം ചില തീരുമാനങ്ങളുമായി തിരിച്ചിറങ്ങിയപ്പോള്‍ സമയം ഒമ്പതര. അപ്പോഴാണ് പാപ്പന് ഒരു ഫോണ്‍ വന്നത്. പാപ്പന് ആകെ ടെന്‍ഷന്‍ അടിച്ച പോലെയുണ്ട്. "മോളെ, വിഷമിക്കണ്ട. സാരമില്ല" എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി.<br />
<br />
"എന്ത് പറ്റി പാപ്പാ, ശ്രീക്കുട്ടി എന്താ പറഞ്ഞത്?" ഞാന്‍ ചോദിച്ചു. വിഷണ്ണനായി പാപ്പന് പറഞ്ഞു, "നമ്മുടെ അബ്ദുല്‍ കലാം മരിച്ചു."<br />
<br />
"എന്ത്!!!" വാര്‍ത്ത വിശ്വസിക്കാനായില്ല. "ശ്രീക്കുട്ടി വിഷമം സഹിക്കാനാവാതെ വിളിച്ചതാ. നീയും ഒന്ന് അവളെ വിളിച്ചു സമാധാനിപ്പിക്കൂ" പാപ്പന് പറഞ്ഞു.<br />
<br />
ഞാന്‍ മൊബൈലില്‍ വാര്‍ത്തകള്‍ തിരഞ്ഞു. അതെ, കേട്ട വാര്‍ത്ത ശരിയാണ്. നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, നമ്മുടെ അഭിമാനം വാനോളം എന്നല്ല, അതിനും അപ്പുറം ഉയര്‍ത്തി പിടിച്ച നമ്മുടെ സ്വന്തം പ്രസിഡന്റ് ഇന്ന് നമ്മോടൊപ്പം ഇല്ല.<br />
<br />
നീറുന്ന ഹൃദയവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അമ്പാടിയുടെ ഗുണ്ടായിസത്തിനു മുന്നില്‍ വീട്ടിലെ എല്ലാവരും കീഴടങ്ങി ടി വി യില്‍ കൊച്ചു ടി വി മാത്രം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ വാര്‍ത്ത ആരും അറിഞ്ഞിരുന്നില്ല.<br />
<br />
ഞാന്‍ ചെന്ന പാടേ പറഞ്ഞു, "അമ്മെ, നമ്മുടെ അബ്ദുല്‍ കലാം മരിച്ചെന്ന്!!" വേഗം ടി വി യുടെ റിമോട്ട് എടുത്ത് വാര്‍ത്താ ചാനല്‍ വച്ചു. തന്റെ പ്രിയപ്പെട്ട കൊച്ചു ടിവി മാറ്റിയതും അമ്പാടിയുടെ ശബ്ദം ഉയര്‍ന്നു. "മിണ്ടാതിരിക്കൂ മോനെ" എല്ലാവരും അവനെ ശാസിച്ചു. വിഷമം സഹിക്കാതെ അവന് മുഖം പൊത്തി തേങ്ങി കരയാന്‍ തുടങ്ങി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛന് കൈ കുടഞ്ഞ് ഓടി വന്നു ടിവി യിലെ വാര്‍ത്ത ഒരു നെടുവീര്‍പ്പോടെ കണ്ടു. താടിക്ക് കയ്യും കൊടുത്ത് നനഞ്ഞ കണ്ണുകളോടെ അമ്മയും നിന്നു. കുറുമ്പ് കാണിക്കുന്ന നന്ദന കുട്ടിയെ അടക്കി നിര്‍ത്താന്‍ പാട് പെട്ട് കൊണ്ട് എന്റെ ഭാര്യയും വിഷണ്ണയായി ആ വാര്‍ത്ത കണ്ട്. വീട്ടിലെ അന്തരീക്ഷം ശോക മൂകമായത് കണ്ട അമ്പാടി എന്തോ പ്രശ്നം മണത്ത് വാശി ഉപേക്ഷിച്ചു.<br />
<br />
അവന്റെ അടുത്ത് അമ്മ പോയിരുന്നു അവനോടു പറഞ്ഞു, "മോനെ, അതാരാ എന്ന് അറിയാമോ? അതാണ് എ പി ജെ അബ്ദുല്‍ കലാം. അദ്ദേഹമാണ് നമുക്ക് വല്യ വല്യ റോക്കറ്റും മിസൈലും ഒക്കെ ഉണ്ടാക്കി തന്നത്. നല്ലൊരു പ്രസിഡന്റ് ആയിരുന്നു."<br />
<br />
"റോക്കറ്റില്‍ കയറി നമുക്ക് ആകാശത്തേക്ക് പോകാം, അല്ലെ അച്ചമ്മേ?" അമ്പാടി ചോദിച്ചു.<br />
<br />
"അതെ മോനെ, ഇനി മോന് വലുതാകുമ്പോള്‍ ചിലപ്പോള്‍ നീയായിരിക്കും ഇന്ത്യയില്‍ നിന്നും ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോകുന്നത്"<br />
<br />
"അപ്പൊ ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിക്കും. എന്നിട്ട് ആകാശത്ത് നിന്നും നമ്മുടെ വീടിന്റെ ഫോട്ടോ എടുക്കും. എന്നിട്ട് വാട്ട്സ്ആപ്പില്‍ അയച്ചു തരും"<br />
<br />
അങ്ങനെ അബ്ദുല്‍ കലാമിന്റെ കഥകള്‍ കേട്ട് അവന് ഉറങ്ങി.<br />
<br />
പിറ്റേന്ന് രാവിലെ അമ്പലത്തില്‍ പോകാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ ചോദിച്ചു, "അമ്പാടി പോരുന്നോടാ?".<br />
<br />
"ഇല്ല" പെട്ടെന്ന് തന്നെ മറുപടി വന്നു.<br />
<br />
അമ്മ വേഗം വന്നു പറഞ്ഞു, "മോനെ അമ്പലത്തില്‍ പോകൂ. എന്നിട്ട് അബ്ദുല്‍ കലാമിന് വേണ്ടി പ്രാര്‍ത്ഥിക്കൂ."<br />
<br />
"അയാള്‍ മരിച്ചില്ലേ അച്ചമ്മേ. ഇനി എന്തിനാ പ്രാര്‍ത്ഥിക്കുന്നേ?" അവന്റെ സംശയം ന്യായമാണ്.<br />
<br />
"അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകണേ എന്ന് പ്രാര്‍ഥിക്കണം"<br />
<br />
"ശരി അച്ചമ്മേ" അമ്പാടി എന്റെ കൂടെ അമ്പലത്തിലേക്ക് വന്നു.<br />
<br />
ഞങ്ങളുടെ തട്ടകത്തെ അമ്പലമായ വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തില്‍ പോയി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.<br />
<br />
ചെന്ന പാടേ അമ്പാടി ഉറക്കെ തന്റെ പ്രാര്‍ത്ഥന തുടങ്ങി, "ശാമീ... അബുദു കലമിനെ സൊര്ഗത്തില് കൊണ്ട് പോണേ... അച്ഛാ കഴിഞ്ഞു. ഇനി പോകാം..."<br />
<br />
<br /></div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-61978168832119641262015-05-04T22:04:00.002-07:002015-08-11T06:20:47.589-07:00വിനയപ്പന്.<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<b><u><span style="font-size: large;">വിനയപ്പന്.</span></u></b></div>
<br />
വിനയപ്പന് ഒരു പ്രാന്തനായിരുന്നു. അഥവാ ഒരു വട്ടന്‍. തലയ്ക്ക് സുഖമില്ലാതെ പാട്ടും പാടി തെറിയും വിളിച്ച് തലയിലും കയ്യിലും നിറയെ പൂക്കളുമായി അലഞ്ഞു നടക്കുന്ന പാവം വിനയപ്പന്.<br />
<br />
വിനയപ്പന് മിടുക്കനായ ഒരു വിദ്യാര്‍ഥി ആയിരുന്നു എന്നും, ഒരു അപകടത്തില്‍ തലയ്ക്ക് ഏറ്റ ശക്തമായ പ്രഹരമാണ് വിനയപ്പന്റെ മനോ നില തെറ്റിച്ചതെന്നും കേട്ടിട്ടുണ്ട്. ആരെ തെറി വിളിച്ചാലും, പാട്ട് പാടിയാലും കുട്ടികളെ വിനയപ്പന് വളരെ ഇഷ്ടമായിരുന്നു. കുട്ടികള്‍ക്ക് തിരിച്ചും. അവര്‍ക്ക് അയാള്‍ പൂക്കള്‍ കൊടുക്കും. അവര്‍ക്ക് വേണ്ടി പൂ പൊട്ടിക്കാന്‍ ഏതു മരത്തിലും മതിലിലും വലിഞ്ഞു കയറുമായിരുന്നു വിനയപ്പന്.<br />
<br />
എന്റെ മോന് അമ്പാടിക്ക് വിനയപ്പന് <b>"പൂവച്ചാച്ഛന്‍" </b>ആയിരുന്നു. വിനയപ്പനെ ഒട്ടൊരു കൌതുകത്തോടെയും ഒരല്പം പേടിയോടെയും നോക്കിയിരുന്ന എന്റെ ഒക്കത്തിരുന്ന് അമ്പാടി വിനയപ്പനെ പൂവച്ചാച്ഛന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു. അവര്‍ പരസ്പരം പുഞ്ചിരി സമ്മാനിച്ചിരുന്നു. അമ്പാടി മാത്രമല്ല, നാട്ടിലെ കൊച്ചു കുട്ടികളുടെയെല്ലാം പ്രിയങ്കരനായിരുന്നു വിനയപ്പന്.<br />
<b><br /></b>
ചികിത്സകളുടെ ഫലമായി വിനയപ്പന്റെ വട്ടിനു ഒട്ടൊരു ശമനം ഉണ്ടായി. പിന്നെ ലോട്ടറി കച്ചവടമായിരുന്നു വിനയപ്പന്. ഇടയ്ക്ക് വല്ലപ്പോഴും ഞാനും എടുക്കാറുണ്ട്. ഒന്ന് പോലും അടിച്ചില്ല എന്ന് മാത്രം. ഇടയ്ക്ക് വഴിയില്‍ കാണുമ്പോള്‍ വിനയപ്പന് പറയും, "മോനെ, രണ്ട് ലോട്ടറി മാത്രം ബാക്കി. ഒന്ന് എടുക്കെടാ" പലപ്പോഴും വിനയപ്പന്റെ അപേക്ഷയില്‍ ഞാന്‍ ലോട്ടറി എടുത്തിട്ടുണ്ട്.<br />
<b><br /></b>
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇടുക്കിയിലെ കടയിലേക്ക് പോകണം. അതോടൊപ്പം ചുറ്റി കറങ്ങാന്‍ ഭാര്യയേയും കുട്ടികളേയും കൂട്ടണം. അതിന് മുന്‍പ് തൃശ്ശൂരില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വണ്ടിയില്‍ കയറ്റണം. ആകെ തിരക്ക്. രാത്രിയാകും മുന്‍പ് ഇടുക്കിയില്‍ എത്തണം. ഇല്ലെങ്കില്‍ കാട്ടിലൂടെ രാത്രി ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും കൂടി വണ്ടി ഓടിക്കേണ്ടി വരും. ആകെ തിരക്ക് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോഴാണ് വിനയപ്പന് വന്നത്.<br />
<br />
"മോനെ, രണ്ട് ലോട്ടറി കൂടിയേ ഉള്ളൂ. എടുക്കെടാ" വിനയപ്പന്റെ അപേക്ഷ പക്ഷെ ഞാന്‍ നിരസിച്ചു. "എന്റെ വിനയപ്പാ, ഇപ്പൊ വേണ്ട. ഞാന്‍ പോയി വന്നിട്ട് എടുക്കാം" ഞാന്‍ ഉറപ്പ് കൊടുത്തു. ഇന്‍ഷുറന്‍സ് എജന്റ്റ്മാരെ പോലെ കഴുത്തില്‍ തൂങ്ങാന്‍ ഒന്നും വിനയപ്പന് നിന്നില്ല. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.<br />
<br />
ഞാന്‍ എന്റെ തിരക്കുകളിലേക്ക് മുഴുകി. ഒരല്പം വൈകിയാണെങ്കിലും സുരക്ഷിതരായി ഇടുക്കിയില്‍ എത്തി. കടയിലേക്ക് വേണ്ട സാധനങ്ങള്‍ കൊടുത്തു, അടുത്ത രണ്ടു ദിവസങ്ങള്‍ അവിടെ കറങ്ങി അടിച്ചു ഞായറാഴ്ച ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.<br />
<br />
വീടിനടുത്തുള്ള വലിയാലുക്കള്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ എതിരേറ്റത് ഒരു കൊച്ചു ഫ്ലെക്സ് ബോര്‍ഡ് ആയിരുന്നു. "ആദരാഞ്ജലികള്‍ - വിനയപ്പന് (51)" നാട് നീളെ കുട്ടികള്‍ക്ക് പൂക്കള്‍ നല്കി പട്ടു പാടി നടന്ന വിനയപ്പന്റെ ചിത്രം അതാ കുറെ പൂക്കള്‍ക്ക് നടുവില്‍.<br />
<br />
"അല്ലാ, നമ്മുടെ വിനയപ്പന് മരിച്ചോ?" വിശ്വസിക്കാനായില്ല!<br />
<br />
വിനയപ്പന് എന്റെ ആരായിരുന്നു? ആരുമല്ല. നാട്ടില്‍ തെണ്ടി നടക്കുന്ന വെറും ഒരു പ്രാന്തന്. എന്നിട്ടും എന്റെയുള്ളില്‍ എന്തിനീ വേദന? അറിയില്ല.<br />
<br />
വീട്ടില്‍ എത്തിയതും അച്ഛനോട് ചോദിച്ചു, "വിനയപ്പന് എന്ത് പറ്റി?"<br />
<br />
"വട്ടപ്പിന്നി സെന്ററില്‍ ലോട്ടറി വിറ്റ് നടക്കുന്നതിനിടയില്‍ പെട്ടെന്ന് കുഴഞ്ഞ് വീണു. അപ്പൊ തന്നെ മരിച്ചു" അച്ഛന്റെ ഉള്ളില്‍ നിന്നും വേദനയോടെ വാക്കുകള്‍ പുറത്ത് വന്നു.<br />
<br />
"വിനയപ്പന്റെ അമ്മയെ കണ്ടു. പാവം. ഒന്ന് കരഞ്ഞ് പോലുമില്ല. എന്നെ കണ്ടപ്പോള്‍ ചെറുതായി ചിരിച്ചു, എന്നിട്ട് പറഞ്ഞു എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മരിക്കുന്നതിന് മുന്‍പ് എന്റെ മോന് മരിക്കണേ എന്ന പ്രാര്‍ത്ഥന" അത് പറയുമ്പോള്‍ എന്റെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.<br />
<br />
"വിനയപ്പനെ യാത്രയാക്കാന്‍ ഒരുപാട് പേര് വന്നിരുന്നു. നമ്മുടെ നാട്ടിലെ മറ്റൊരാളുടെയും ശവടക്കിന് ഇത്രയും ആള്ക്കാര് വന്ന് കണ്ടിട്ടില്ല." അതേ! ഞങ്ങളുടെ പ്രാന്തന് വിനയപ്പന് ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു.</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-60822825322721992462015-02-23T09:28:00.000-08:002015-05-11T10:47:20.148-07:00<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><u><span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; line-height: 19.3199996948242px;">അമ്പാടി</span>യുടെ ചിത്ര രചനയുടെ കഥ...</u></b></span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/--7zyWtSiO2U/VOti7DkTOFI/AAAAAAAAAMc/_YFlgMBhd-8/s1600/20150211_135412.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="221" src="http://4.bp.blogspot.com/--7zyWtSiO2U/VOti7DkTOFI/AAAAAAAAAMc/_YFlgMBhd-8/s1600/20150211_135412.jpg" width="320" /></a></div>
<br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">അമ്പാടി ചിത്ര രചനയിലാണ്. അലമാരയുടെ വാതിലില്‍ ചോക്ക് കൊണ്ട് വരച്ച ചിത്രങ്ങള്‍ ചൂണ്ടി കാട്ടി അവന് പറഞ്ഞു, "അച്ഛാ നോക്കൂ ഞാന്‍ വരച്ച ചിത്രം"</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">എത്ര സൂക്ഷിച്ചു നോക്കിയിട്ടും എനിക്ക് ഒന്നും മനസിലായില്ല. "എന്താണിത് അംബാടീ?" ഞാന്‍ ചോദിച്ചു.</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">"ഇത് കുറച്ച് പക്ഷികള്‍, ഇനിയും ഉണ്ട്, ഇത് ഇടുക്കി ഡാം, ഇത് കാട്, ഇത് ആന, ഇത് മലകള്‍ അങ്ങനെയങ്ങനെ..."</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">"അച്ഛാ, ഇനി ഞാന്‍ എന്താ വരയ്ക്കേണ്ടത്?" അവന് ചോദിച്ചു.</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">"മോനേ, നീ ഇനി ഒരു എയര്‍പ്ലെയിന്‍ വരയ്ക്കൂ" ഞാന്‍ പറഞ്ഞു.</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">"ഓക്കേ അച്ഛാ, പ്ലെയിന്‍ മേഘത്തിന്റെ ഇടയില്‍ കൂടി പറക്കുന്നത് വരയ്ക്കാം" അവന് പറഞ്ഞു.</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">ഏതാനും സെക്കണ്ടുകള്‍ക്കുള്ളില്‍ അവന്റെ ചിത്ര രചന തീര്‍ന്നു, "നോക്കൂ അച്ഛാ"</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">ഞാന്‍ നോക്കി, "ഇതില്‍ എവിടെയാ അമ്പടീ പ്ലെയിന്‍?" ഞാന്‍ ചോദിച്ചു.</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 14px; line-height: 19.3199996948242px;">"ശ്ശൊ! ഈ അച്ഛന് ഒന്നും അറിയില്ല. അതല്ലേ ഞാന്‍ പറഞ്ഞത് പ്ലെയിന്‍ മേഘത്തിന്റെ ഇടയില്‍ കൂടിയാ പറക്കുന്നെ എന്ന്. അപ്പോ പിന്നെ പ്ലെയിന്‍ കാണുന്നതെങ്ങിനെ?"</span></div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-6061352029561991212014-09-21T04:22:00.003-07:002014-09-21T04:22:58.981-07:00<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; color: #222222; font-family: arial;"><b><u>സെക്യൂരിറ്റി</u></b></span></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-eB4WPBO_jaQ/VB603u1_IGI/AAAAAAAAALc/E67u8HxxJWI/s1600/Apartment-Security-Guard.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-eB4WPBO_jaQ/VB603u1_IGI/AAAAAAAAALc/E67u8HxxJWI/s1600/Apartment-Security-Guard.jpg" height="320" width="320" /></a></div>
<span class="Apple-style-span" style="color: #222222; font-family: arial;"><span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px;"><b><u><br /></u></b></span></span><span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; color: #222222; font-family: arial; font-size: x-small;"></span>
<div class="gmail_default" style="font-family: 'courier new', monospace;">
</div>
<div>
<br /></div>
<div>
സെക്യൂരിറ്റിക്കാരെ പണ്ട് മുതലേ ഒരു ചെറിയ ഭയത്തോടെയായിരുന്നു ഞാന്‍ നോക്കി കണ്ടിരുന്നത്. അവര്‍ പോലീസോ, അല്ലെങ്കില്‍ പോലിസിനെക്കാളും വലിയ എന്തോ എന്നൊക്കെ ഞാന്‍ കരുതി പോന്നിരുന്നു. എന്നിരുന്നാലും അവരുടെ നരച്ച രോമങ്ങളും, കുട വയറും, പ്രായവും ഒക്കെ എന്നില്‍ ചെറിയ സംശയങ്ങള്‍ ഉണര്‍ത്തി വിടാതിരുന്നില്ല. </div>
<div>
<span><br /></span></div>
<div>
താന്‍ പാറാവ് നില്ക്കുന്ന സ്ഥാപനത്തിലേക്ക് വരുന്ന കള്ളന്മാരെ വെടി വച്ച് കൊല്ലാന്‍ ഉള്ള അധികാരം അവര്‍ക്ക് ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു പോന്നിരുന്നു. അഥവാ ആരോ എന്നെ അങ്ങനെ വിശ്വസിപ്പിച്ചു. അവര്‍ക്ക് ആരെ വേണമെങ്കിലും വെടി വച്ച് കൊല്ലാനുള്ള അധികാരം ഉണ്ടെന്നും, ആരും ചോദിക്കില്ല എന്നുമൊക്കെ, ഞാന്‍ വിശ്വസിപ്പിക്കപ്പെട്ടിരുന്നു. </div>
<div>
<br /></div>
<div>
എന്നാല്‍ തോക്കുമായി നില്ക്കുന്ന സെക്യൂരിറ്റിയെ വളരെ അപൂര്‍വമായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാലും മറ്റു സെക്യൂരിറ്റികള്‍ അവരുടെ തോക്ക് വളരെ വിദഗ്ധമായി ഒളിപ്പിച്ചു നില്‍ക്കുകയാണെന്നും, അവശ്യം വരുമ്പോള്‍ പുറത്തെടുത്തു വെടി വയ്ക്കുമെന്നും ഞാന്‍ കരുതി പോന്നു. അമ്മയുടെ കൂടെ ഇടയ്ക്കു ബാങ്ക് ഓഫ് ബറോഡയില്‍ പോകുമ്പോള്‍ വളരെ മര്യാദക്കാരനായി ഞാന്‍ ഇരിക്കുമായിരുന്നു. അവിടെയുള്ള കൊമ്പന് മീശക്കാരന് സെക്യൂരിറ്റിയുടെ കയ്യില്‍ എന്നെക്കാളും നീളമുള്ള ഇരട്ട കുഴല്‍ തോക്ക് ഉണ്ടായിരുന്നു. എന്തെങ്കിലും കള്ള ലക്ഷണം തോന്നിയാല്‍ അയാള്‍ വെടി വച്ചാലോ?</div>
<div>
<span><br /></span></div>
<div>
പിന്നീട് കാലം കുറച്ചു ചെന്നപ്പോള്‍ സെക്യൂരിറ്റിക്കാരെ കുറിച്ച് ഏകദേശം മനസിലായി തുടങ്ങി. മറ്റൊരു ജോലിക്കും പോകാന്‍ കഴിയാത്തവരാണ് സെക്യൂരിറ്റി ജോലിക്ക് പോകുന്നത് എന്ന് ഞാന്‍ സ്വയം തിരുത്തി. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു പോരുന്നവര്‍ക്കും മറ്റും ചേക്കേറാന്‍ ഒരിടം. സെക്യൂരിറ്റിക്കാരോടുള്ള ബഹുമാനം പതുക്കെ ഒരു തരം സഹതാപത്തിലേക്ക് വഴി മാറി. സെക്യൂരിറ്റി എന്ന വാക്കിന്റെ അര്‍ത്ഥവും സെക്യൂരിറ്റിക്കാരും തമ്മില്‍ മിക്കവാറും ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു എന്ന് ഞാന്‍ കണ്ടെത്തി. </div>
<div>
<br /></div>
<div>
മുംബൈയിലെ ഹീരാ നന്ദാനിയില്‍ കണ്ട സെക്യൂരിറ്റികളായിരുന്നു സെക്യൂരിറ്റി എന്ന ധാരണ പിന്നെയും മാറ്റിയത്. കറുത്ത പാന്റ്സും, കറുത്ത ഷൂസും, കറുത്ത ടീ ഷര്‍ട്ടും, അതിനു പിന്നില്‍ ഫ്ലുരസന്റ്റ് പച്ച കളറില്‍ സെക്യൂരിറ്റി എന്ന എഴുത്തും, കറുത്ത കണ്ണടയും, കറുത്ത തൊപ്പിയും, കയ്യില്‍ കറുത്ത ബാറ്റനും പിടിച്ചു കറുത്ത ബുള്ളറ്റില്‍ അവര്‍ കറങ്ങി കൊണ്ടിരുന്നു. കൊള്ളാം, സെക്യൂരിറ്റി എന്ന വാക്കിന്റെ അര്‍ഥം തന്നെ ഇവന്മാരില് നിന്ന് ഉണ്ടായതായിരിക്കും!!</div>
<div>
<br /></div>
<div>
അങ്ങനെ പല പല സ്ഥലത്തും പല പല സെക്യൂരിറ്റികളെ ഞാന്‍ കണ്ടു. കണ്ടാല്‍ സഹതാപം തോന്നുന്ന പാവം സെക്യൂരിറ്റികളായിരുന്നു അവരില്‍ മിക്കവാറും. </div>
<div>
<br /></div>
<div>
ഞാന്‍ പാനിപത്ത് പ്രോജെക്ടില്‍ ചേര്‍ന്ന സമയം. അവിടെയും കണ്ടത് പാവം സെക്യൂരിറ്റികളെയായിരുന്നു. അവരില്‍ പലരുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു. അവര്‍ എനിക്ക് ഫ്രീ ആയി സല്യൂട്ട് തന്നു. അവിടെ കണ്ട രണ്ടു പേര് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖങ്ങളായിരുന്നു. അവരുടെ മുഖം ഓര്‍മ്മയുണ്ടെങ്കിലും, പേര് പക്ഷെ ഞാന്‍ മറന്നു പോയി <span style="font-family: Wingdings; line-height: 1.8;">L</span></div>
<div class="MsoNormal" style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
</div>
<div class="MsoNormal" style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
</div>
<div class="MsoNormal" style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
</div>
<div>
<span style="font-family: Wingdings; line-height: 1.8;"> </span></div>
<div>
<span style="font-family: Wingdings;">ഞങ്ങള്‍ </span><span style="line-height: 1.8;">ഓഫീസിലേക്ക് കയറി വരുമ്പോള്‍ അവിടെ ഒരു തോക്കും പിടിച്ചു ഇരിക്കുന്ന ഒരു പാവം സെക്യൂരിറ്റി. ഞങ്ങളെ എല്ലാവരെയും കാണുമ്പോള്‍ അയാള്‍ സല്യൂട്ട് തരും. സല്യൂട്ട് ചെയ്തു ചെയ്തു അയാളുടെ കൈയ്യുടെ ബലം ചോര്‍ന്നു പോയിരുന്നു. പകല്‍ ഷിഫ്ടിലും രാത്രി ഷിഫ്ടിലും വരുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് സല്യൂട്ട് തന്നു കൊണ്ടു അയാള്‍ അവിടെ ഉണ്ടാകും. </span></div>
<div>
<span style="line-height: 1.8;"><br /></span></div>
<div>
ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു. "താങ്കള്‍ ആള് കൊള്ളാമല്ലോ, എപ്പോ നോക്കിയാലും ഇവിടെ തന്നെ കാണുമല്ലോ. ഞാന്‍ വരുന്ന ഷിഫ്ടിലൊക്കെ താങ്കളും ഉണ്ടാകുമല്ലോ"</div>
<div>
<span><br /></span></div>
<div>
<span>"ഞാന്‍ മുഴുവന്‍ സമയവും ഇവിടെ തന്നെയാ സര്" അയാള്‍ മറുപടി പറഞ്ഞു. </span></div>
<div>
<span><br /></span></div>
<div>
<span>"അതെന്താ അങ്ങനെ?" അയാള്‍ തമാശ പറയുകയാവും എന്നാ ഞാന്‍ കരുതിയത്.</span></div>
<div>
<span><span><br /></span></span></div>
<div>
<span><span>"കുടുംബം ഒക്കെ അങ്ങ് ദൂരെയാണ്. ഞാന്‍ ഇവിടെ ഒറ്റക്കാണ്. പിന്നെ മുറിയില്‍ പോയിട്ട് എന്ത് ചെയ്യാനാ? ഇതാകുമ്പോള്‍ രണ്ടു ഷിഫ്ടിന്റെ കാശ് കിട്ടും. രാത്രി ഇവിടെ കസേരയില്‍ ഇരുന്നു മയങ്ങും. പിന്നെ ബാത്രൂം സൗകര്യം ഒക്കെ ഓഫീസില്‍ തന്നെ ഉണ്ടല്ലോ."</span></span></div>
<div>
<span><span><br /></span></span></div>
<div>
എനിക്ക് അത് വിശ്വസിക്കാനായില്ല. "ഭക്ഷണം ഒക്കെ എങ്ങനെ?"</div>
<div>
<br /></div>
<div>
"നിങ്ങള്‍ എല്ലാവരും കൊണ്ടു വരുന്നില്ലേ, അതില്‍ നിന്ന് ഒരു പങ്കു എനിക്കും കിട്ടാറുണ്ട്" അയാള്‍ പറഞ്ഞു.</div>
<div>
<br /></div>
<div>
"എന്ന് വച്ചാല്‍? ഞങ്ങള്‍ കഴിച്ചതിന്റെ ബാക്കിയോ?"</div>
<div>
<br /></div>
<div>
"ഹൂം" എന്ന് പാതി ശബ്ദത്തില്‍ അയാള്‍ മൂളി. </div>
<div>
<br /></div>
<div>
എന്റെ മനസ്സില്‍ അത് വല്ലാത്ത ഒരു മുറിപ്പാടായി. എന്റെ കൂടെ ജോലി ചെയ്യുന്നവരോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അവരില്‍ ചിലരൊക്കെ ഇക്കാര്യം മുന്‍പ് അറിഞ്ഞിട്ടുണ്ട്. അവര്‍ ഒരു പ്ലേറ്റില്‍ അയാള്‍ക്കുള്ള ഭക്ഷണം നീക്കി വച്ചിട്ടാണ് കഴിക്കാറുള്ളത് പോലും!</div>
<div>
<br /></div>
<div>
"ഇത് നിങ്ങള്‍ എന്ത് കൊണ്ടു എന്നോട് മുന്‍പേ പറഞ്ഞില്ല? അറിയാതെയാണെങ്കിലും എന്റെ എച്ചില് ഞാന്‍ അയാളെ കൊണ്ടു തീറ്റിച്ചല്ലോ." ഓര്‍ത്തപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. </div>
<div>
<br /></div>
<div>
എന്തായാലും പിറ്റേ ദിവസം തന്നെ ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടു. എല്ലാവരും ഭക്ഷണം കഴിക്കും മുന്‍പ് തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്കു അവര്‍ക്കായി മാറ്റി വച്ച് തുടങ്ങി. </div>
<div>
<br /></div>
<div>
ഇനി രണ്ടാമത്തെ ആള്.</div>
<div>
<span><br /></span></div>
<div>
മഞ്ഞു കാലമായിരുന്നു അത്. വടക്കേ ഇന്ത്യയിലെ കുപ്രസിദ്ധമായ മരം കോച്ചുന്ന തണുപ്പ്. പോളി പ്രോപിലീന്‍ പെല്ലെട്സ് ഉണ്ടാക്കുന്ന എക്സ്ട്രൂഡര്‍ എന്ന മെഷീന് കമ്മീഷന് ചെയ്യുന്ന സമയം. നാല് നിലയുള്ള ഒരു വലിയ കെട്ടിടത്തിന്റെ ഉള്ളിലായിരുന്നു അത് സ്ഥാപിച്ചിരുന്നത്. ആദ്യമായി അത് ഓടിച്ചപ്പോള്‍ അതിന്റെ പൈപ്പ് ലൈനുകള്‍ ബ്ലോക്ക് ആയി. ഒടുവില്‍ അത് തുറന്നു ബ്ലോക്ക് നീക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു ഞങ്ങള്‍. </div>
<div>
<span><span><br /></span></span></div>
<div>
<span>ആ ജോലികള്‍ക്കിടയില്‍ അവിടെ ജോലി നോക്കുന്ന സെക്യൂരിറ്റി ഞങ്ങളുടെ പണികള്‍ വളരെ കൌതുകത്തോടെ നോക്കി നില്‍പ്പുണ്ടായിരുന്നു. രണ്ടു ദിവസമായിട്ടും ഞങ്ങള്‍ എല്ലാവരും കഠിനമായി ശ്രമിച്ചിട്ടും ശ്രമകരമായ ആ പണി പൂര്‍ത്തിയായിരുന്നില്ല. </span></div>
<div>
<span><br /></span></div>
<div>
അങ്ങനെയിരിക്കെ അയാള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു, "സാര്‍ ഈ ജോലി എപ്പോ തീരും? ഈ മെഷീന് എപ്പോ ഓടിച്ചു തുടങ്ങും?" </div>
<div>
<br /></div>
<div>
"ഉടനെ" എന്നായിരുന്നു എന്റെ മറുപടി.</div>
<div>
<br /></div>
<div>
"ഈ മെഷീന് ഓടുമ്പോള്‍ നല്ല ചൂട് കിട്ടുന്നുണ്ട്. നല്ല സുഖമാ. വേഗം ശരിയാക്കണേ സാര്‍" അയാള്‍ പറഞ്ഞു.</div>
<div>
<br /></div>
<div>
അത് കേട്ട എനിക്ക് ദേഷ്യം വന്നു. കോടികള്‍ ചിലവാക്കി ജപ്പാനില്‍ നിന്ന് കൊണ്ടു വന്നു ഞങ്ങളെല്ലാവരും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ മെഷീന് അയാള്‍ക്ക് ചൂട് പിടിക്കാനുള്ളതാണത്രെ! എങ്ങനെ ദേഷ്യം വരാതിരിക്കും? പക്ഷെ അയാളെ ശരിക്കും ഒന്ന് നോക്കിയപ്പോള്‍ അയാള്‍ അങ്ങനെ ചിന്തിച്ചതിലും കാര്യമുണ്ട് എന്ന് തോന്നി. തികച്ചും ദൈന്യമായ ഒരു മുഖം. അയാള്‍ ഇട്ടിരിക്കുന്ന പഴയ കീറിപ്പറിഞ്ഞ കമ്പിളി കുപ്പായം അപ്പോഴത്തെ കഠിനമായ തണുപ്പിനു തടയിടാന്‍ പോന്നതായിരുന്നില്ല. </div>
<div>
<br /></div>
<div>
ഞങ്ങളുടെ ശ്രമത്തിനു ഫലം ഉണ്ടായി. മെഷീന് തടസ്സങ്ങളൊന്നും ഇല്ലാതെ ഓടാന്‍ തുടങ്ങി. ഇടയ്ക്കിടെ അത് മോണിട്ടര്‍ ചെയ്യാന്‍ ഞങ്ങള്‍ പോകും. ആ സെക്യൂരിറ്റി അവിടെ ചൂട് പിടിച്ചു ഇരിക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിരുന്നു. ഞങ്ങളെ കാണുമ്പോള്‍ നന്ദി പൂര്‍വ്വം അയാള്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു സല്യൂട്ട് തരുമായിരുന്നു. </div>
<div>
<br /></div>
<div>
ഒരു ദിവസം ഞാന്‍ ഓടിക്കൊണ്ടിരിക്കുന്ന ആ മെഷീന് മോണിട്ടര്‍ ചെയ്യാന്‍ പോയി. അതിനിടയില്‍ ആര്‍ക്കോ ഞാന്‍ മൊബൈലില്‍ വിളിച്ചു സംസാരിക്കുകയും ഉണ്ടായിരുന്നു. ഞാന്‍ മൊബൈലില്‍ സംസാരിക്കുന്നത് നമ്മുടെ സെക്യൂരിറ്റി കണ്ടു. എന്റെ വിളി കഴിഞ്ഞപ്പോള്‍ അയാള്‍ പതുക്കെ അടുത്ത് വന്നു. </div>
<div>
<br /></div>
<div>
"സാര്‍, ഇതില്‍ എന്റെ വീട്ടിലേക്കു വിളിക്കാന്‍ പറ്റുമോ?"</div>
<div>
<br /></div>
<div>
"നിങ്ങളുടെ വീട് എവിടെയാ?" </div>
<div>
<br /></div>
<div>
ഏതോ ഒരു ഗ്രമാമത്തിന്റെ പേര് അയാള്‍ പറഞ്ഞു. "അതെവിടെയാ? ഏതു സംസ്ഥാനത്ത്?" ഞാന്‍ ചോദിച്ചു.</div>
<div>
<br /></div>
<div>
"ബീഹാര്‍" അയാള്‍ പറഞ്ഞു.</div>
<div>
<br /></div>
<div>
"ഇതില്‍ ലോക്കല്‍ മാത്രമേ വിളിക്കാന്‍ പറ്റു" ഞാന്‍ പറഞ്ഞു.</div>
<div>
<br /></div>
<div>
നിരാശ നിറഞ്ഞ മുഖത്തോടെ അയാള്‍ തിരിച്ചു തന്റെ സീറ്റില്‍ പോയിരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും എന്റെ അടുത്തേക്ക് വീണ്ടും വന്നു. "സാര്‍ ഇവിടെ അടുത്ത് എന്റെ ഒരു ബന്ധു ഉണ്ട്. അയാളെ വിളിച്ചു ഞാന്‍ വിവരങ്ങള്‍ തിരക്കിക്കോളം. മൊബൈല്‍ ഒന്ന് തരാമോ? അധിക നേരം ഞാന്‍ സംസാരിക്കില്ല" അയാള്‍ ഉറപ്പു തന്നു.</div>
<div>
<br /></div>
<div>
ദൈന്യതയോടെയുള്ള അയാളുടെ അപേക്ഷ കേട്ട എനിക്ക് വിഷമം തോന്നി. ഞാന്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു. "എത്രയാ നമ്പര്‍?" ഞാന്‍ ചോദിച്ചു.</div>
<div>
<br /></div>
<div>
പോക്കറ്റില്‍ മടക്കി വച്ചിരുന്ന ഒരു പേപ്പര്‍ കഷ്ണം അയാള്‍ എടുത്തു നിവര്‍ത്തി. അതില്‍ നിന്ന് നമ്പര്‍ പറഞ്ഞു തന്നു. ആ നമ്പര്‍ ഞാന്‍ ഡയല് ചെയ്തു അയാള്‍ക്ക് ഫോണ്‍ കൈമാറി. കൈമാറുന്നതിനിടയില്‍ അയാളുടെ വിരല്‍ അറിയാതെ ലൗഡ് സ്പീക്കര്‍ ബട്ടണില്‍ അമര്‍ന്നു. ഇപ്പോള്‍ മൊബൈലില്‍ നിന്ന് ശബ്ദം എനിക്ക് നന്നായി കേള്‍ക്കാം.</div>
<div>
<br /></div>
<div>
"ഹലോ" അപ്പുറത്ത് ആള് ഫോണ്‍ എടുത്തു.</div>
<div>
<br /></div>
<div>
"ഹലോ, ഇത് ഞാനാ. എന്റെ വീട്ടില്‍ ഒന്ന് വിളിച്ചു അവിടത്തെ വിശേഷങ്ങള്‍ ഒന്ന് ചോദിക്കാമോ. എന്നിട്ട് ഉടനെ തന്നെ ഈ നമ്പറില്‍ തിരിച്ചു വിളിച്ചു എന്നോട് ഒന്ന് പറയാമോ?"</div>
<div>
<br /></div>
<div>
മറുപടിയായി വന്നത് തെറിയഭിഷേകമായിരുന്നു. " #$%@#$% നിന്റെ വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കലല്ല എനിക്ക് പണി. വേണമെങ്കില്‍ നേരിട്ട് വിളിച്ചു ചോദിക്കെടാ $#%^%$."</div>
<div>
<br /></div>
<div>
അയാളുടെ കണ്ണില്‍ രണ്ടു തുള്ളി കണ്ണീര് പൊടിഞ്ഞു. പക്ഷെ അത് പുറത്തേക്കു ഒഴുകിയില്ല. അയാള്‍ പതുക്കെ മൊബൈല്‍ എന്റെ നേരെ നീട്ടി. "സംസാരിച്ചു, മതി" എന്ന് പറഞ്ഞു.</div>
<div>
<br /></div>
<div>
എനിക്ക് ആകെ വിഷമമായി. "നിങ്ങളുടെ വീട്ടിലെ നമ്പര്‍ എത്രയാ, വിളിച്ചോളൂ" ഞാന്‍ പറഞ്ഞു.</div>
<div>
<br /></div>
<div>
സന്തോഷത്തോടെ അയാള്‍ എന്റെ അടുത്തേക്ക് വന്നു. നമ്പര്‍ പറഞ്ഞു. ഞാന്‍ ഡയല് ചെയ്തു കൊടുത്തു. വാങ്ങുമ്പോള്‍ അയാള്‍ ഉറപ്പു പറഞ്ഞു. "സാര്‍, ഞാന്‍ അധിക നേരം സംസരിക്കില്ലാട്ടോ"</div>
<div>
<br /></div>
<div>
"ഹലോ, അവിടെ എന്താ വിശേഷം? ആര്‍ക്കും അസുഖം ഒന്നും ഇല്ലല്ലോ. ഞാന്‍ ഇവിടെ സുഖമായിരിക്കുന്നു. നമ്മുടെ മോള് എന്ത് പറയുന്നു? എല്ലാവരോടും അന്വേഷണം പറയു....................... മതി മതി. അതൊക്കെ പിന്നെ പറയാം. ഞാന്‍ ഇവിടത്തെ ഒരു സാറിന്റെ ഫോണ്‍ വാങ്ങി വിളിക്കുന്നതാ. അദ്ദേഹത്തിന് കുറെ കാശ് ആകും "</div>
<div>
<br /></div>
<div>
വെറും ഒന്നര മി<div class="gmail_default" style="display: inline; font-family: 'courier new', monospace;">
</div>
നിറ്റ് നീണ്ട സംഭാഷണത്തിന് ശേഷം അയാള്‍ എനിക്ക് ഫോണ്‍ തിരിച്ചു തന്നു.</div>
<div>
<br /></div>
<div>
"വേണമെങ്കില്‍ കുറച്ചു കൂടി സംസാരിച്ചോളൂ" ഞാന്‍ പറഞ്ഞു.</div>
<div>
<span><br /></span></div>
<div>
<span>"വേണ്ട സര്, സംസാരിച്ചു. സന്തോഷമായി" അയാള്‍ പറഞ്ഞു. </span></div>
<div>
<span><br /></span></div>
<div>
തിരികെ വരുമ്പോള്‍ എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. </div>
<div>
<br /></div>
<div>
ഒരിക്കല്‍ ഞാന്‍ പേടിയോടെ മാത്രം നോക്കിയിരുന്ന സെക്യൂരിറ്റിക്കാര്‍. ഇപ്പോള്‍ സെക്യൂരിറ്റി എന്ന പച്ചയായ മനുഷ്യനെ അടുത്ത് കാണുന്നു. ദൈന്യത മാത്രം കൈമുതലായുള്ള ഒരു പാവം മനുഷ്യന്. നമ്മുടെ ധാരണകളെല്ലാം മാറ്റി മറിക്കുന്ന തരത്തില്‍ എത്രയോ തരം മനുഷ്യര്‍, നമുക്ക് ചുറ്റും!!! </div>
<div>
<br /></div>
</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com2tag:blogger.com,1999:blog-4409083535943679229.post-3238902198557180572012-10-19T03:52:00.001-07:002012-11-25T22:23:27.830-08:00ലോഡ് ഷെഡിംഗ്<div dir="ltr" style="text-align: left;" trbidi="on">
<br style="font-family: arial; font-size: small;" />
<div style="font-family: arial; font-size: small;">
<br /></div>
<div style="font-family: arial; font-size: small;">
ഈ അടുത്ത കാലത്ത് പത്രങ്ങളില്‍ കണ്ട വാര്‍ത്ത!!! കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല!!! രൂക്ഷമായ വൈദ്യുതി പ്രതിസന്ധി എന്നൊക്കെ. ഈ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് അനുഭവിച്ച ലോഡ് ഷെഡിംഗ് എന്ന വലിയ കൊച്ചു സംഭവം. ഈ നാട്ടില്‍ ഏറ്റവും കൃത്യതയോടെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ലോഡ് ഷെഡിംഗാണ്. അന്ന് പലരും തമാശക്ക് പറഞ്ഞു കേട്ടിട്ടുണ്ട്, "ഈ കെ.എസ്.ഇ.ബി ക്കാരെ റെയില്‍വേയില്‍ വിടണം എന്ന്. എന്നാല്‍ തീവണ്ടികള്‍ സമയത്തിനു ഓടിയേനെ."</div>
<div style="font-family: arial; font-size: small;">
<br /></div>
<div style="font-family: arial; font-size: small;">
കുറച്ചു നാള് മുന്‍പ്, അന്ന് എന്റെ ഭാര്യ ഗര്‍ഭിണിയാണ്, അമ്മ പറഞ്ഞു. "നമുക്ക് ഒരു ഇന്‍വെര്‍ട്ടര്‍ വാങ്ങണം. കുഞ്ഞു ജനിക്കുമ്പോള്‍ കറന്റ് പോയാല്‍ ഫാന്‍ ഇടണ്ടേ?" </div>
<div style="font-family: arial; font-size: small;">
<br /></div>
<div style="font-family: arial; font-size: small;">
അമ്മെ, ഞാനും പണ്ടൊരു കുഞ്ഞായിരുന്നല്ലോ. അന്നും കറന്റ് കട്ട് ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ. ഈ പാവം കുഞ്ഞിനു വേണ്ടി അങ്ങനെ എന്തെങ്കിലും വാങ്ങണം എന്ന് എന്റെ അമ്മയ്ക്കും അച്ഛനും എന്തെ തോന്നാതിരുന്നത്? ചോദ്യം എന്റെ മനസ്സില്‍ മാത്രം ചോദിച്ചത് കൊണ്ട് അവരുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കേണ്ടി വന്നില്ല. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് സ്വന്തം മക്കളോട് ഉള്ളതിനേക്കാള്‍ സ്നേഹം പേരക്കുട്ടികളോടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഇത് പേര കുട്ടിയല്ല, എന്റെ പാര കുട്ടിയാ. അങ്ങനെ വീട്ടില്‍ <span style="line-height: 1.8;">ഇന്‍വെര്‍ട്ടര്‍ വന്നു. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ കറന്റ് ബില്ലും വന്നു. <img goomoji="gtalk.1A5" src="https://mail.google.com/mail/e/gtalk/1A5" style="margin: 0px 0.2ex; vertical-align: middle;" />.............</span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">അങ്ങനെ ലോഡ് ഷെഡിംഗ് എന്ന ആ സുന്ദര നാളുകള്‍ ഓര്‍മയുടെ യവനികയുടെ പിറകിലേക്ക് മറഞ്ഞു. പണ്ട് ആ സമയം ഞങ്ങളുടെ സമ്മേളന സമയം ആയിരുന്നു. അര മണിക്കൂര്‍ കറന്റ് പോയാല്‍ പിന്നെ ഞങ്ങള്‍ അച്ഛനും അമ്മയും മക്കളും വട്ടം കൂടി ഇരിക്കും. ചിലപ്പോള്‍ തീരെ ചെറുതല്ലാത്ത എന്റെ മറ്റു ചെറുതുങ്ങളും ഉണ്ടാകും. കറന്റ് പോകുന്നതിനു മുന്‍പേ തന്നെ അച്ഛന് ജോയ് ചേട്ടന്റെ കടയില്‍ നിന്ന് കൊറിക്കാന്‍ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാകും. കപ്പലണ്ടിയോ, കടലയോ, അങ്ങനെ എന്തെങ്കിലും. അത് പരസ്പരം പങ്കു വച്ചിട്ടായിരുന്നു ഞങ്ങളുടെ മീറ്റിംഗ്. നാട്ടു വിശേഷങ്ങളും സ്കൂള്‍ -കോളേജ് വിശേഷങ്ങളും പത്ര വാര്‍ത്തകളും ടി വി യില്‍ കണ്ട കാര്യങ്ങളും അങ്ങനെ അങ്ങനെ സുര്യന് കീഴിയിലുള്ള സകല കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ കത്തിച്ചു വച്ച ചിമ്മിനി വിളിക്കിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. പറന്നു വന്നിരുന്ന ചെറു പ്രാണികളെ ഞാന്‍ പിടിച്ചു ചിമ്മിനി നാളത്തില്‍ വച്ച് കരിച്ചു കളയുമായിരുന്നു. അങ്ങനെ ചെയ്യല്ലേ മോനെ, പാപം കിട്ടും എന്നൊക്കെ അമ്മ ഉപദേശിക്കുമായിരുന്നു. </span><span style="line-height: 1.8;">അത്രയും നേരം വീടിനു ചുറ്റും കറങ്ങി നടന്നു പാറാവ് ജോലി നോക്കുന്ന ഞങ്ങളുടെ മസില് മാന്‍ ബോഡി ഗാര്‍ഡ് ജിക്കി പട്ടിയും ഞങ്ങളുടെ </span><span style="line-height: 1.8;">ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഞങ്ങള്‍ തമാശ പറഞ്ഞു ചിരിക്കുമ്പോള്‍ അവനും കൂടെ സന്തോഷം പ്രകടിപ്പിച്ചു തുള്ളി ചാടുമായിരുന്നു. ദുഃഖ വാര്‍ത്തയാണെങ്കില്‍ തല തറയില്‍ അമര്‍ത്തി വച്ച് സങ്കടപ്പെട്ടു അവന് കിടക്കും. </span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">എന്തിലും ഏതിലും കയറി ഇടപ്പെട്ട് അഭിപ്രായം പറയുന്ന ആളുകള്‍ക്ക് അവനെ ചൂണ്ടി കാണിച്ചു പറയാമല്ലോ, 'ഒരു പട്ടി പോലും അഭിപ്രായം പറയുന്നു, പിന്നെയാ എനിക്ക്'.</span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">ചിലപ്പോള്‍ ഇരുട്ടില്‍ പുറത്തു ചാടുന്ന തുരപ്പന്മാരെ തട്ടി കളഞ്ഞു ആചാര പ്രകാരമുള്ള സംസ്കാരത്തിന് മുന്‍പ് ഞങ്ങളെ ഒന്ന് അവസാന നോക്ക് കാണിക്കാന്‍ അവന് കൊണ്ട് വരും. അല്ലെങ്കിലും തുരപ്പന്മാരെ തട്ടി കളയാനുള്ള ക്വട്ടേഷന്‍ അവന് സ്വയം ഏറ്റെടുത്തിട്ടുള്ളതാണല്ലോ. "കൊണ്ട് പോയി കളയെടാ" എന്നൊരു ആജ്ഞ അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടേണ്ട താമസം, തെങ്ങിന്റെ ചുവട്ടില്‍ നിമിഷ നേരം കൊണ്ട് ഒരു കുഴി കുത്തി തുരപ്പന്റെ അന്ത്യ കര്‍മങ്ങള്‍ തീര്‍ത്തു അവന് തിരിച്ചു വരും. യുദ്ധം ജയിച്ചു വരുന്ന വീര ജവാന്റെ മട്ടില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചുള്ള അവന്റെ വരവ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. </span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">ഞങ്ങള്‍ കൊറിക്കുന്ന കപ്പലണ്ടിയും കടലയും അവനു വേണം. ഞങ്ങള്‍ അവനു അത് എറിഞ്ഞു കൊടുക്കും. വായുവില്‍ ചാടി മറിഞ്ഞു, പല അഭ്യാസങ്ങളും കാണിച്ചു അവന് അത് തിന്നും. അച്ചപ്പവും കുഴലപ്പവും ആണെങ്കില്‍ ഞാന്‍ എന്റെ വിരലില്‍ കോര്‍ത്ത് അവന്റെ വായില്‍ വച്ച് കൊടുക്കും. എന്റെ വിരലില്‍ കടി കൊള്ളാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു മാത്രം കടിക്കുന്ന ജിക്കി ഒരു രസകരമായ ഓര്‍മയാണ്. ഒടുവില്‍ ഞങ്ങള്‍ പറയും. "കഴിഞ്ഞു, പൊയ്ക്കോ എന്ന്" പാവം ജിക്കി. അത് വിശ്വസിച്ചു വേഗം സ്ഥലം കാലിയാക്കും. പിന്നീട് അവനു ചതി മനസിലായി. കഴിഞ്ഞു എന്ന് പറഞ്ഞിട്ടും ഞങ്ങള്‍ പിന്നെയും കഴിക്കുന്നു. ഇത് തട്ടിപ്പാണ്. പിന്നെ ഞങ്ങള്‍ "കഴിഞ്ഞു" എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ മടിയില്‍ കയറി മൊത്തത്തില്‍ ഒരു പരിശോധനയാണ്. ഒന്നും ബാക്കിയില്ല എന്ന് ബോധ്യം വന്നാലേ അവന് പോകുകയുള്ളൂ. </span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 23px;">രാത്രി കുറെ വൈകിയുള്ള ലോഡ് </span><span style="line-height: 1.8;">ഷെഡിംഗ്</span><span style="line-height: 1.8;"> ആയിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. അപ്പോഴേക്കും പഠിക്കാനുള്ളത് പഠിച്ചു തീര്‍ത്തിട്ട്, ചര്‍ച്ചയില്‍ പങ്കെടുത്തിട്ടു, കറന്റ് വരുമ്പോള്‍ ഭക്ഷണവും കഴിച്ചു കിടക്കാം. വൈകിയുള്ള സമയത്താണെങ്കില്‍ ചിലപ്പോള്‍ കട പൂട്ടി മാമനും </span><span style="line-height: 23px;">ഞങ്ങളുടെ ചര്‍ച്ചയില്‍.</span><span style="line-height: 1.8;"> പങ്കെടുക്കും. വരുന്ന വഴിക്ക് ബേക്കറിയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടാകും മാമന്റെ വരവ്. മാമന്റെ കാല് പെരുമാറ്റം കേള്‍ക്കുമ്പോള്‍ തന്നെ ജിക്കി സന്തോഷം കൊണ്ട് തുള്ളി ചാടും. അവന്റെ ചാട്ടം കണ്ടാല്‍ ഞങ്ങള്‍ പറയും, "അതാ മാമന് വരുന്നുണ്ട്" എന്ന്. </span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">പരീക്ഷ കാലമാണെങ്കില്‍ ചര്‍ച്ച വേണ്ട, പഠിത്തം മാത്രം മതി എന്നൊരു അഭിപ്രായം അമ്മ എടുത്തിടും. പരീക്ഷ സമയത്ത് മക്കള്‍ ഒന്ന് റിലാക്സ് ആകട്ടെ എന്ന് അച്ഛനും. സ്വാഭാവികമായും ഞങ്ങള്‍ മക്കള്‍ അച്ഛനെ പിന്താങ്ങും. എന്നാലും ഒരു കോംപ്രമൈസ് എന്ന നിലക്ക് അമ്മ പറയും. ഭക്ഷണം ഇപ്പോള്‍ തന്നെ കഴിക്കാം. അങ്ങനെ ഞങ്ങളുടെ ചര്‍ച്ചയും ഭക്ഷണവും ഒന്നിച്ചു നടക്കും. </span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">ഇന്ന് അതൊക്കെ സുഖമുള്ള ഓര്മ മാത്രം. ജിക്കി കാല യവനികക്കുള്ളില്‍ മറഞ്ഞു. </span>ഇന്‍വെര്‍ട്ടര്‍ വന്നതോ<wbr></wbr>ടെ <span style="line-height: 1.8;">ലോഡ് ഷെഡിങ്ങും വിട പറഞ്ഞു . ജിക്കിക്ക് പകരം വേറെ നായ് കുട്ടി വന്നു. അവനെയും ഞങ്ങള്‍ ജിക്കി എന്ന് തന്നെ വിളിച്ചു. അവന്റെയും പല വികൃതികള്‍ കണ്ടു രസിച്ചു. പക്ഷെ അവനൊന്നും ഞങ്ങളുടെ ആദ്യത്തെ ജിക്കിയെ പോലെ ലോഡ് </span><span style="line-height: 1.8;">ഷെഡിംഗ്</span><span style="line-height: 1.8;"> മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. </span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: small;">
<span style="line-height: 1.8;">കാലം മാറിയപ്പോള്‍ ഞങ്ങളുടെ മീറ്റിങ്ങും അതിന്റെ മോഡി ഒന്ന് മാറ്റി എടുത്തു. വല്ലപ്പോഴും അവധിക്കു നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അത്താഴം കഴിക്കുമ്പോഴാണ് മീറ്റിംഗ് നടക്കുന്നത്. പ്ലേറ്റിലുള്ളത് തീര്‍ന്നാലും മീറ്റിംഗ് തുടര്‍ന്ന് കൊണ്ടിരിക്കും. ചുമ്മാ കൈ വെറുതെ ഇടണ്ട എന്ന് വച്ച് തൊട്ടു നക്കി കൊണ്ടിരിക്കും. "ഇനി പ്ലേറ്റ് കഴുകണ്ട ആവശ്യമില്ല" എന്ന് അമ്മയുടെ കമന്റ് കേള്‍ക്കുമ്പോഴായിരിക്കും പ്ലേറ്റിലേക്ക് നോക്കുന്നത്. </span><span style="line-height: 1.8;">ലോഡ് ഷെഡിങ്ങും ജിക്കിയും റ്റാ റ്റാ പറഞ്ഞു പോയെങ്കിലും ഇപ്പോഴും തുടരുന്നു ഞങ്ങളുടെ </span><span style="line-height: 1.8;">ലോഡ് ഷെഡിംഗ് മീറ്റിംഗ്. ആ പേര് മാത്രം മാറിയിട്ടില്ല. </span><br />
<br /><span style="line-height: 23px;"><br /></span></div>
</div>
Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com0tag:blogger.com,1999:blog-4409083535943679229.post-74609144647235785592012-06-07T07:56:00.000-07:002012-06-07T07:56:24.875-07:00പെണ്ണ് കാണല്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ജീവിക്കുന്നത് ഒരു ഇണയുടെ കൂടെ ആയിരിക്കണം എന്നാണല്ലോ പ്രകൃതിയുടെ അലിഖിത നിയമം. മൃഗങ്ങളാണെങ്കില്‍ അവയുടെ പ്രായമാകുമ്പോള്‍ ഇണയെ കണ്ടെത്തിക്കോളും (മൃഗങ്ങളുടെ <wbr></wbr>ഭാഗ്യം). മനുഷ്യന് അങ്ങനെ പറ്റില്ലല്ലോ. അതിനു കുറെ കടമ്പകള്‍ ഒക്കെ ഉണ്ടല്ലോ. ഏതായാലും എനിക്കും ഒരു ഇണയെ കണ്ടു പിടിക്കേണ്ട പ്രായം ആയി എന്ന് വീട്ടുക്കാര്‍ക്ക് തോന്നി. 'നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ പിന്നെ ഞാന്‍ എന്തു പറയാന്‍' എന്ന് വലിയ താത്പര്യം ഇല്ലാത്ത മട്ടില്‍ (സത്യം മറിച്ചാണെങ്കിലും) ഞാനും സമ്മതം മൂളി. അങ്ങനെ ആ ഗംഭീര യത്നത്തിന് തുടക്കമായി. എന്റെ പെണ്ണ് കാണല്‍.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"നമുക്ക് പത്രങ്ങള്‍ നോക്കിയാല്‍ മതി. അതില്‍ നല്ല ബന്ധങ്ങള്‍ കിട്ടും. മാട്രിമോണിയല്‍ വെബ് സൈറ്റും നോക്കാം. ബ്രോക്കര്മാ<wbr></wbr>ര്‍ വേണ്ട. അവര്‍ ഇല്ലാത്ത പലതും ഉണ്ടെന്നും, ഉള്ളത് പലതും ഇല്ലെന്നും ഒക്കെ പറഞ്ഞു പറ്റിക്കും." എല്ലാവരും അംഗീകരിച്ച എന്റെ അഭിപ്രായമാണ്. സത്യത്തില്‍ ബ്രോക്കര്‍ കണക്കു പറഞ്ഞു വാങ്ങിക്കുന്ന കമ്മിഷന് ഓര്‍ത്തിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
ആദ്യമായി പെണ്ണ് കാണാന്‍ പോയത് എടമുട്ടത്തായിരുന്നു. പത്രത്തില്‍ നോക്കി കിട്ടിയതായിരുന്നു. വഴിയൊക്കെ ഏകദേശം മനസിലായി. പിന്നെ നമുക്ക് ചോയിച്ചു ചോയിച്ചു പോകാമല്ലോ. പക്ഷെ പ്രശ്നം അതല്ല. എങ്ങനെ പോകും. കാറുണ്ട്. പക്ഷെ അത് ആര് ഓടിക്കും? അനിയന് അന്ന് ഒഴിവാക്കാന്‍ പറ്റാത്ത സെമിനാര്‍ ഉണ്ട് കോളേജില്‍. അവനാണ് നന്നായി വണ്ടി ഓടിക്കുന്നത്. എന്ന് വച്ച് എനിക്ക് ഓടിക്കാന്‍ അറിയില്ലേ എന്ന് ചോദിച്ചാല്‍.... അറിയാം. എന്നാലും..... ഒരു ഇത്......</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"നമുക്ക് ബസില്‍ പോയാലോ?" ഞാന്‍ ചോദിച്ചു.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അയ്യേ, നാണക്കേട്. ബസിലോ."</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"സ്റ്റോപ്പില്‍ ഇറങ്ങി നമുക്ക് ഓട്ടോ വിളിക്കാം. വരുന്ന വഴിക്ക് കാര്‍ പഞ്ചറായി എന്ന് പറയാം" </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"ഒന്ന് പോയേരാ അവിട്ന്ന്. അവന്റെ ഒരു ബുദ്ധി. നീ തന്നെ ഓടിച്ചാല്‍ മതി. പിന്നെ എന്തിനാ കാശ് മുടക്കി ഡ്രൈവിംഗ് പഠിക്കാന്‍ പോയത്?" </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"എന്നാലും ഒരു പ്രാക്ടീസ് ഇല്ലാതെ എങ്ങനെയാ?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"ഇങ്ങനെയൊക്കെ തന്നെയാ പ്രാക്ടീസ് ആകുന്നത്"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
എന്റെ വാദങ്ങളൊന്നും വിലപോയില്ല. ദൈവത്തെ നന്നായി വിളിച്ചു കൊണ്ട് ഞാന്‍ തന്നെ കാര്‍ എടുത്തു. അനുജത്തി, അളിയന്... കല്യാണം കഴിഞ്ഞു നാല് ദിവസം ആയതേ ഉള്ളു. പിന്നെ അച്ഛന് മാമന് പാപ്പന്. ഇവരുടെയൊക്കെ ജീവന്! ദൈവമേ, എന്റെ കയ്യില്‍! അതൊക്കെ പോട്ടെ, പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ ഞാന്‍!!! ഈശ്വരാ... കാത്തോളണെ...</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അളിയാ, ഈ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ വളരെ സിമ്പിള്‍ ആണ്. ധൃതി വെക്കണ്ട. ധൃതി ഉള്ളവര്‍ പൊയ്ക്കോട്ടേ എന്ന് കരുതി സാവധാനം അങ്ങ് ഓടിച്ചാല്‍ മതി. അളിയന് എന്തായാലും ഡ്രൈവിംഗ് അറിയാമല്ലോ. പിന്നെ ഇങ്ങനെയൊക്കെയല്ലേ പ്രാക്ടീസ് കിട്ടുന്നത്. നമുക്ക് പള്ളിപ്പുറം വഴി അങ്ങ് പിടിക്കാം. അതാകുമ്പോ റോട്ടില് തിരക്കും ഉണ്ടാകില്ല" അളിയന് എനിക്ക് ധൈര്യം തന്നു. ഈ അളിയന് ഒരിക്കലും ഒരു വണ്ടി ഓടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി എന്റെ ആദ്യത്തെ പെണ്ണുകാണലിനു യാത്രയായി. കാര്‍ ഓടിക്കുംതോറും എനിക്ക് ധൈര്യം കൂടി കൂടി വന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാ കേട്ടോ. അളിയന്, അളിയന്റെ പെണ്ണുകാണല്‍ അനുഭവങ്ങള്‍ വിവരിച്ചു തന്നു. എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കാം, ചോദിക്കരുത് എന്ന ഉപദേശങ്ങള്‍ അനുജത്തിയില്‍ നിന്നും കിട്ടി. കയ്യും കാലും ലൂസ് ആക്കി ഇടണം, അപ്പോള്‍ വിറക്കുന്നത് മറ്റുള്ളവര്‍ അറിയില്ല എന്ന പുതിയ അറിവ് അളിയന് തന്നു. വഴിയില്‍ പോകുന്ന ചെത്തു ചുള്ളത്തികളെ നോക്കിയപ്പോള്‍ ചെവിക്കു നുള്ളി കൊണ്ട് അനുജത്തി പറഞ്ഞു, "വേണ്ട ചേട്ടാ, അതിന്റെ ഒക്കെ കാലം കഴിഞ്ഞു. ഡീസന്റ് ആകാന്‍ നോക്ക്" <span style="line-height: 1.8;">"നീ, എന്നെ നോക്കണ്ട, നിന്റെ കെട്ടിയോനെ നോക്കിയാല്‍ മതി" എന്ന് ഞാനും പറഞ്ഞു. </span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;">ഞങ്ങള്‍ മുന്നോട്ടു നീങ്ങി. അങ്ങനെ 10 മാസം നീണ്ട എന്റെ പെണ്ണുകാണല്‍ മഹാമഹത്തിന് തുടക്കമായി. പെണ്ണ് കാണല്‍ സംഭവങ്ങള്‍ പലതും മഹാ സംഭവങ്ങള്‍ തന്നെയായിരുന്നു. </span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;">******************************<wbr></wbr>******</span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8; text-align: left;">പാലക്കല്‍ ഒരു വീട്ടില്‍ പെണ്ണ് കാണാന്‍ പോയ സംഭവം ഓര്‍ക്കുമ്പോള്‍ ഭാവി വിവാഹ ജീവിതത്തെ കുറിച്ച് ഒരു നല്ല പാഠം തന്നെ കിട്ടി എന്ന് പറയാതെ വയ്യ. വീട്ടില്‍ അച്ഛനും അമ്മയും പെണ്‍കുട്ടിയും പിന്നെ ഒരു ആങ്ങളയും. പെണ്‍കുട്ടി വന്നു, കണ്ടു, പതിവ് ചോദ്യങ്ങള്‍ ഒക്കെ നേരിട്ട് കഴിഞ്ഞപ്പോള്‍ വീട്ടിനുള്ളിലേക്ക് കയറി പോയി. കൂടെ കുട്ടിയുടെ അമ്മയും. പിന്നെ കാര്ന്നോന്മാരുടെ ഊഴമായിരുന്നു. ചര്‍ച്ചകള്‍ അവര്‍ തമ്മിലായി. ഞാനും അനിയനും തമ്മില്‍ ഒരു പാരലല്‍ ചര്‍ച്ചയും നടന്നു. പെണ്ണിന്റെ അച്ഛന് സ്വല്പം എസ് എന്‍ ഡി പി പ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്<wbr></wbr>നെന്ന് </span><span style="line-height: 1.8; text-align: left;">കേട്ടപ്പോള്‍ </span><span style="line-height: 1.8; text-align: left;">മാമനും ഉഷാറായി. മാമനും ഒരു സജീവ പ്രവര്‍ത്തകനാണല്ലോ. ആരുടെയൊക്കെയോ പേര് പറഞ്ഞു അയാളെ അറിയുമോ ഇയാളെ അറിയുമോ എന്നൊക്കെ മാമന് ചോദിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് അകത്തേക്ക് പോയ കുട്ടിയുടെ അമ്മയുടെ വരവ്. അച്ഛന്റെ പുറത്തു ചെറുതായി ഒരു തട്ട് കൊടുത്തിട്ട് പറഞ്ഞു, "നിങ്ങളൊന്നു മിണ്ടാതെ ഇരിക്ക്, ഞാന്‍ പറഞ്ഞോളാം" പിന്നെ അമ്മയായി വര്‍ത്തമാനം. അച്ഛന് ക മാ എന്നൊരു അക്ഷരം പോലും പറഞ്ഞില്ല. </span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;">കൊള്ളാം, നല്ല ഫാമിലി. നമുക്ക് ഇത് ഇവിടെ തന്നെ ഉറപ്പിക്കാം. നടക്കില്ല എന്ന് ഉറപ്പിക്കാം. </span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;">തിരിച്ചു പോരുമ്പോള്‍ ഞാന്‍ ഒന്ന് ഓര്‍ത്തു. 'ദൈവമേ, ദാമ്പത്യ ജീവിതം എന്നാല്‍ ഇങ്ങനെയും ഉണ്ടല്ലേ'. ഉള്ളില്‍ ചെറുതായി ഒരു കൊള്ളിയാന്‍ മിന്നി.</span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="line-height: 1.8;"><br /></span></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: center;">
******************************<wbr></wbr>******</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
മുതുവറയില്‍ പെണ്ണ് കാണാന്‍ പോയതായിരുന്നു ഏറ്റവും രസകരമായ കാര്യം. അച്ഛനും അമ്മയും മാമനും ഉണ്ടായിരുന്നു കൂടെ. പതിവ് പോലെ പെണ്ണ് കാണല്‍ നടന്നു. പിന്നെ കാര്ന്നോന്മാര് തമ്മിലായി. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
പെണ്ണിന്റെ അച്ഛന്: "ചെറുക്കന്റെ അച്ഛന് എന്ത് ചെയ്യുന്നു?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
എന്റെ അച്ഛന്: "ഞാന്‍ ടെയ് ലറാണ്"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
പെണ്ണിന്റെ അച്ഛന് അത് അത്രയ്ക്ക് അങ്ങ് സ്റ്റാന്‍ഡേര്‍ഡ് പിടിച്ചില്ല എന്ന് തോന്നുന്നു.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"ഇപ്പൊ ടെയ് ലര്മാര്ക്കൊന്നും പണിയില്ല, അല്ലെ? ഇപ്പൊ എല്ലാവര്ക്കും റെഡി മെയ്ഡു. മതി. അല്ലെ? ഞാന്‍ കേട്ടിരിക്കുന്നത് മിക്ക ടെയ് ലര്‍മാരും ദാരിദ്യത്തിലാണെന്നാ. പണ്ടത്തെ പോലെ ഒരു ഗുണവും ഇല്ല. ഇക്കാലത്ത് ആരാ തുണി എടുത്തു തയ്പ്പിക്കാന്‍ പോകുന്നെ?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
എന്റെ അച്ഛനെ മുഖത്ത് നോക്കി അപമാനിക്കുകയല്ലേ അയാള്‍ ചെയ്തത്! എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"താങ്കള്‍ക്കു എന്താ ജോലി?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
വളരെ അഭിമാനത്തോടെ അയാള്‍ പറഞ്ഞു, "ഞാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആണ്?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അവിടെ എന്ത് പോസ്റ്റില്‍?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
ഒന്ന് കൂടി ഞെളിഞ്ഞു ഇരുന്നു അയാള്‍ പറഞ്ഞു "അസിസ്റ്റന്റ് എഞ്ചിനീയര്‍"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അസിസ്റ്റന്റ് എഞ്ചിനീയര്‍? അയ്യേ, ഇത്രയും കാലമായിട്ടു അസിസ്റ്റന്റ് മാത്രമേ ആയുള്ളൂ? എന്താ പ്രൊമോഷന് ഒന്നും കിട്ടിയില്ലേ?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"യഥാര്‍ത്ഥത്തില്‍ ഞാന്‍ അവിടെ എല്‍ ഡി ക്ലാര്‍ക്ക് ആയി കയറിയതാ, പിന്നെ പ്രൊമോഷന് ആയി ഇവിടെ വരെ എത്തി"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"ഓഹോ, അപ്പോള്‍ ഒറിജിനല്‍ എഞ്ചിനീയര്‍ അല്ല, ഡ്യൂപ്ലിക്കേറ്റ് എഞ്ചിനീയര്‍ ആണ് താങ്കള്‍, അല്ലെ?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അങ്ങനെയല്ല, കുറെ കാലമായില്ലേ ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു. എന്റെ എക്സ്പീരിയന്‍സ് കുറെ ആയില്ലേ, അത് കൊണ്ട് ഇങ്ങനെ പ്രൊമോഷന് കിട്ടും"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"കൊല്ലം, നല്ല ഐഡിയ. അപ്പോള്‍ പിന്നെ കുറെ കാലം എയര്‍ ഹോസ്റെസ്സ് ആയി ജോലി നോക്കിയവര്‍ക്ക് പൈലറ്റ് ആയി നമുക്ക് ജോലി കൊടുക്കാം. എന്താ? റിഫൈനറിയിലും ന്യുക്ളിയര്‍ പ്ലാന്റുകളിലും കുറെ കാലമായി ജോലി നോക്കുന്ന സ്വീപര്മാരെ നമുക്ക് ഓപ്പറേറ്റര്‍ ആയി പ്രൊമോഷന് കൊടുക്കാം, എന്താ? വളരെ നല്ല പെര്‍ഫോര്‍മന്‍സ് ആയിരിക്കും. അല്ലെ?" </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
എന്തായാലും, എന്റെ പെര്‍ഫോര്‍മന്‍സ് വളരെ നന്നായിരുന്നു എന്ന് തിരിച്ചു പോരുന്ന വഴിക്ക് എന്റെ കാര്ന്നോന്മാര് പറഞ്ഞു. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: center;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: center;">
******************************<wbr></wbr>*****</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
കൊടുങ്ങല്ലൂരില്‍ ഒരിക്കല്‍ പെണ്ണ് കാണാന്‍ സംഭവം ഇന്നും ഓര്‍ക്കുമ്പോള്‍ ചിരി വരും. അന്ന് കൂടെ എന്റെ ചെറുതുങ്ങളും ചിലര്‍ ഉണ്ടായിരുന്നു. പെണ്ണിന്റെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി. നോക്കിയപ്പോള്‍ ഒരു കിടിലന്‍ വീട്. "അളിയാ, അളിയന്റെ ഭാര്യ വീട് കൊള്ളാം ട്ടോ." എന്റെ അളിയന് റണ്ണിംഗ് കമന്ററി പോലെ പറഞ്ഞു കൊണ്ടിരുന്നു. അത് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴേ തുടങ്ങിയതാ. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
മുറ്റത്തു നില്ക്കുന്നു ഒരു Dhoom സ്റ്റൈലില്‍ ഉള്ള ഒരു ബൈക്ക്. "അളിയാ, അളിയന്റെ അളിയന്റെ ബൈക്ക് കണ്ടോ, സൂപ്പര്‍ സാധനം. അളിയന് ഇടയ്ക്കു അത് വാങ്ങി ഒന്ന് പറന്നു നടന്നോ."</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
കാര്‍ പോര്‍ച്ചില്‍ കിടക്കുന്നു ഒരു കൊറോള, "അളിയാ, അമ്മായച്ചന്റെ കാര്‍ കണ്ടോ, കൊറോളയാ. അളിയന് സ്ത്രീധനമായി ഇത് പോലെ ഒരെണ്ണം ചോദിച്ചോ."</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
വീടിനു ഉള്ളില്‍ കയറിയപ്പോള്‍ സ്വീകരിക്കാന്‍ വീട്ടുക്കാര് കുറെ പേര് ഉണ്ടായിരുന്നു. ചായയും പലഹാരങ്ങളും മുന്നില്‍ നിരന്നു. ഒരു പ്ലേറ്റ് മുഴുവന്‍ അണ്ടിപരിപ്പായിരുന്നു. ആദ്യമായിട്ടാ പെണ്ണ് കാണാന്‍ പോകുന്ന വീട്ടില്‍ നിന്ന് അണ്ടിപരിപ്പ് കിട്ടുന്നത്. മറ്റൊരു പ്ലേറ്റില്‍ നിറയെ ബദാം. പിന്നെ നിരത്തി വച്ച പലഹാരങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. എന്ന് വെച്ച് ആക്രാന്തം കാണിക്കാന്‍ പറ്റുമോ? പെണ്ണ് കാണല്‍ അല്ലെ. ഞാന്‍ സ്വയം നിയന്ത്രിച്ചു. ഞാന്‍ മാത്രമല്ല, എന്റെ അളിയനും പിന്നെ ചെറുതുങ്ങളും. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
ഫോര്‍മല്‍ ആയ വര്‍ത്തമാനങ്ങള്‍ ഒക്കെ നടന്നു. വീട്ടുക്കാര് പരസ്പരം പരിചയപ്പെടലും മറ്റും കഴിഞ്ഞു. അളിയന് എല്ലാവരെയും മൊത്തത്തില്‍ നോക്കി. എന്നോട് സ്വകാര്യമായി ചെവിയില്‍ പറഞ്ഞു. "അളിയാ എല്ലാവരും നല്ല ഗ്ലാമര്‍ താരങ്ങളാ. പെണ്‍കുട്ടിയും സൂപ്പര്‍ ആയിരിക്കും. സിനിമ നടിയെ പോലെ ഇരിക്കും. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന എന്റെ മുന്നിലേക്ക് നാണം കുണുങ്ങി കൊണ്ടു അവള് വന്നു. "അയ്യോ" എന്നൊരു ശബ്ദം എന്റെ തൊണ്ടയില്‍ നിന്ന് അറിയാതെ പൊങ്ങി.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അളിയാ, ഒച്ച വക്കാതെ." എന്റെ അളിയന് ഓര്‍മ്മിപ്പിച്ചു. </div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
വന്ന സ്ഥിതിക്ക് ഒരു ഫോര്മാലിറ്റിക്ക് ചുമ്മാ, എന്താ പേര്, എന്താ പഠിച്ചത് എന്നൊക്കെ ചോദിച്ചു.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"പാവം കുട്ടിയുടെ അമ്മ, ഇവളെ ഗര്‍ഭം ഉണ്ടായിരുന്നപ്പോള്‍ ഇടിമിന്നല്‍ അടിച്ചതാ" അളിയന് എവിടെ നിന്നാണ് ഈ വാര്‍ത്ത സംഘടിപ്പിച്ചത് എന്ന് എനിക്ക് അറിയില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് എണീറ്റ് പോന്നാല്‍ മതിയായിരുന്നു എനിക്ക്. എന്നാല്‍ കൂടെ വന്ന കാര്ന്നോന്മാര് വിടുന്ന ലക്ഷണമില്ല. രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞു ഇരിക്കുകയായിരുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റു. വീടും ചുറ്റുപാടും നോക്കാന്‍ എന്ന മട്ടില്‍ പുറത്തേക്കിറങ്ങി. പിന്നില്‍ എന്തെക്കെയോ അപ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ എന്റെ ചെറുതുങ്ങള് പ്ലേറ്റിലെ അണ്ടി പരിപ്പും, ബദാമും ഒക്കെ വാരി എടുക്കുന്നു. പോക്കറ്റില്‍ നിറക്കുന്നു. പിന്നെ അവരും പുറത്തേക്കു ഇറങ്ങി. ഇറങ്ങിയ അവരുടെ കയ്യില്‍ നിന്ന് ഞാനും അളിയനും കുറച്ചു അണ്ടി പരിപ്പും ബദാമും തട്ടിപ്പറിച്ചു വാങ്ങി. വല്ലവരുടെയും വീട്ടില്‍ ഒരു സീന്‍ ഉണ്ടാക്കണ്ട എന്ന് കരുതിയാകണം, പാവങ്ങള്‍ ക്ഷമിച്ചു.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
തിരിച്ചു കാറില്‍ കയറിയപ്പോള്‍ കുറച്ചു കൂടി അണ്ടി പരിപ്പ് കൂടി ഞാന്‍ ബലമായി കൈക്കലാക്കി. "ഒരു ജാതി സ്വഭാവം കാണിക്കരുത് ചേട്ടാ. ഒരു മാതിരി കൂതറ സ്വഭാവം." അവരുടെ പരിഭവം.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"ഒന്ന് പോയേരാ അവിടന്ന്, നിങ്ങള്‍ അവിടെ കാണിച്ചത് എന്തുട്ടാ? ദരിദ്ര വാസികളെ പോലെ, സോമാലിയയില്‍ നിന്ന് വരുന്ന പിള്ളേരാ എന്ന് അവര്‍ വിചാരിചിട്ടുണ്ടാകും."</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"എന്റെ ചേട്ടാ, നമ്മള് ഇനി അവരെ കാണാന്‍ പോണില്ലല്ലോ."</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"അതെന്താടാ അങ്ങനെ?"</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
"ആ പെണ്ണിനെ ചേട്ടന് ഇഷ്ടമായില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. ഒരു ജാതി കൂതറ പെണ്ണ്. അതല്ലേ ധൈര്യമായി വാരി എടുത്തത്. നമ്മളെ കുറിച്ച് അവര്‍ എന്ത് വിചാരിച്ചാലും നമുക്ക് എന്താ?" കൊള്ളാം പിള്ളേര്‍ക്ക് ബുദ്ധിയുണ്ട്. അത് പിന്നെ അങ്ങനെ ആകാതെ ഇരിക്കുമോ. എന്റെയല്ലേ അനിയന്മാര്!!!</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
(വല്യേട്ടനും ചെറുതുങ്ങളും എന്ന ബ്ലോഗ് എഴുതിയതിനു ശേഷം, പേര് വച്ച് എഴുതല്ലേ ചേട്ടാ, ഞങ്ങളുടെ മാനം കളയല്ലേ ചേട്ടാ എന്ന് എന്റെ ചെറുതുങ്ങള് കാലു പിടിച്ചു അപേക്ഷിച്ചത് കണക്കിലെടുത്ത് കൊണ്ട് പെണ്ണ് കാണാന്‍ കൂടെ വന്ന ചെറുതുങ്ങള് ആരൊക്കെയാ എന്ന് ഇവിടെ വെളിപ്പെടുത്തുന്നില്ല.</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: center;">
******************************<wbr></wbr>*****</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: center;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
എല്ലാ പെണ്ണ് കാണലിനും പോകുമ്പോള്‍ ഇതെങ്കിലും ശരിയായാല്‍ മതിയായിരുന്നു എന്ന് മനസ്സില്‍ തോന്നാറുണ്ട്. അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാറുണ്ട് . പക്ഷെ ഒരു പെണ്ണ് കാണലിനു മാത്രം ഇത് നടക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ത്ഥിച്ചു പോയി. എന്നാല്‍ ഞാന്‍ വിവാഹം കഴിച്ചത് ആ പെണ്‍കുട്ടിയെ തന്നെയായിരുന്നു എന്നത് രസകരമായ കഥാന്ത്യം. </div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
അന്ന് പെണ്ണ് കാണലിനു പോകുമ്പോള്‍ രണ്ടു കാര്‍ നിറയെ ആള്ക്കാര് ഉണ്ടായിരുന്നു. വല്യേട്ടന്റെ ചെറുതുങ്ങളില് ചിലര്‍ സ്ഥലം പിടിച്ചിരുന്നു. ഒരു കാര്‍ ഞാന്‍ തന്നെയായിരുന്നു ഓടിച്ചിരുന്നത്. അതില്‍ തൊട്ടടുത്തിരിക്കുന്നു എന്റെ സാക്ഷാല്‍ ശ്രീമാന്‍ അളിയന്! ഈ അളിയനെന്താ ഇങ്ങനെ എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. മുഴുവന്‍ സമയവും കാറില്‍ ഇരുന്നു കല്യാണ കഥകളും, വിശേഷങ്ങളും, തമാശകളും, പിന്നെ എന്നെ കളിയാക്കലുകളും. ജോലി സംബന്ധമായി അളിയന് എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ കുറെ സഞ്ചരിക്കുന്നയാളാണ്. അത് കൊണ്ട് തന്നെ സ്ഥലങ്ങള്‍ എല്ലാം നന്നായി അറിയാം. ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടത്തെ പ്രത്യേകതകളും ചരിത്രവും ഒക്കെ പറഞ്ഞു കൊണ്ടിരുന്നു. </div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
അങ്ങനെ ഞങ്ങള്‍ മുന്നോട്ടു പോയി പോയി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അളിയന് പറഞ്ഞു, "അളിയാ ഇതാണ് കോണത്തുകുന്ന്. ഇവിടെയാ പെണ്ണിന്റെ വീട്" </div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
"അയ്യേ, ഇത് എന്ത് സ്ഥലപ്പേര്?" ഞാന്‍ ആലോചിച്ചു പോയി. 'ഇവിടെ നിന്ന് വിവാഹം കഴിച്ചാല്‍!!! അയ്യേ!!! ഭാര്യവീട് എവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും? ഇവര്‍ക്ക് വേറെ പേരൊന്നും കിട്ടിയില്ലേ ഇടാന്‍? ഷര്‍ട്ട് കുന്ന്, സാരി കുന്ന്, പാവാട കുന്ന് എന്നൊക്കെ എന്തെല്ലാം നല്ല പേരുകള്‍ കിടക്കുന്നു!' ഇതില്‍ പാവാടകുന്ന് എന്ന പേരാണ് എനിക്ക് ശ്ശി പിടിച്ചത്. 'ദൈവമേ, ഈ കല്യാണം നടക്കാതിരുന്നാല്‍ മതിയായിരുന്നു. പെണ്‍കുട്ടിയെ കണ്ടാല്‍ ഇഷ്ടപ്പെട്ടില്ല എന്ന് തീര്‍ച്ചയായും പറയണം' ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. </div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
കാര്‍ പിന്നെയും മുന്നോട്ട് നീങ്ങി. കോണത്തുകുന്ന് ബഹുദൂരം പിന്നിലായി. "അളിയാ, പെണ്ണിന്റെ വീട് എത്തിയില്ലേ? ഇത് ഏതാ സ്ഥലം?" ഞാന്‍ ചോദിച്ചു.</div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
"അളിയാ ധൃതി വക്കാതെ . , കോണത്തു കുന്ന് കഴിഞ്ഞു. ഇത് കരുപടന്ന. ഇവിടെ അടുത്തു എവിടെയോ ആണ് പെണ്ണിന്റെ വീട്. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം."</div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
ഹാവൂ, സമാധാനമായി! അപ്പൊ കോണത്തുകുന്നില്‍ അല്ല വീട്. 'ദൈവമേ, നേരത്തെ പ്രാര്‍ത്ഥിച്ചത് അങ്ങ് തള്ളി കള. അല്ലെങ്കിലും എന്റെ എത്രയോ പ്രാര്‍ത്ഥനകള്‍ അങ്ങ് തള്ളിയിരിക്കുന്നു. ഇന്ന് ആദ്യമായി എന്റെ പ്രാര്‍ത്ഥന തള്ളി കളയാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. ഇത് നല്ല ആലോചന ആണെങ്കില്‍ നടന്നോട്ടെ' </div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px;">
എന്തായാലും എന്റെ ഈ രണ്ടു പ്രാര്‍ത്ഥനകളും ദൈവം കേട്ടു. തള്ളേണ്ടല്ലേണ്ട പ്രാര്‍ത്ഥന തള്ളി, കൊള്ളേണ്ട പ്രാര്‍ത്ഥന കൊണ്ടു. അങ്ങിനെ 2010 ഏപ്രില്‍ മാസം ഏഴാം തിയ്യതി, നിജ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. </div>
<div style="font-family: arial; font-size: 14px; line-height: 25px;">
<br /></div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: center;">
*******************************************</div>
</div>Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com5tag:blogger.com,1999:blog-4409083535943679229.post-10147779729584238732012-04-01T00:42:00.000-07:002012-04-01T00:42:09.022-07:00ഗംഗാപ്പന്<div dir="ltr" style="text-align: left;" trbidi="on"><br />
<div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">പാപ്പന് എന്ന് ഞങ്ങള്‍ സാധാരണായി വിളിക്കുന്നത് അച്ഛന്റെ അനുജനെയോ, അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിനെയോ ആണ്. എന്നാല്‍ നെടുപുഴ ഗേറ്റിനടുത്തു മനോജ് ഹോട്ടല്‍ നടത്തി വന്ന ഗംഗന് അഥവാ ഗംഗാധരന് എങ്ങനെയാണ് നാട്ടുക്കാരുടെ മുഴുവന്‍ പാപ്പന് ആയതു എന്ന് എനിക്ക് ഒട്ടും പിടിയില്ല. നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ ഗംഗാപ്പന് എന്നാണു വിളിക്കാറുള്ളത്. ഞാനും അങ്ങനെ തന്നെ. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">തന്റെ ട്രേഡ് മാര്‍ക്ക് വിക്ക്, ദേഷ്യം വന്നാല്‍ ആരെയും വിക്കോട് കൂടി തെറി വിളിക്കാനും, കഴുത്തിന് പിടിച്ചു പുറത്തേക്കു തള്ളാനും ഗംഗാപ്പന് ഉള്ള കഴിവ് പ്രസിദ്ധമായിരുന്നു. റെയില്‍വേ പണിക്കു വരുന്ന തമിഴന്മാരും എന്‍ജിനീയര്‍മാരും, കൂലിപ്പണിക്കാരും, ഗേറ്റടയില്‍ പെട്ട് പോയ ഡ്രൈവര്‍മാരും ഒക്കെ ഗംഗാപ്പന്റെ കൈപുണ്യം ആവോളം നുകര്‍ന്നവരായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് വന്ന റെയില്‍വേ ഉദ്യോഗസ്ഥന് ഗംഗാപ്പന് ചായ ആറ്റുന്നത് കണ്ടിട്ട് "2 മീറ്റര്‍ ചായ" എന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നത് ചരിത്രം. ടിന്റു മോനും, സര്‍ദാര്‍ജിയും ഒക്കെ ഗംഗാപ്പന്റെ ഈ കോമഡി അടിച്ചെടുത്തു എസ് എം എസ്സുകളില്‍ വിലസി എന്നത് ചരിത്രക്കാരന്മാര് രേഖപ്പെടുത്താത്ത ചരിത്രം. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഞാനും എന്റെ അനിയനും ഗംഗാപ്പന്റെ സ്നേഹ ഭാജനങ്ങള്‍ ആയിരുന്നത് കൊണ്ട് സമൃദ്ധമായി തന്നെ അദ്ദേഹത്തിന്റെ കൈപുണ്യം നുകര്‍ന്നിരുന്നു. നന്നേ കുഞ്ഞായിരുന്നപ്പോള്‍ അനിയന് പടിയുടെ അഴികള്‍ പിടിച്ചു റോട്ടിലെ കാഴ്ചകള്‍ കണ്ടു അങ്ങ് നില്ക്കുo. വഴിയില്‍ പോകുന്നവരെയെല്ലാം പേരെടുത്തു അഭിസംബോധന ചെയുമായിരുന്നു അവന്. "ശുന്ദര മാമാ, ലാജു മാമാ" എന്നുള്ള അവന്റെ വിളി കേട്ടാല്‍ അങ്ങനെ അങ്ങ് ഇട്ടു പോകാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? അവനെ ഒന്ന് എടുത്തു കളിപ്പിച്ചു മിട്ടായിയും, ബിസ്ക്കറ്റും ഒക്കെ വാങ്ങി കൊടുത്തു അവര്‍ പോകും. അവന്റെ ഈ പ്രവര്‍ത്തി എനിക്ക് വളരെ ഇഷ്ടമായിരുന്നു. കാരണം, എന്തു കിട്ടിയാലും, കിട്ടിയതിന്റെ പകുതി എനിക്ക് വേണ്ടി മാറ്റി വക്കാറുണ്ട് അവന്. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">അങ്ങനെ റോട്ടിലെ കാഴ്ചകളും കണ്ടു നില്‍ക്കുമ്പോഴായിരിക്കും ഹോട്ടല്‍ പണിയുടെ തിരക്കില്‍ നിന്ന് ഗംഗാപ്പന് ഇടയ്ക്കു മുറ്റത്ത് പ്രത്യക്ഷപ്പെടുന്നത്. ഉടനെ അവന് വിളിക്കും, "ങാങാപ്പാ..." അവന്റെ വിളി ഗംഗാപ്പന് ഒരിക്കലും അവഗണിക്കാറില്ല. ഉടനെ അകത്തു പോയി ഒരു ബോണ്ടയോ, പഴം പൊരിയോ ഒക്കെ എടുത്തു കൊണ്ട് വന്നു അവനു കൊടുത്തിട്ട് തിരക്കിട്ട് ഹോട്ടലിലേക്ക് ഒരു ഓട്ടം വച്ച് കൊടുക്കും. കിട്ടിയ ബോണ്ടയും പഴം പൊരിയും ഉടന്‍ തന്നെ രണ്ടാക്കി ഭാഗിച്ചു, അവന്റെ പങ്ക് അവന് തിന്നും. മറ്റേ പകുതി എനിക്ക് വേണ്ടി മാറ്റി വക്കും. സ്കൂള്‍ അവധി ദിവസമാണെങ്കില്‍ എനിക്ക് അപ്പോള്‍ തന്നെ കയ്യില്‍ കിട്ടും. ഇല്ലെങ്കില്‍ മറ്റാരുടെയും കണ്ണില്‍ പെടാതെ ചെടി ചട്ടിയുടെ അടിയിലോ, വേലി പൊത്തിലോ, കുഴി കുഴിച്ചു മൂടിയോ അവന് സൂക്ഷിക്കും. ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഉടനെ എടുത്തു കയ്യില്‍ തരും. "ചേട്ടാ, വേഗം കഴിച്ചോ" എന്നൊരു ഉപദേശവും കിട്ടും കൂടെ. ഏതെങ്കിലും പാത്രത്തിന്റെ അടിയില്‍ അതൊക്കെ എടുത്തു വെയ്ക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍ അതി കഠിനമായി തന്നെ ശ്രമിക്കേണ്ടി വന്നു. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഗംഗാപ്പന്റെ സ്നേഹം അവനോടു മാത്രമായിരുന്നില്ല, എന്നോടും ഉണ്ടായിരുന്നു. പരീക്ഷ കാലമാകുമ്പോള്‍ ഇറയത്തു ഇരുന്നു പഠിക്കുന്ന എനിക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ഒരു പൊതിയില്‍ പൊറോട്ടയും ബീഫും ഗംഗാപ്പന് കൊണ്ട് തരുമായിരുന്നു. അത് പക്ഷെ ഞാന്‍ ഒറ്റക്കാണ് കഴിച്ചിരുന്നത്. അനിയന് ഒട്ടും കൊടുത്തിരുന്നില്ല. അവനോടു സ്നേഹക്കുറവുണ്ടായിട്ടൊന്നുമല്<wbr></wbr>ലാട്ടോ . ഗംഗാപ്പന്റെ ബീഫ് കറിയില്‍ എരിവു കുറച്ചു കൂടുതലായതു കൊണ്ടാ. ഗംഗാപ്പന് സ്നേഹപ്പൂര്വ്വം എനിക്ക് തന്ന പൊറോട്ടയും ബീഫ് കറിയും കഴിക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറയും. ഗംഗാപ്പന്റെ സ്നേഹവായ്പു ഓര്‍ത്തിട്ടൊന്നുമല്ല. ബീഫ് കറിയുടെ എരിവായിരുന്നു കാരണം. വലിയ ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് കഴിക്കാന്‍ പറ്റുകയുള്ളു എന്ന് ഞാന്‍ മനസിലാക്കി. കണ്ണില്‍ നിന്ന് വെള്ളം വരാതെ ബീഫ് കറി കഴിക്കുന്നതാണ് പ്രായപൂര്‍ത്തിയായതിന്റെ തെളിവ് എന്ന് അന്നൊക്കെ ഞാന്‍ വിശ്വസിച്ചു പോന്നു. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: center;">******************************<wbr></wbr>****</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">2010 ഓണക്കാലം. ഞാന്‍ വീട്ടിലുണ്ട്. അപൂര്‍വ അവസരം. ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ഞാനും അനിയനും തീരുമാനിച്ചു. കുട്ടിക്കാലം തിരികെ കൊണ്ട് വന്നു. അതി രാവിലെ, കയ്യില്‍ ഒരു പ്ലാസ്റ്റിക് കവറുമായി ഞങ്ങള്‍ പൂവ് പൊട്ടിക്കാന്‍ ഇറങ്ങും. വഴിയരികില്‍ നില്ക്കുന്ന ചെടികളെയും, മരങ്ങളെയുമൊക്കെ ആക്രമിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറി. ഇടയ്ക്കു ചില വീടുകളുടെ മതിലിനു പുറത്തു കയറി അകത്തു നില്ക്കുന്ന പൂക്കളും ഞങ്ങള്‍ പറിച്ചു. ഇടയ്ക്കു, 'ആരെടാ' എന്ന വിളി കേള്‍ക്കുമ്പോള്‍ ഇറങ്ങി ഞങ്ങള്‍ ഓടും. പിന്നെ ആ വഴിക്ക് പോകില്ല. 'ഭൌ ഭൌ' എന്ന് കേട്ടാലും ഇത് തന്നെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോഴൊന്നും കുട്ടികള്‍ പൂ പറിക്കാന്‍ നടക്കുന്ന കാഴ്ച നമ്മുടെ നാട്ടില്‍ നിന്ന് മറഞ്ഞു എന്ന് തോന്നുന്നു. തമിഴ് നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ വില കൊടുത്തു വാങ്ങി പൂക്കളം തീര്‍ക്കും. അത്ര തന്നെ. അതില്‍ എന്തു രസം?</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">അങ്ങനെ നടക്കുമ്പോളാണ് ഞങ്ങള്‍ ഒരു പ്രധാന കണ്ടു പിടിത്തം നടത്തിയത്. ഗംഗാപ്പന്റെ ഹോട്ടലിന്റെ പിന്നില്‍ ഒരു പൂന്തോട്ടം. നിറയെ കാശി തുമ്പകള്‍ നിറഞ്ഞ ഒരു പൂന്തോട്ടം. അതീവ ശ്രദ്ധയോടെ, ഒട്ടും ശബ്ദം ഉണ്ടാക്കാതെ ആരും അറിയാതെ ഞങ്ങള്‍ ഇഷ്ടം പോലെ പൂക്കള്‍ പറിച്ചു. ഇത് രണ്ടു മൂന്നു ദിവസങ്ങള്‍ വിജയകരമായി തുടര്‍ന്നു. പിന്നെ ഞങ്ങള്‍ റൂട്ടൊന്നു മാറ്റി. നെടുപുഴ ഭാഗത്തെക്കാക്കി. അവിടെ നിന്നുള്ള പൂക്കള്‍ ശേഖരിച്ചു പൂക്കളം തീര്‍ത്തു ബാക്കി പൂവുമായി മാമന്റെ വീട്ടില്‍ വന്നു. അവിടത്തെ പൂക്കളം ഞങ്ങളുടെ പൂക്കള്‍ കൂടി ചേര്‍ത്ത് ഒന്ന് അപ് ഗ്രേഡ് ചെയ്തു. അതിനു ശേഷം അമ്മായി വിളമ്പിയ രണ്ടു കുട്ടി പുട്ടും കടലയും കൂട്ടി മത്സരാടിസ്ഥാനത്തില്‍ ഞാനും അനിയനും കൂടി അകത്താക്കുകയായിരുന്നു. അപ്പോഴാണ് പുറത്തൊരു ശബ്ദം. നമ്മുടെ ഗംഗാപ്പന്റെ വിക്ക് നിറഞ്ഞ ശബ്ദം.ഇറയത്തിരിക്കുന്ന ഞങ്ങള്‍ വലിയമ്മ എന്ന് വിളിക്കുന്ന ഞങ്ങളുടെ അമ്മൂമയോട് ഗംഗാപ്പന് ചോദിക്കുന്നു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"ചേട്ടത്ത്യേ, കുട്ട്യോള് അവടെ പൂ പൊട്ടിക്കാന്‍ വരാറുണ്ടല്ലോ" </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഇത് കേട്ട ഞങ്ങളുടെ വായ് അറിയാതെ അകത്തിരിക്കുന്ന പുട്ടും കടലയും സഹിതം തുറന്നു അങ്ങിനെ തന്നെ നിന്ന് പോയി. അതിര്‍ത്തിയില്‍ ഭീകരന്മാര് നുഴഞ്ഞു കയറുന്നതിനേക്കാള്‍ വിദഗ്ദമായി എന്ന് ഞങ്ങള്‍ കരുതിയിരുന്ന ഞങ്ങളുടെ നുഴഞ്ഞു കയറ്റം ഗംഗാപ്പന് കണ്ടു പിടിച്ചിരിക്കുന്നു. ഇനി? തന്റെ ഹോട്ടലില്‍ കുഴപ്പം കാണിക്കുന്നവരെ വിക്കി വിക്കി തെറി വിളിക്കുന്നതും, കഴുത്തിന് പിടിച്ചു തള്ളുന്ന ഒരു ഗംഗാപ്പനെ ഞങ്ങള്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു. ഒരു ചെറിയ വിറയല്‍ ഞങ്ങളെ ബാധിച്ചു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"അതിനിപ്പോ എന്താ ഗംഗാ?" വലിയമ്മ ചോദിച്ചു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"അല്ല, കുട്ട്യോള് ഇന്ന് പൂ പൊട്ടിക്കാന്‍ വന്നു കണ്ടില്ല. നേരം കുറെ ആയല്ലോ. അതാ ചോദിച്ചേ" </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ആ വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു കുളിര് മഴയായി പെയ്തിറങ്ങി. ഗംഗാപ്പന്റെ പണ്ടത്തെ ആ വാത്സല്യം, സ്നേഹം, അതിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഏതാനും നിമിഷത്തേക്കാണെങ്കിലും ഗംഗാപ്പനെ തെറ്റിദ്ധരിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നി.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"പിള്ളേര് അകത്തുണ്ട് ഗംഗാ, നീ തന്നെ അവരോടു ചോദിച്ചോ" വലിയമ്മ പറഞ്ഞു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഞങ്ങള്‍ പുറത്തേക്കു ചെന്നു. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"എന്താ ഇന്ന് പൂ പൊട്ടിക്കാന്‍ വരാഞ്ഞേ? വായോ, വന്നു ആവശ്യത്തിനു പൊട്ടിച്ചോ" എന്ന് പറഞ്ഞു ഗംഗാപ്പന് തിരിഞ്ഞു നടന്നു...</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: center;">******************************<wbr></wbr>*****</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഭക്ഷണം ഉണ്ടാക്കുന്നതില്‍ മാത്രമല്ല, അത് വിളമ്പുന്നതിനും വേണം ഒരു കൈ പുണ്യം. ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ഗംഗാപ്പന് നല്ല കൈപുണ്യം ആയിരുന്നു. ഗംഗാപ്പന്റെ വിളമ്പു കൈപുണ്യം ഞാന്‍ ആവോളം നുകര്‍ന്ന ഒരു സംഭവം പറയാം.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ലീന ചേച്ചിയുടെ കല്യാണം. ലീന ചേച്ചി എന്നാല്‍ ഞങ്ങള്‍ക്ക് വെറും ഒരു അയല്‍ക്കാരി മാത്രമല്ലായിരുന്നു. ഞങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണത്തിനും അതിന്റെ ഒരുക്കങ്ങള്‍ക്കും ഞങ്ങള്‍ ആത്മാര്‍ഥമായി തന്നെ പങ്കു കൊണ്ടു. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">സദ്യക്ക് കോഴി ബിരിയാണി വിളമ്പാന്‍ തുടങ്ങി. ആദ്യത്തെ പന്തിയില്‍ തന്നെ ഞാന്‍ ഇരുന്നില്ല. ബിരിയാണിയുടെ ആ മനോഹര സുഗന്ധം അധിക നേരം സഹിക്കാന്‍ പറ്റാത്തത് കൊണ്ടു, അടുത്ത പന്തിയില്‍ തന്നെ ഞാന്‍ ഇരുന്നു. എന്റെ ഇലയില്‍ വിളമ്പിയത് നമ്മുടെ സാക്ഷാല്‍ ഗംഗാപ്പന്. കൈപുണ്യം നിറഞ്ഞ ആ കൈകള്‍ കൊണ്ടു വിളമ്പിയത് കൊണ്ടാകണം, ബിരിയാണിക്ക് എന്തൊരു സ്വാദ്!!! ഇല കാലിയാകാന്‍ അധിക നേരം വന്നില്ല. അപ്പോഴതാ ബിരിയാണി നിറച്ച പത്രവുമായി ഗംഗാപ്പന് വീണ്ടും വരുന്നു. കുറച്ചു കൂടെ തട്ടട്ടെടാ എന്ന് ചോദിച്ചു ഗംഗാപ്പന് വീണ്ടും ഒരു ചെറിയ ലോഡ് ഇലയില്‍ തട്ടി. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഹോ! ഈ ഗംഗാപ്പന്റെ ഒരു കാര്യം! ഇങ്ങനെയുണ്ടോ ഒരു കൈപുണ്യം! ബിരിയാണി കഴിച്ചിട്ട് മതി വരുന്നില്ലല്ലോ. ഇല കാലിയാകാന്‍ അധിക സമയം വേണ്ടി വന്നില്ല. അപ്പോഴാണ് ബിരിയാണി പാത്രവുമായി ഗംഗാപ്പന്റെ വീണ്ടുമുള്ള വരവ്. "കുറച്ചു കൂടി തട്ടട്ടെടാ?" ഗംഗാപ്പന് ചോദിച്ചു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"വേണ്ട, മതി" എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഗംഗാപ്പന് കടന്നു പോയി.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">അതാ പിന്നാലെ ജോണ്സന് ചേട്ടന് ബിരിയാണി പത്രവുമായി വരുന്നു. "ജോണ്‍സേട്ടാ, കുറച്ചു ഇട്ടേ" ഞാന്‍ പറഞ്ഞു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"പത്രം കാലിയാടാ" എന്ന് പറഞ്ഞു ചേട്ടന് ചുറ്റുമൊന്നു നോക്കി. അതാ മുന്നില്‍ നില്ക്കുന്നു നിറഞ്ഞ പാത്രവുമായി നമ്മുടെ ഗംഗാപ്പന്.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"ഗംഗാപ്പാ, നമ്മുടെ രകേഷിനു കുറച്ചു ഇട്ടു കൊടുത്തെ" ജോണ്സന് ചേട്ടന് വിളിച്ചു പറഞ്ഞു.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">"നിന്നോടല്ലേടാ ഞാന്‍ നേരത്തെ ചോദിച്ചത്?" എന്ന് ചോദിച്ചു കൊണ്ടു ഗംഗാപ്പന് വീണ്ടും എന്റെ ഇലയിലേക്ക് ഒരു തട്ട് തട്ടി. </div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">ഞാന്‍ എന്തു ചെയ്യാനാ, എല്ലാം ഗംഗാപ്പന്റെ കൈപുണ്യത്തിന്റെ കുഴപ്പo. അല്ലാതെ എന്റെ കുറ്റമൊന്നുമല്ല. തല ഉയര്‍ത്താതെ, ഗംഗാപ്പന്റെ മുഖത്ത് നോക്കാതെ അതും ഞാന്‍ അകത്താക്കി.</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;"><br />
</div><div style="background-color: rgba(255, 255, 255, 0.917969); color: #222222; font-family: arial, sans-serif; font-size: 13px; text-align: -webkit-auto;">വീണ്ടും ഇലയിലേക്ക് ഒരു തട്ട് തട്ടാന്‍ ഗംഗാപ്പന് നോക്കിയെങ്കിലും ഞാന്‍ 'വേണ്ട' എന്ന് പറഞ്ഞു. </div></div>Rakesh KRhttp://www.blogger.com/profile/05948235000060315857noreply@blogger.com5